കോട്ടയം: 77 മണിക്കൂർ തുടർച്ചയായി പ്രസംഗിച്ച് മണിമല സ്വദേശി ബിനു കണ്ണന്താനം ഗിന്നസ് ബുക്കിൽ ഇടം നേടി. കഴിഞ്ഞ സെപ്റ്റംബർ അഞ്ചിന് കോട്ടയം ചൈതന്യ പാസ്റ്റർ സെന്ററിൽ രാവിലെ ഒന്പതു മുതൽ എട്ടിന് ഉച്ചകഴിഞ്ഞ് രണ്ടു വരെ പ്രസംഗിച്ചാണ് റിക്കാർഡ് കുറിച്ചത്.
നാലു ദിവസം ഒരു മിനിറ്റ് പോലും ഉറങ്ങാതെ 200 പാഷൻ ഫ്രൂട്ട് മാത്രം കഴിച്ചാണ് ബിനു പ്രസംഗിച്ചത്. ആദ്യ ദിവസം തുടർച്ചയായി ഒരേ നില്പിൽ പതിമൂന്നു മണിക്കൂർ പ്രസംഗിച്ചശേഷം അഞ്ചു മിനിറ്റ് മാത്രം ഇടവേളയെടുത്തു. അതും ഒരു ലോക റിക്കാർഡായി. പിന്നീട് പത്തു മണിക്കൂർ പ്രസംഗിച്ച ശേഷം പത്തു മിനിറ്റ് ഇടവേളയെടുത്തു.എട്ടു വർഷത്തെ പരിശ്രമത്തിലൂടെ ഒട്ടേറെ വായനയും യാത്രകളും നടത്തിയാണ് ഈനേട്ടം കൈവരിച്ചതെന്ന് ബിനു കണ്ണന്താനം പത്രസമ്മേളനത്തിൽ പറഞ്ഞു. 1955ലാണ് ലോക റിക്കാർഡുകൾ കുറിക്കാൻ ഇംഗ്ലണ്ട് ആസ്ഥാനമായി ഗിന്നസ് ബുക്ക് നിലവിൽവന്നത്.
പ്രസംഗത്തിൽ ഇന്ത്യയിൽനിന്നു ഗിന്നസ് അവാർഡ് ലഭിക്കുന്ന മൂന്നാമത്തെ വ്യക്തിയാണ് ബിനു കണ്ണന്താ നം.
നാലു ദിവസം ഒരു മിനിറ്റ് പോലും ഉറങ്ങാതെ 200 പാഷൻ ഫ്രൂട്ട് മാത്രം കഴിച്ചാണ് ബിനു പ്രസംഗിച്ചത്. ആദ്യ ദിവസം തുടർച്ചയായി ഒരേ നില്പിൽ പതിമൂന്നു മണിക്കൂർ പ്രസംഗിച്ചശേഷം അഞ്ചു മിനിറ്റ് മാത്രം ഇടവേളയെടുത്തു. അതും ഒരു ലോക റിക്കാർഡായി. പിന്നീട് പത്തു മണിക്കൂർ പ്രസംഗിച്ച ശേഷം പത്തു മിനിറ്റ് ഇടവേളയെടുത്തു.എട്ടു വർഷത്തെ പരിശ്രമത്തിലൂടെ ഒട്ടേറെ വായനയും യാത്രകളും നടത്തിയാണ് ഈനേട്ടം കൈവരിച്ചതെന്ന് ബിനു കണ്ണന്താനം പത്രസമ്മേളനത്തിൽ പറഞ്ഞു. 1955ലാണ് ലോക റിക്കാർഡുകൾ കുറിക്കാൻ ഇംഗ്ലണ്ട് ആസ്ഥാനമായി ഗിന്നസ് ബുക്ക് നിലവിൽവന്നത്.
പ്രസംഗത്തിൽ ഇന്ത്യയിൽനിന്നു ഗിന്നസ് അവാർഡ് ലഭിക്കുന്ന മൂന്നാമത്തെ വ്യക്തിയാണ് ബിനു കണ്ണന്താ നം.