കൊച്ചി: ബാർ കോഴക്കേസിൽ വിജിലൻസ് തുടരന്വേഷണം നടത്തുന്നതിനെതിരേ മുൻമന്ത്രി കെ.എം. മാണി നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി. കേസിൽ രണ്ടു തവണ തുടരന്വേഷണം നടത്തി തെളിവൊന്നുമില്ലെന്ന് വിജിലൻസ് റിപ്പോർട്ട് നൽകിയ കേസിൽ വീണ്ടും തുടരന്വേഷണത്തിന് മുതിരുന്നത് നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
തുടരന്വേഷണത്തിന്റെ വിശദാംശങ്ങൾ ഹൈക്കോടതി ആരാഞ്ഞിരുന്നു. മാണിക്കെതിരേ തെളിവില്ലെന്നും കേസ് നടപടികൾ അവസാനിപ്പിക്കുകയാണെന്നും വ്യക്തമാക്കി വിജിലൻസ് റിപ്പോർട്ട് മുദ്രവച്ച കവറിൽ നൽകി. കൂടാതെ മാണിക്കെതിരേ തെളിവില്ലെന്ന വിവരം കേസ് നിലവിലുള്ള തിരുവനന്തപുരം വിജിലൻസ് കോടതിയിലും അറിയിച്ചു. ഇക്കാര്യങ്ങൾ കണക്കിലെടുത്താണ് കെ.എം. മാണിയുടെ ഹർജി ഹൈക്കോടതി തീർപ്പാക്കിയത്.
തുടരന്വേഷണത്തിന്റെ വിശദാംശങ്ങൾ ഹൈക്കോടതി ആരാഞ്ഞിരുന്നു. മാണിക്കെതിരേ തെളിവില്ലെന്നും കേസ് നടപടികൾ അവസാനിപ്പിക്കുകയാണെന്നും വ്യക്തമാക്കി വിജിലൻസ് റിപ്പോർട്ട് മുദ്രവച്ച കവറിൽ നൽകി. കൂടാതെ മാണിക്കെതിരേ തെളിവില്ലെന്ന വിവരം കേസ് നിലവിലുള്ള തിരുവനന്തപുരം വിജിലൻസ് കോടതിയിലും അറിയിച്ചു. ഇക്കാര്യങ്ങൾ കണക്കിലെടുത്താണ് കെ.എം. മാണിയുടെ ഹർജി ഹൈക്കോടതി തീർപ്പാക്കിയത്.