തിരുവനന്തപുരം: കേരളത്തിലെ റബർ കർഷകരുടെയും കുരുമുളക് കർഷകരുടെയും പ്രശ്നങ്ങൾ പഠിച്ച് കേന്ദ്ര സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാൻ പുതുതായി നിയോഗിക്കപ്പെട്ട ജോയിന്റ് ടാസ്ക് ഫോഴ്സിന്റെ ആദ്യ യോഗം ഇന്നലെ തിരുവനന്തപുരത്തു ചേർന്നു. ജോയിന്റ് ടാസ്ക് ഫോഴ്സിന്റെ റിപ്പോർട്ട് മൂന്ന് മാസത്തിനുള്ളിൽ കേന്ദ്ര സർക്കാരിന് സമർപ്പിക്കുന്നതിന് യോഗം തീരുമാനിച്ചു.
കർഷകർ നേരിടുന്ന വിവിധ പ്രശ്നങ്ങളും കേരളത്തിന്റെ വിവിധ ആവശ്യങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. റബറിനെ കാർഷിക വിളയാക്കുക എന്ന വിഷയത്തിലും ചർച്ചകൾ നടന്നു. കേരളത്തിലെ ചെറുകിട കർഷകർക്ക് പലപ്പോഴും ആനുകൂല്യങ്ങൾ നഷ്ടമാകുന്നത് റബർ കാർഷിക വിളയല്ല എന്ന കാരണത്താലാണ്. വൻകിട വ്യാപാരികൾക്കു മാത്രമാണ് റബർ നാണ്യവിളയാകുമ്പോൾ പ്രയോജനം ലഭിക്കുന്നത്.
റബറിന്റെ മിനിമം ഇറക്കുമതി വില, മിനിമം താങ്ങുവില എന്നിവ നിജപ്പെടുത്തുക, ഉൽപാദനച്ചെലവ് കണക്കാക്കുന്നതിന്റെ മാനദണ്ഡങ്ങൾ പരിഷ്കരിക്കുക, റബർ ഉത്പാദകർക്ക് നൽകിവരുന്ന ഇൻസെന്റീവ് കാലോചിതമായി പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം മുന്നോട്ടുവച്ചു.
റബറിനൊപ്പം കൊക്കോ പോലെയുള്ള ഇടവിളയുടെ കൃഷി വർധിപ്പിക്കുക, റബറിന് സംരക്ഷണ ഡ്യൂട്ടി ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. ഉത്പാദനച്ചെലവിന് ആനുപാതികമായി സബ്സിഡിയും മറ്റ് ആനുകൂല്യങ്ങളും നിർണയിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. 2014 ലെ റബർ പോളിസി പരിശോധിക്കുക എന്ന ആവശ്യവും ടാസ്ക് ഫോഴ്സ് ഉന്നയിക്കും. കൃഷിക്കാരുമായി കൂടുതൽ ചർച്ചകൾ നടത്തി ജോയിന്റ് ടാസ്ക് ഫോഴ്സിന്റെ തുടർയോഗങ്ങളും ഉടൻ തന്നെ നടത്തുവാനും യോഗത്തിൽ തീരുമാനമായി.
കഴിഞ്ഞ മാസമാണ് കേന്ദ്ര- സംസ്ഥാന പ്രതിനിധികളടങ്ങിയ ജോയിന്റ് ടാസ്ക് ഫോഴ്സ് രൂപീകരിക്കാൻ ധാരണയായത്. കേരള ചീഫ് സെക്രട്ടറി ചെയർമാനും ത്രിപുര ചീഫ് സെക്രട്ടറി ടാസ്ക്ഫോഴ്സിന്റെ കോ-ചെയർമാനുമാണ്. ഇന്നലെ മസ്കറ്റ് ഹോട്ടലിൽ ചേർന്ന യോഗത്തിൽ ചീഫ് സെക്രട്ടറി പോൾ ആന്റണി, ഗവണ്മെന്റ് ഓഫ് ഇന്ത്യ കൊമേഴ്സ് ജോയിന്റ് സെക്രട്ടറി സന്തോഷ്കുമാർ സാരംഗി, കാർഷികോത്പാദന കമ്മീഷണർ ടീക്കാറാം മീണ, റബർ ബോർഡ് ചെയർമാൻ തുടങ്ങിയവർ പങ്കെടുത്തു.
