മറയൂർ: കുരങ്ങണി കാട്ടുതീ അപകടത്തെകുറിച്ച് അന്വേഷിക്കാൻ തമിഴ്നാട് സർക്കാർ നിയോഗിച്ച അന്വേഷണസംഘം സംഭവസ്ഥലത്തെത്തി തെളിവെടുത്തു. തമിഴ്നാട് റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയും ദുരന്തനിവാരണ സേന തലവനുമായ അതുല്യ മിശ്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പ് നടത്തിയത്.
ചീഫ് കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ് രാജേഷ്കുമാർ, ഡിഎഫ്ഒ ഉദയൻ, രാജേന്ദ്രൻ, അസി. ഫോറസ്റ്റ് കണ്‍സർവേറ്റർ മഹേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണു തെളിവെടുപ്പ് നടത്തിയത്. രാവിലെ തേനി ഡിവിഷനിലെ ഒറ്റമരം ഭാഗത്തുനിന്നു തെളിവെടുപ്പ് ആരംഭിച്ചു കൊളുക്കുമലയിലെ ക്യാന്പിലെത്തി. അപകടത്തിൽ മരണപ്പെട്ടവർ പരിക്കേറ്റു കാടിനുള്ളിൽ കിടന്ന ഭാഗങ്ങളിൽ കൊടിനാട്ടി അടയാളപ്പെടുത്തി.
ടോപ്പ് സ്റ്റേഷൻ, കൊളുക്കുമല എന്നിവിടങ്ങളിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥരെയും ചോദ്യംചെയ്തു. ആദ്യം സംഭവസ്ഥലത്തെത്തിയ മാധ്യമപ്രവർത്തകരിൽനിന്നു ഫോട്ടോയും ചിത്രങ്ങളും ശേഖരിച്ചു. അപകടത്തിൽനിന്നും രക്ഷപെട്ടവരിൽനിന്നും ട്രെക്കിംഗ് നടത്തിയ മേഖലയെക്കുറിച്ച് അറിയാൻ ചിത്രങ്ങളും ശേഖരിച്ചു. 26ന് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുമെന്നു മേഖല സന്ദർശിച്ചശേഷം അതുല്യ മിശ്ര അറിയിച്ചു.
ചീഫ് കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ് രാജേഷ്കുമാർ, ഡിഎഫ്ഒ ഉദയൻ, രാജേന്ദ്രൻ, അസി. ഫോറസ്റ്റ് കണ്‍സർവേറ്റർ മഹേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണു തെളിവെടുപ്പ് നടത്തിയത്. രാവിലെ തേനി ഡിവിഷനിലെ ഒറ്റമരം ഭാഗത്തുനിന്നു തെളിവെടുപ്പ് ആരംഭിച്ചു കൊളുക്കുമലയിലെ ക്യാന്പിലെത്തി. അപകടത്തിൽ മരണപ്പെട്ടവർ പരിക്കേറ്റു കാടിനുള്ളിൽ കിടന്ന ഭാഗങ്ങളിൽ കൊടിനാട്ടി അടയാളപ്പെടുത്തി.
ടോപ്പ് സ്റ്റേഷൻ, കൊളുക്കുമല എന്നിവിടങ്ങളിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥരെയും ചോദ്യംചെയ്തു. ആദ്യം സംഭവസ്ഥലത്തെത്തിയ മാധ്യമപ്രവർത്തകരിൽനിന്നു ഫോട്ടോയും ചിത്രങ്ങളും ശേഖരിച്ചു. അപകടത്തിൽനിന്നും രക്ഷപെട്ടവരിൽനിന്നും ട്രെക്കിംഗ് നടത്തിയ മേഖലയെക്കുറിച്ച് അറിയാൻ ചിത്രങ്ങളും ശേഖരിച്ചു. 26ന് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുമെന്നു മേഖല സന്ദർശിച്ചശേഷം അതുല്യ മിശ്ര അറിയിച്ചു.