കോട്ടയം: കർഷക പ്രതിഷേധം ഭയന്നു കപ്പ് ലംബ് (ചിരട്ടപ്പാൽ) ഇറക്കുമതി ചർച്ച കൊച്ചിയിൽനിന്നു ഡൽഹിയിലേക്കു മാറ്റി. റബർ വ്യവസായികളുടെ സമ്മർദത്തെത്തുടർന്ന് കപ്പ് ലംബ് ഇറക്കുമതി ചെയ്യുന്പോൾ ഉത്പന്നത്തിനു വേണ്ട മാനദണ്ഡങ്ങൾ ഏപ്രിൽ അഞ്ചിനു ഡൽഹിയിൽ തീരുമാനിക്കും. സംസ്ഥാന സർക്കാരും എംപിമാരും റബർ ബോർഡും കേരളത്തിൽ റബർ കൃഷിയുടെ അന്ത്യം കുറിക്കാവുന്ന ഈ നീക്കത്തിനെതിരെ പ്രതികരിക്കുന്നില്ല. രാഷ്ട്രീയ കർഷക സംഘടനകളും ഇക്കാര്യത്തിൽ കടുത്ത മൗനം പുലർത്തുന്നു.
കപ്പ് ലംബ് ഇറക്കുമതി ചെയ്യാൻ വാണിജ്യമന്ത്രാലയം മുൻപ് അനുമതി നിഷേധിച്ചപ്പോൾ പ്രധാനമന്ത്രിയുടെ ഓഫീസിൽ സ്വാധീനം ചെലുത്തിയാണ് വ്യവസായികൾ സാങ്കേതിക വിദഗ്ധരെ വിളിച്ചുകൂട്ടി യോഗം ചേരുന്നത്. നിലവിൽ ചർച്ചയിൽ പങ്കെടുക്കാൻ നിയോഗിക്കപ്പെട്ടിരിക്കുന്നവരിൽ ഏറിയ പങ്കും കപ്പ് ലംബ് ഇറക്കുമതിക്ക് അനുകൂലമാണ്.
ജൂണ്‍ മുതൽ കപ്പ് ലംബ് ഇറക്കുമതി ചെയ്യാനുള്ള നീക്കത്തിലാണു വ്യവസായികൾ. കിലോയ്ക്ക് 42 രൂപ നിരക്കിൽ കിഴക്കനേഷ്യൻ രാജ്യങ്ങളിൽനിന്നു ലംബ് വാങ്ങി കപ്പലിൽ ഇന്ത്യയിലെത്തിക്കാൻ വിദേശത്തു ലംബ് കയറ്റുമതി ഏജൻസികളുമായി ടയർ കന്പനികൾ പലവട്ടം ചർച്ചയും നടത്തിക്കഴിഞ്ഞു. ലാറ്റക്സ് ഉത്പാദനം കൂടുന്ന മാസങ്ങളിൽ റബർ ചണ്ടി വില 30 രൂപ തായ്ലൻഡിലും വിയറ്റ്നാമിലും താഴാറുണ്ട്. അവിടെ കെട്ടിക്കിടക്കുന്ന ചണ്ടി അപ്പാടെ ഇറക്കുമതി ചെയ്താൽ ഇവിടുത്തെ റബർ ഷീറ്റിന് ആവശ്യം കുറയുമെന്നു മാത്രമല്ല വില കുത്തനെ ഇടിയും.രൂക്ഷമായ ദുർഗന്ധത്തിനും മലിനീകരണത്തിനും കപ്പ് ലംബ് കാരണമാകും. റബർ ചണ്ടിയാക്കി വിൽക്കേണ്ടിവന്നാൽ ടാപ്പിംഗ് കൂലിക്കുള്ള വരുമാനം പോലും കിട്ടില്ല.
കപ്പ് ലംബ് ഇറക്കുമതി ചെയ്യാൻ വാണിജ്യമന്ത്രാലയം മുൻപ് അനുമതി നിഷേധിച്ചപ്പോൾ പ്രധാനമന്ത്രിയുടെ ഓഫീസിൽ സ്വാധീനം ചെലുത്തിയാണ് വ്യവസായികൾ സാങ്കേതിക വിദഗ്ധരെ വിളിച്ചുകൂട്ടി യോഗം ചേരുന്നത്. നിലവിൽ ചർച്ചയിൽ പങ്കെടുക്കാൻ നിയോഗിക്കപ്പെട്ടിരിക്കുന്നവരിൽ ഏറിയ പങ്കും കപ്പ് ലംബ് ഇറക്കുമതിക്ക് അനുകൂലമാണ്.
ജൂണ്‍ മുതൽ കപ്പ് ലംബ് ഇറക്കുമതി ചെയ്യാനുള്ള നീക്കത്തിലാണു വ്യവസായികൾ. കിലോയ്ക്ക് 42 രൂപ നിരക്കിൽ കിഴക്കനേഷ്യൻ രാജ്യങ്ങളിൽനിന്നു ലംബ് വാങ്ങി കപ്പലിൽ ഇന്ത്യയിലെത്തിക്കാൻ വിദേശത്തു ലംബ് കയറ്റുമതി ഏജൻസികളുമായി ടയർ കന്പനികൾ പലവട്ടം ചർച്ചയും നടത്തിക്കഴിഞ്ഞു. ലാറ്റക്സ് ഉത്പാദനം കൂടുന്ന മാസങ്ങളിൽ റബർ ചണ്ടി വില 30 രൂപ തായ്ലൻഡിലും വിയറ്റ്നാമിലും താഴാറുണ്ട്. അവിടെ കെട്ടിക്കിടക്കുന്ന ചണ്ടി അപ്പാടെ ഇറക്കുമതി ചെയ്താൽ ഇവിടുത്തെ റബർ ഷീറ്റിന് ആവശ്യം കുറയുമെന്നു മാത്രമല്ല വില കുത്തനെ ഇടിയും.രൂക്ഷമായ ദുർഗന്ധത്തിനും മലിനീകരണത്തിനും കപ്പ് ലംബ് കാരണമാകും. റബർ ചണ്ടിയാക്കി വിൽക്കേണ്ടിവന്നാൽ ടാപ്പിംഗ് കൂലിക്കുള്ള വരുമാനം പോലും കിട്ടില്ല.