തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന കുഞ്ഞനന്തനു മാനണ്ഡങ്ങൾ മറികടന്ന് ശിക്ഷാകാലാവധിയിൽ ഇളവു നല്കാൻ നീക്കം നടക്കുന്നു എന്നാരോ പിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.
പ്രായാധിക്യവും ആരോഗ്യ പ്രശ്നങ്ങളും മുൻനിർത്തി കുഞ്ഞനന്തന്റെ ശിക്ഷാ കാലാവധിയിൽ ഇളവ് ചെയ്യാൻ സർക്കാർ നീക്കം നടക്കുന്പോൾ നിലവിലുള്ള കോടതി വിധികൾ മറികടന്നാണ് ഇത്തരമൊരു ശ്രമമെന്നു അടിയന്തരപ്രമേയ നോട്ടീസ് നല്കിയ സണ്ണി ജോസഫ് പറഞ്ഞു.
ജീവപര്യനന്തം ശിക്ഷ വിധിക്കപ്പെട്ട ഒരാൾക്ക് ആ ശിക്ഷയിൽ ഇളവ് നല്കണമെങ്കിൽ ഈ കേസിൽ അപ്പീൽ ഇല്ലാത്തതായിരിക്കണം.
എന്നാൽ, കുഞ്ഞനന്തനെതിരേ ശിക്ഷ പോരെന്നുകാട്ടിയുള്ള അപ്പീൽ നിലനിലെക്കെയാണ് മുഖ്യമന്ത്രിയുടെ സുഹൃത്തായ കുഞ്ഞനന്തന്റെ ശിക്ഷയിൽ ഇളവിനായുള്ള നീക്കം നടക്കുന്നത്. ഇതിന്റെ ഭാഗമായി പോലീസും സാമൂഹ്യനീതി വകുപ്പും കൊല്ലപ്പെട്ട ചന്ദ്രശേഖരന്റെ ഭാര്യ രമയുടെ മൊഴി എടുത്തു. ഇതു തന്നെ കുഞ്ഞനന്തന്റെ ശിക്ഷ ഇളവ് ചെയ്തു പുറത്തിറക്കാനുള്ള നടപടിയുടെ ഭാഗമായാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
ജീവപര്യന്തം തടവിനു വിധിക്കപ്പെട്ട കുഞ്ഞനന്തൻ കഴിഞ്ഞ ഒൻപതു മാസത്തിനുള്ളിൽ 211 ദിവസം പരോളിൽ ജയിലിനു പുറത്തായിരുന്നുവെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കുഞ്ഞനന്തൻ ഇപ്പോൾ സുഖ ജീവിതത്തിലാണ്. 2015 മുതൽ 17 വരെ കുഞ്ഞനന്തന് 16 തവണയാണ് പരോൾ അനുവദിച്ചത്. ശിക്ഷിക്കപ്പെട്ടശേഷം പാനൂർ ഏരിയാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. പരോളിൽ ഇറങ്ങി പാർട്ടി പ്രകടനത്തിലും സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനത്തിലും പങ്കെടുത്തു. പരോളിലിറങ്ങുന്ന ആൾക്ക് ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ആനുകൂല്യങ്ങൾ ലഭ്യമാകുന്നത്.
കുഞ്ഞനന്തൻ ഉൾപ്പെടെയുള്ളവരുടെ ശിക്ഷാ കാലാവധിയിൽ ഇളവ് അനുവദിക്കാൻ നേരത്തേ നീക്കം നടന്നിരുന്നുവെന്നും അന്നു ഗവർണറുടെ ഇടപെടൽ മൂലമാണ് ആ നീക്കം പരാജയപ്പെട്ടതെന്നും ചെന്നിത്തല പറഞ്ഞു .
