തിരുവനന്തപുരം: എൽഡിഎഫ് പിന്തുണയോടെ മത്സരിച്ച ജെഡിയു- ശരത് യാദവ് വിഭാഗത്തിലെ എം.പി വീരേന്ദ്രകുമാർ വീണ്ടും രാജ്യസഭയിലേക്ക്. വീരേന്ദ്രകുമാറിന് 89 വോട്ട് ലഭിച്ചപ്പോൾ എതിർ സ്ഥാനാർഥി യുഡിഎഫിലെ ബി. ബാബുപ്രസാദിന് 40 വോട്ട് ലഭിച്ചു. എൽഡിഎഫിലെ ഒരു വോട്ട് അസാധുവായി.
ജെഡിയുവിലെ പിളർപ്പുമായി ബന്ധപ്പെട്ടു വീരേന്ദ്രകുമാർ രാജ്യസഭാംഗത്വം രാജിവച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്. ഇടതുമുന്നണിയുടെ ഭാഗമായ സിപിഐ, ജനതാദൾ- എസ്, എൻസിപി എന്നീ കക്ഷികൾ പോളിംഗ് ഏജന്റിനെ നിയോഗിച്ചില്ലെന്നു ചൂണ്ടിക്കാട്ടി യുഡിഎഫ് തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നൽകിയതു വോട്ടെണ്ണൽ ഒരു മണിക്കൂർ വൈകിപ്പിച്ചു. തുടർന്ന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിയോടെ വൈകുന്നേരം ആറിനു വോട്ടണ്ണൽ ആരംഭിച്ചു 20 മിനിറ്റിനകം ഫല പ്രഖ്യാപനം നടത്തി.
നിയമസഭയിലെ തെരഞ്ഞെടുക്കപ്പെട്ട 140 അംഗങ്ങളിൽ 130 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. കേരള കോണ്ഗ്രസ്-എമ്മിന്റെ ആറ് അംഗങ്ങൾ, സ്വതന്ത്ര അംഗം പി.സി. ജോർജ്, ബിജെപി അംഗം ഒ. രാജഗോപാൽ എന്നിവർ വോട്ടെടുപ്പിൽ നിന്നു വിട്ടു നിന്നു.
മുസ്ലിംലീഗ് പ്രതിനിധി ടി.എ. അഹമ്മദ് കബീർ ആരോഗ്യ പ്രശ്നത്തെ തുടർന്നു എത്തിയില്ല. ചെങ്ങന്നൂരിന്റെ പ്രതിനിധിയായിരുന്ന സിപിഎമ്മിലെ കെ.കെ. രാമചന്ദ്രൻനായരുടെ നിര്യാണത്തെ തുടർന്നു ഈ സീറ്റ് ഒഴിഞ്ഞു കിടക്കുകയാണ്.
12.30 യോടെ 130 നിയമസഭാംഗങ്ങളും വോട്ട് രേഖപ്പെടുത്തി. ദേഹാസ്വാസ്ഥ്യത്തെ തുടർന്നു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഇ.പി. ജയരാജൻ ഡോക്ടറോടൊപ്പമെത്തിയാണു വോട്ട് രേഖപ്പെടുത്തിയത്.
വോട്ട് അതതു പാർട്ടികളുടെ പോളിംഗ് ഏജന്റുമാരെ കാണിച്ച ശേഷമേ പെട്ടിയിലിടാവൂ എന്നായിരുന്നു വ്യവസ്ഥ. എന്നാൽ, സിപിഐ, ജെഡി-എസ്, എൻസിപി എന്നിവർ പോളിംഗ് ഏജന്റുമാരെ നിയമിച്ചില്ലെന്നും ഇവരുടെ വോട്ട് എണ്ണാൻ പാടില്ലെന്നുമായിരുന്നു യുഡിഎഫിന്റെ പരാതി.
