തിരുവനന്തപുരം: വരുന്ന തെരഞ്ഞെടുപ്പിൽ ഫാസിസ്റ്റ് കക്ഷിയായ ബിജെപിയെ പരാജയപ്പെടുത്തുകയെന്നതാണു പരമമായ ലക്ഷ്യമെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഐ 23-ാം പാർട്ടി കോണ്‍ഗ്രസിനു മുന്നോടിയായി വർഗീയ ഫാസിസ്റ്റുകൾ ഉയർത്തുന്ന വെല്ലുവിളികളും വർത്തമാനകാല ഇന്ത്യയും എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയെ പരാജയപ്പെടുത്തുകയെന്ന ദൗത്യം വിജയിക്കണമെങ്കിൽ രാജ്യത്തു മതേതരകക്ഷികളുടെ യോജിച്ച വേദിയുണ്ടാകണം. അതിനാണു പ്രധാന ഇടതുപക്ഷപാർട്ടികളെന്ന നിലയിൽ സിപിഎമ്മും സിപിഐയും നിലകൊള്ളുന്നത്. കോണ്‍ഗ്രസുമായി ഏതുതരത്തിലുള്ള ബന്ധമാണു വേണ്ടതെന്നു പാർട്ടി കോണ്‍ഗ്രസ് കഴിഞ്ഞേ തീരുമാനമുണ്ടാകൂ. കേവലം തെരഞ്ഞെടുപ്പു സഖ്യമല്ല പകരം വിശാല ഐക്യമാണു ബിജെപിക്കെതിരെ വളർന്നുവരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തു ഭരണം നടത്തുന്നതു ബിജെപിയാണെങ്കിലും ഭരണത്തെ നിയന്ത്രിക്കുന്നത് ആർഎസ്എസാണ്. രാജ്യത്ത് ഒരു പുതിയ ഭരണഘടന കൊണ്ടുവരാനുള്ള ശ്രമമാണു ബിജെപി നടത്തുന്നത്. നിയമവും ശിക്ഷയുമൊക്കെ നടപ്പിലാക്കുന്നത് ഇപ്പോൾ സംഘപരിവാറാണ്. ജനങ്ങൾ ആകെ അസ്വസ്ഥരാണ്. ഇതിനെതിരെയുള്ള പ്രതിഷേധങ്ങൾ രാജ്യത്ത് അങ്ങിങ്ങ് ഉയർന്നുവരുന്നുണ്ട്. അതിനുദാഹരണമാണ് മഹാരാഷ്ട്രയിലെ കർഷകസമരമെന്നും ഇത്തരം ജനകീയ സമരങ്ങൾ രാജ്യത്തു കൂടുതൽ ഉയർന്നുവരുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
അന്ധമായ കോണ്‍ഗ്രസ് വിരോധത്തിനും അന്ധമായ കമ്യൂണിസ്റ്റു വിരോധത്തിനും ഇനി സ്ഥാനമില്ലെന്നു തിരിച്ചറിയേണ്ട കാലഘട്ടമാണിതെന്നു കെ.മുരളീധരൻ എംഎൽഎ പറഞ്ഞു. ആർഎസ്എസ് സ്വന്തം ആശയങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ്. ദിശാബോധത്തോടെയുള്ള നിലപാടുകളാണു ഇനി രാജ്യത്തിന് ആവശ്യം. കോണ്‍ഗ്രസും സിപിഐയും ഒന്നിച്ചുനിന്നപ്പോഴാണു കേരളത്തിൽ സി.അച്യുതമേനോന്റെ നേതൃത്വത്തിൽ മികച്ച സർക്കാർ ഉണ്ടായതെന്നും മുരളീധരൻ പറഞ്ഞു.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റംഗം ഡി.രാജ, സി.ദിവാകരൻ എംഎൽഎ, സിപിഐ ജില്ലാ സെക്രട്ടറി ജി.ആർ.അനിൽ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി വി.പി.ഉണ്ണികൃഷ്ണൻ എന്നിവരും പങ്കെടുത്തു.
ബിജെപിയെ പരാജയപ്പെടുത്തുകയെന്ന ദൗത്യം വിജയിക്കണമെങ്കിൽ രാജ്യത്തു മതേതരകക്ഷികളുടെ യോജിച്ച വേദിയുണ്ടാകണം. അതിനാണു പ്രധാന ഇടതുപക്ഷപാർട്ടികളെന്ന നിലയിൽ സിപിഎമ്മും സിപിഐയും നിലകൊള്ളുന്നത്. കോണ്‍ഗ്രസുമായി ഏതുതരത്തിലുള്ള ബന്ധമാണു വേണ്ടതെന്നു പാർട്ടി കോണ്‍ഗ്രസ് കഴിഞ്ഞേ തീരുമാനമുണ്ടാകൂ. കേവലം തെരഞ്ഞെടുപ്പു സഖ്യമല്ല പകരം വിശാല ഐക്യമാണു ബിജെപിക്കെതിരെ വളർന്നുവരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തു ഭരണം നടത്തുന്നതു ബിജെപിയാണെങ്കിലും ഭരണത്തെ നിയന്ത്രിക്കുന്നത് ആർഎസ്എസാണ്. രാജ്യത്ത് ഒരു പുതിയ ഭരണഘടന കൊണ്ടുവരാനുള്ള ശ്രമമാണു ബിജെപി നടത്തുന്നത്. നിയമവും ശിക്ഷയുമൊക്കെ നടപ്പിലാക്കുന്നത് ഇപ്പോൾ സംഘപരിവാറാണ്. ജനങ്ങൾ ആകെ അസ്വസ്ഥരാണ്. ഇതിനെതിരെയുള്ള പ്രതിഷേധങ്ങൾ രാജ്യത്ത് അങ്ങിങ്ങ് ഉയർന്നുവരുന്നുണ്ട്. അതിനുദാഹരണമാണ് മഹാരാഷ്ട്രയിലെ കർഷകസമരമെന്നും ഇത്തരം ജനകീയ സമരങ്ങൾ രാജ്യത്തു കൂടുതൽ ഉയർന്നുവരുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
അന്ധമായ കോണ്‍ഗ്രസ് വിരോധത്തിനും അന്ധമായ കമ്യൂണിസ്റ്റു വിരോധത്തിനും ഇനി സ്ഥാനമില്ലെന്നു തിരിച്ചറിയേണ്ട കാലഘട്ടമാണിതെന്നു കെ.മുരളീധരൻ എംഎൽഎ പറഞ്ഞു. ആർഎസ്എസ് സ്വന്തം ആശയങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ്. ദിശാബോധത്തോടെയുള്ള നിലപാടുകളാണു ഇനി രാജ്യത്തിന് ആവശ്യം. കോണ്‍ഗ്രസും സിപിഐയും ഒന്നിച്ചുനിന്നപ്പോഴാണു കേരളത്തിൽ സി.അച്യുതമേനോന്റെ നേതൃത്വത്തിൽ മികച്ച സർക്കാർ ഉണ്ടായതെന്നും മുരളീധരൻ പറഞ്ഞു.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റംഗം ഡി.രാജ, സി.ദിവാകരൻ എംഎൽഎ, സിപിഐ ജില്ലാ സെക്രട്ടറി ജി.ആർ.അനിൽ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി വി.പി.ഉണ്ണികൃഷ്ണൻ എന്നിവരും പങ്കെടുത്തു.