തൊടുപുഴ: റിമാൻഡ് പ്രതിക്കു കോടതി വളപ്പിൽ കഞ്ചാവു കൈമാറാനെത്തിയ തമിഴ് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കഞ്ചാവുമായി എത്തിയ തമിഴ്നാട് സേലം ജില്ലയിൽ മാരിയമ്മൻ കോവിലിനു സമീപം മല്ലൂർക്കരയിൽ ഈശ്വരിയെ (45)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുട്ടം ജില്ലാ കോടതി സമുച്ചയത്തിലെ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി വരാന്തയിലായിരുന്നു സംഭവം.
തൊടുപുഴ പോലീസ് സ്റ്റേഷനിലെ മോഷണ കേസുമായി ബന്ധപ്പെട്ട് മുട്ടം കോടതിയിൽ ഹാജരാക്കാനായി കൊണ്ടുവന്ന ജോമോഷെന്ന (കറുപ്പു സ്വാമി) പ്രതിക്കു കോടതി വരാന്തയിൽ കഞ്ചാവ് കൈമാറുന്നതിനിടയിലാണ് ഈശ്വരിയെ പിടികൂടിയത്.
കഞ്ചാവ് കൈമാറുക യാണെന്നു മനസിലാക്കിയ കോടതി ഉദ്യോഗസ്ഥരാണ് മുട്ടം പോലീസിനെ വിവരമറിയിച്ചത്. പ്രതിയിൽനിന്ന് 10 ഗ്രാം കഞ്ചാവും കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ ഈശ്വരിയെ ഏപ്രിൽ നാലു വരെ മുട്ടം ഫസ്റ്റ്ക്ലാസ് മജിസ്ടേറ്റ് കോടതി റിമാൻഡ് ചെയ്തു.
തൊടുപുഴ പോലീസ് സ്റ്റേഷനിലെ മോഷണ കേസുമായി ബന്ധപ്പെട്ട് മുട്ടം കോടതിയിൽ ഹാജരാക്കാനായി കൊണ്ടുവന്ന ജോമോഷെന്ന (കറുപ്പു സ്വാമി) പ്രതിക്കു കോടതി വരാന്തയിൽ കഞ്ചാവ് കൈമാറുന്നതിനിടയിലാണ് ഈശ്വരിയെ പിടികൂടിയത്.
കഞ്ചാവ് കൈമാറുക യാണെന്നു മനസിലാക്കിയ കോടതി ഉദ്യോഗസ്ഥരാണ് മുട്ടം പോലീസിനെ വിവരമറിയിച്ചത്. പ്രതിയിൽനിന്ന് 10 ഗ്രാം കഞ്ചാവും കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ ഈശ്വരിയെ ഏപ്രിൽ നാലു വരെ മുട്ടം ഫസ്റ്റ്ക്ലാസ് മജിസ്ടേറ്റ് കോടതി റിമാൻഡ് ചെയ്തു.