2016 ഏപ്രിലിൽ യുഡിഎഫ് പിന്തുണയോടെ രാജ്യസഭയിലെത്തിയ വീരേന്ദ്രകുമാർ ജെഡി-യു പിളർപ്പിനെ തുടർന്നു 2017 ഡിസംബർ 20നു രാജിവച്ചു. ഇദ്ദേഹത്തിനു 2022 ഏപ്രിൽ രണ്ടു വരെ രാജ്യസഭയിൽ തുടരാം.
ജെഡിയുവിലെ പിളർപ്പുമായി ബന്ധപ്പെട്ടു വീരേന്ദ്രകുമാർ രാജ്യസഭാംഗത്വം രാജിവച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്. ഇടതുമുന്നണിയുടെ ഭാഗമായ സിപിഐ, ജനതാദൾ- എസ്, എൻസിപി എന്നീ കക്ഷികൾ പോളിംഗ് ഏജന്റിനെ നിയോഗിച്ചില്ലെന്നു ചൂണ്ടിക്കാട്ടി യുഡിഎഫ് തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നൽകിയതു വോട്ടെണ്ണൽ ഒരു മണിക്കൂർ വൈകിപ്പിച്ചു. തുടർന്ന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിയോടെ വൈകുന്നേരം ആറിനു വോട്ടണ്ണൽ ആരംഭിച്ചു 20 മിനിറ്റിനകം ഫല പ്രഖ്യാപനം നടത്തി.
നിയമസഭയിലെ തെരഞ്ഞെടുക്കപ്പെട്ട 140 അംഗങ്ങളിൽ 130 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. കേരള കോണ്ഗ്രസ്-എമ്മിന്റെ ആറ് അംഗങ്ങൾ, സ്വതന്ത്ര അംഗം പി.സി. ജോർജ്, ബിജെപി അംഗം ഒ. രാജഗോപാൽ എന്നിവർ വോട്ടെടുപ്പിൽ നിന്നു വിട്ടു നിന്നു.
മുസ്ലിംലീഗ് പ്രതിനിധി ടി.എ. അഹമ്മദ് കബീർ ആരോഗ്യ പ്രശ്നത്തെ തുടർന്നു എത്തിയില്ല. ചെങ്ങന്നൂരിന്റെ പ്രതിനിധിയായിരുന്ന സിപിഎമ്മിലെ കെ.കെ. രാമചന്ദ്രൻനായരുടെ നിര്യാണത്തെ തുടർന്നു ഈ സീറ്റ് ഒഴിഞ്ഞു കിടക്കുകയാണ്.
12.30 യോടെ 130 നിയമസഭാംഗങ്ങളും വോട്ട് രേഖപ്പെടുത്തി. ദേഹാസ്വാസ്ഥ്യത്തെ തുടർന്നു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഇ.പി. ജയരാജൻ ഡോക്ടറോടൊപ്പമെത്തിയാണു വോട്ട് രേഖപ്പെടുത്തിയത്.
വോട്ട് അതതു പാർട്ടികളുടെ പോളിംഗ് ഏജന്റുമാരെ കാണിച്ച ശേഷമേ പെട്ടിയിലിടാവൂ എന്നായിരുന്നു വ്യവസ്ഥ. എന്നാൽ, സിപിഐ, ജെഡി-എസ്, എൻസിപി എന്നിവർ പോളിംഗ് ഏജന്റുമാരെ നിയമിച്ചില്ലെന്നും ഇവരുടെ വോട്ട് എണ്ണാൻ പാടില്ലെന്നുമായിരുന്നു യുഡിഎഫിന്റെ പരാതി.
2016 ഏപ്രിലിൽ യുഡിഎഫ് പിന്തുണയോടെ രാജ്യസഭയിലെത്തിയ വീരേന്ദ്രകുമാർ ജെഡി-യു പിളർപ്പിനെ തുടർന്നു 2017 ഡിസംബർ 20നു രാജിവച്ചു. ഇദ്ദേഹത്തിനു 2022 ഏപ്രിൽ രണ്ടു വരെ രാജ്യസഭയിൽ തുടരാം.