തിരുവനന്തപുരം: ചിരട്ടപ്പാൽ ഇറക്കുതി ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കണമെ ന്നാവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രധാനമന്ത്രിക്കും കേന്ദ്രവാണിജ്യമന്ത്രിക്കും കത്തെഴുതി. കേന്ദ്രനീക്കത്തിനെതിരെ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കത്തു നല്കിയിട്ടുണ്ട്.
ടയർ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ബ്ലോക്ക് റബർ ഉല്പാദിപ്പിക്കുന്നതിന് നിലവാരവും വിലയും കുറഞ്ഞ ചിരട്ടപ്പാൽ ഇറക്കുമതി ചെയ്യുന്നത് വ്യവസായികൾക്ക് വൻ ലാഭമാണ്. ചിരട്ടപ്പാലിന് ഇപ്പോൾ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാർഡാർഡ്സ് (ബിഐഎസ്) ഗുണനിലവാരം നിശ്ചയിച്ചിട്ടില്ല എന്നതാണ് ഏക തടസം. ഇക്കാര്യത്തിൽ വ്യവസായികൾ പ്രധാനമന്ത്രിയുടെ ഓഫീസിനെ തെറ്റിദ്ധരിപ്പിച്ച് ഗുണനിലവാരം നടത്തിക്കാനാണു ശ്രമിക്കുന്നത്.
ചിരട്ടപ്പാലിനു ലോകത്തൊരിടത്തും ഇതുവരെ ഗുണനിലവാരം നിശ്ചയിച്ചിട്ടില്ല. അത് അസാധ്യമാണു താനും. ഇന്ത്യയിലും ഇതു സാധ്യമല്ലെന്ന് 2016 ഡിസംബർ അഞ്ചിനു ചേർന്ന ബിഐഎസ് യോഗം വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് ഗുണനിലവാരം നിശ്ചയിക്കാനുള്ള നിർദേശം ബിഐഎസിനു നല്കിയത്. റബർ മേഖലയിലെ ഏറ്റവും ആധികാരിക സ്ഥാപനമായ റബർ ബോർഡും ഗുണനിലവാരം നിശ്ചയിക്കാനാവില്ലെന്ന നിലപാടാണു സ്വീകരിച്ചിട്ടുള്ളത്. ബ്ലോക്ക് റബേഴ്സ് അസോസിയേഷൻ നല്കിയ ഹർജിയിൽ റബർ ബോർഡ് ഇക്കാര്യം വ്യക്തമാക്കി ഹൈക്കോടതിയിൽ സത്യവാങ്മൂലം നല്കിയിട്ടുണ്ട്.
തെക്കു- കിഴക്കൻ രാജ്യങ്ങളിൽ നിന്ന് വളരെ കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന ചിരട്ടപ്പാൽ ഇറക്കുമതി ചെയ്ത് ഇന്ത്യയിലെ ഗുണനിലവാരമുള്ള റബറിനു പകരം ഉപയോഗിക്കാനാണ് വ്യവസായികൾ ശ്രമിക്കുന്നത്. റബറിനു വിലയിടിഞ്ഞ് ലക്ഷക്കണക്കിനു കർഷകർ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് ഇരുട്ടടിപോലെ കേന്ദ്രസർക്കാർ ഇതിന് ഒത്താശ ചെയ്യുന്നത്. കർഷകരെ കുത്തുപാളയെടുപ്പിക്കുന്ന തീരുമാനമായിരിക്കും ഇതെന്നും കത്തിൽ പറയുന്നു.
ടയർ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ബ്ലോക്ക് റബർ ഉല്പാദിപ്പിക്കുന്നതിന് നിലവാരവും വിലയും കുറഞ്ഞ ചിരട്ടപ്പാൽ ഇറക്കുമതി ചെയ്യുന്നത് വ്യവസായികൾക്ക് വൻ ലാഭമാണ്. ചിരട്ടപ്പാലിന് ഇപ്പോൾ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാർഡാർഡ്സ് (ബിഐഎസ്) ഗുണനിലവാരം നിശ്ചയിച്ചിട്ടില്ല എന്നതാണ് ഏക തടസം. ഇക്കാര്യത്തിൽ വ്യവസായികൾ പ്രധാനമന്ത്രിയുടെ ഓഫീസിനെ തെറ്റിദ്ധരിപ്പിച്ച് ഗുണനിലവാരം നടത്തിക്കാനാണു ശ്രമിക്കുന്നത്.
ചിരട്ടപ്പാലിനു ലോകത്തൊരിടത്തും ഇതുവരെ ഗുണനിലവാരം നിശ്ചയിച്ചിട്ടില്ല. അത് അസാധ്യമാണു താനും. ഇന്ത്യയിലും ഇതു സാധ്യമല്ലെന്ന് 2016 ഡിസംബർ അഞ്ചിനു ചേർന്ന ബിഐഎസ് യോഗം വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് ഗുണനിലവാരം നിശ്ചയിക്കാനുള്ള നിർദേശം ബിഐഎസിനു നല്കിയത്. റബർ മേഖലയിലെ ഏറ്റവും ആധികാരിക സ്ഥാപനമായ റബർ ബോർഡും ഗുണനിലവാരം നിശ്ചയിക്കാനാവില്ലെന്ന നിലപാടാണു സ്വീകരിച്ചിട്ടുള്ളത്. ബ്ലോക്ക് റബേഴ്സ് അസോസിയേഷൻ നല്കിയ ഹർജിയിൽ റബർ ബോർഡ് ഇക്കാര്യം വ്യക്തമാക്കി ഹൈക്കോടതിയിൽ സത്യവാങ്മൂലം നല്കിയിട്ടുണ്ട്.
തെക്കു- കിഴക്കൻ രാജ്യങ്ങളിൽ നിന്ന് വളരെ കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന ചിരട്ടപ്പാൽ ഇറക്കുമതി ചെയ്ത് ഇന്ത്യയിലെ ഗുണനിലവാരമുള്ള റബറിനു പകരം ഉപയോഗിക്കാനാണ് വ്യവസായികൾ ശ്രമിക്കുന്നത്. റബറിനു വിലയിടിഞ്ഞ് ലക്ഷക്കണക്കിനു കർഷകർ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് ഇരുട്ടടിപോലെ കേന്ദ്രസർക്കാർ ഇതിന് ഒത്താശ ചെയ്യുന്നത്. കർഷകരെ കുത്തുപാളയെടുപ്പിക്കുന്ന തീരുമാനമായിരിക്കും ഇതെന്നും കത്തിൽ പറയുന്നു.