ചെന്നിത്തലയുടെ പ്രസംഗത്തിനിടെ മന്ത്രി എ.കെ. ബാലൻ കോണ്ഗ്രസ് നേതാവായിരുന്ന മന്പറം ദിവാകരൻ കേസിൽ പ്രതിയായി ജയിലിൽ ആയിരുന്നപ്പോൾ അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് ജോലി നല്കിയത് സംബന്ധിച്ച് ആരോപണം ഉന്നയിച്ചു. ഇതേ തുടർന്ന് പ്രതിപക്ഷ എംഎൽഎമാരുമായി വാക്കുതർക്കവും ഉണ്ടായി. ഒടുവിൽ മന്ത്രിയുടെ പരാമർശം നീക്കിയതായി സ്പീക്കർ അറിയിച്ചു. കുഞ്ഞനന്തൻ ഉൾപ്പെടെയുള്ളവരുടെ ശിക്ഷാകാലാവധി കുറച്ച് ജയിലിൽ നിന്നു മോചിപ്പിക്കുന്നത് സംബന്ധിച്ചുള്ള കാര്യത്തിൽ മുഖ്യമന്ത്രി വ്യക്തമായ മറുപടി നല്കിയില്ല. നിയമപ്രകാരമുള്ള പരിശോധനകൾ പൂർത്തിയാക്കി മാത്രമേ ആരേയും വിട്ടയയ്ക്കുകയുള്ളെന്നു മുഖ്യമന്ത്രി സഭയെ അറിയിച്ചു.
ജയിൽ ചട്ടപരിഷ്കരണ കമ്മീഷൻ 70 വയസ് കഴിഞ്ഞവരെ മോചിപ്പിക്കണമെന്നു നിർദേശിച്ചു. ഇതിൻ പ്രകാരമാണ് 59 പേരുടെ ലിസ്റ്റ് തയാറാക്കിയത്. ഇത് നിയമാനുസൃതമായ നടപടി മാത്രമാണ്. ഏതെങ്കിലും ഒരു തടവുകാരനെ വിട്ടയയ്ക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ല. നടപടിക്രമങ്ങൾ സദുദ്ദേശ്യത്തോടെയുള്ളതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം വോക്കൗട്ട് നടത്തി.
പ്രായാധിക്യവും ആരോഗ്യ പ്രശ്നങ്ങളും മുൻനിർത്തി കുഞ്ഞനന്തന്റെ ശിക്ഷാ കാലാവധിയിൽ ഇളവ് ചെയ്യാൻ സർക്കാർ നീക്കം നടക്കുന്പോൾ നിലവിലുള്ള കോടതി വിധികൾ മറികടന്നാണ് ഇത്തരമൊരു ശ്രമമെന്നു അടിയന്തരപ്രമേയ നോട്ടീസ് നല്കിയ സണ്ണി ജോസഫ് പറഞ്ഞു.
ജീവപര്യനന്തം ശിക്ഷ വിധിക്കപ്പെട്ട ഒരാൾക്ക് ആ ശിക്ഷയിൽ ഇളവ് നല്കണമെങ്കിൽ ഈ കേസിൽ അപ്പീൽ ഇല്ലാത്തതായിരിക്കണം.