കർഷകർ നേരിടുന്ന വിവിധ പ്രശ്നങ്ങളും കേരളത്തിന്റെ വിവിധ ആവശ്യങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. റബറിനെ കാർഷിക വിളയാക്കുക എന്ന വിഷയത്തിലും ചർച്ചകൾ നടന്നു. കേരളത്തിലെ ചെറുകിട കർഷകർക്ക് പലപ്പോഴും ആനുകൂല്യങ്ങൾ നഷ്ടമാകുന്നത് റബർ കാർഷിക വിളയല്ല എന്ന കാരണത്താലാണ്. വൻകിട വ്യാപാരികൾക്കു മാത്രമാണ് റബർ നാണ്യവിളയാകുമ്പോൾ പ്രയോജനം ലഭിക്കുന്നത്.
റബറിന്റെ മിനിമം ഇറക്കുമതി വില, മിനിമം താങ്ങുവില എന്നിവ നിജപ്പെടുത്തുക, ഉൽപാദനച്ചെലവ് കണക്കാക്കുന്നതിന്റെ മാനദണ്ഡങ്ങൾ പരിഷ്കരിക്കുക, റബർ ഉത്പാദകർക്ക് നൽകിവരുന്ന ഇൻസെന്റീവ് കാലോചിതമായി പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം മുന്നോട്ടുവച്ചു.
റബറിനൊപ്പം കൊക്കോ പോലെയുള്ള ഇടവിളയുടെ കൃഷി വർധിപ്പിക്കുക, റബറിന് സംരക്ഷണ ഡ്യൂട്ടി ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. ഉത്പാദനച്ചെലവിന് ആനുപാതികമായി സബ്സിഡിയും മറ്റ് ആനുകൂല്യങ്ങളും നിർണയിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. 2014 ലെ റബർ പോളിസി പരിശോധിക്കുക എന്ന ആവശ്യവും ടാസ്ക് ഫോഴ്സ് ഉന്നയിക്കും. കൃഷിക്കാരുമായി കൂടുതൽ ചർച്ചകൾ നടത്തി ജോയിന്റ് ടാസ്ക് ഫോഴ്സിന്റെ തുടർയോഗങ്ങളും ഉടൻ തന്നെ നടത്തുവാനും യോഗത്തിൽ തീരുമാനമായി.
കഴിഞ്ഞ മാസമാണ് കേന്ദ്ര- സംസ്ഥാന പ്രതിനിധികളടങ്ങിയ ജോയിന്റ് ടാസ്ക് ഫോഴ്സ് രൂപീകരിക്കാൻ ധാരണയായത്. കേരള ചീഫ് സെക്രട്ടറി ചെയർമാനും ത്രിപുര ചീഫ് സെക്രട്ടറി ടാസ്ക്ഫോഴ്സിന്റെ കോ-ചെയർമാനുമാണ്. ഇന്നലെ മസ്കറ്റ് ഹോട്ടലിൽ ചേർന്ന യോഗത്തിൽ ചീഫ് സെക്രട്ടറി പോൾ ആന്റണി, ഗവണ്മെന്റ് ഓഫ് ഇന്ത്യ കൊമേഴ്സ് ജോയിന്റ് സെക്രട്ടറി സന്തോഷ്കുമാർ സാരംഗി, കാർഷികോത്പാദന കമ്മീഷണർ ടീക്കാറാം മീണ, റബർ ബോർഡ് ചെയർമാൻ തുടങ്ങിയവർ പങ്കെടുത്തു.