എന്നാൽ, കുഞ്ഞനന്തനെതിരേ ശിക്ഷ പോരെന്നുകാട്ടിയുള്ള അപ്പീൽ നിലനിലെക്കെയാണ് മുഖ്യമന്ത്രിയുടെ സുഹൃത്തായ കുഞ്ഞനന്തന്റെ ശിക്ഷയിൽ ഇളവിനായുള്ള നീക്കം നടക്കുന്നത്. ഇതിന്റെ ഭാഗമായി പോലീസും സാമൂഹ്യനീതി വകുപ്പും കൊല്ലപ്പെട്ട ചന്ദ്രശേഖരന്റെ ഭാര്യ രമയുടെ മൊഴി എടുത്തു. ഇതു തന്നെ കുഞ്ഞനന്തന്റെ ശിക്ഷ ഇളവ് ചെയ്തു പുറത്തിറക്കാനുള്ള നടപടിയുടെ ഭാഗമായാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
ജീവപര്യന്തം തടവിനു വിധിക്കപ്പെട്ട കുഞ്ഞനന്തൻ കഴിഞ്ഞ ഒൻപതു മാസത്തിനുള്ളിൽ 211 ദിവസം പരോളിൽ ജയിലിനു പുറത്തായിരുന്നുവെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കുഞ്ഞനന്തൻ ഇപ്പോൾ സുഖ ജീവിതത്തിലാണ്. 2015 മുതൽ 17 വരെ കുഞ്ഞനന്തന് 16 തവണയാണ് പരോൾ അനുവദിച്ചത്. ശിക്ഷിക്കപ്പെട്ടശേഷം പാനൂർ ഏരിയാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. പരോളിൽ ഇറങ്ങി പാർട്ടി പ്രകടനത്തിലും സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനത്തിലും പങ്കെടുത്തു. പരോളിലിറങ്ങുന്ന ആൾക്ക് ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ആനുകൂല്യങ്ങൾ ലഭ്യമാകുന്നത്.
കുഞ്ഞനന്തൻ ഉൾപ്പെടെയുള്ളവരുടെ ശിക്ഷാ കാലാവധിയിൽ ഇളവ് അനുവദിക്കാൻ നേരത്തേ നീക്കം നടന്നിരുന്നുവെന്നും അന്നു ഗവർണറുടെ ഇടപെടൽ മൂലമാണ് ആ നീക്കം പരാജയപ്പെട്ടതെന്നും ചെന്നിത്തല പറഞ്ഞു .
ചെന്നിത്തലയുടെ പ്രസംഗത്തിനിടെ മന്ത്രി എ.കെ. ബാലൻ കോണ്ഗ്രസ് നേതാവായിരുന്ന മന്പറം ദിവാകരൻ കേസിൽ പ്രതിയായി ജയിലിൽ ആയിരുന്നപ്പോൾ അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് ജോലി നല്കിയത് സംബന്ധിച്ച് ആരോപണം ഉന്നയിച്ചു. ഇതേ തുടർന്ന് പ്രതിപക്ഷ എംഎൽഎമാരുമായി വാക്കുതർക്കവും ഉണ്ടായി. ഒടുവിൽ മന്ത്രിയുടെ പരാമർശം നീക്കിയതായി സ്പീക്കർ അറിയിച്ചു. കുഞ്ഞനന്തൻ ഉൾപ്പെടെയുള്ളവരുടെ ശിക്ഷാകാലാവധി കുറച്ച് ജയിലിൽ നിന്നു മോചിപ്പിക്കുന്നത് സംബന്ധിച്ചുള്ള കാര്യത്തിൽ മുഖ്യമന്ത്രി വ്യക്തമായ മറുപടി നല്കിയില്ല. നിയമപ്രകാരമുള്ള പരിശോധനകൾ പൂർത്തിയാക്കി മാത്രമേ ആരേയും വിട്ടയയ്ക്കുകയുള്ളെന്നു മുഖ്യമന്ത്രി സഭയെ അറിയിച്ചു.
ജയിൽ ചട്ടപരിഷ്കരണ കമ്മീഷൻ 70 വയസ് കഴിഞ്ഞവരെ മോചിപ്പിക്കണമെന്നു നിർദേശിച്ചു. ഇതിൻ പ്രകാരമാണ് 59 പേരുടെ ലിസ്റ്റ് തയാറാക്കിയത്. ഇത് നിയമാനുസൃതമായ നടപടി മാത്രമാണ്. ഏതെങ്കിലും ഒരു തടവുകാരനെ വിട്ടയയ്ക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ല. നടപടിക്രമങ്ങൾ സദുദ്ദേശ്യത്തോടെയുള്ളതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം വോക്കൗട്ട് നടത്തി.