തളിപ്പറമ്പ്: കീഴാറ്റൂരിലെ വയല്‍ക്കിളി സമരനായകന് സുരേഷ് കീഴാറ്റൂരിന്റെ സഹോദരന് ചുമട്ടുജോലിയിൽനിന്നു വിലക്ക്. കീഴാറ്റൂര്‍ ചന്ദ്രോത്ത് ഹൗസിലെ രതീഷിനാണ് ഫെബ്രുവരി 13 മുതൽ സിഐടിയു ജോലി നിഷേധിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി കേരള ഹെഡ്ലോഡ് വര്‍ക്കേഴ്സ് വെല്‍ഫെയർ ബോര്‍ഡിനു കീഴില്‍ ബക്കളം ഡിവിഷനില്‍ ജോലിചെയ്തുവരികയായിരുന്ന തന്നെ കഴിഞ്ഞ മാസം 13 ന് രാവിലെ ജോലിക്കെത്തിയപ്പോള്‍ ഹെഡ്ലോഡ് വര്‍ക്കേഴ്സ് കമ്മിറ്റി ബക്കളം ഡിവിഷന് സെക്രട്ടറി വിളിപ്പിക്കുകയും ഒരു കാരണവും പറയാതെ നാളെ മുതല്‍ ജോലിക്കു വരേണ്ടെന്നു പറയുകയായിരുന്നുവെന്നും രതീഷ് തളിപ്പറമ്പ് അസി.ലേബര്‍ ഓഫീസര്‍ക്കു നല്കിയ പരാതിയില്‍ പറയുന്നു.
ജോലിചെയ്തിരുന്ന സ്ഥാപന ഉടമകളുമായോ അവിടുത്തെ ജോലിക്കാരുമായോ സംഘടനയിലെ മറ്റ് അംഗങ്ങളുമായോ ഒരുതരത്തിലുമുള്ള പ്രശ്നങ്ങളും ഇല്ലായിരുന്നുവെന്നും രതീഷ് പരാതിയില്‍ ചൂണ്ടിക്കാട്ടി. രതീഷിന്റെ പരാതിയെത്തുടർന്ന് രണ്ടു തവണ വിളിച്ചിട്ടും എത്താതിരുന്ന യൂണിയന് നേതാക്കള്‍ മൂന്നാംതവണ വിളിപ്പിച്ചപ്പോള്‍ ലേബര്‍ ഓഫീസില്‍ എത്തി ചര്‍ച്ച നടത്തുകയും മാപ്പപേക്ഷ എഴുതിത്തന്നാല്‍ പരിഗണിക്കാമെന്നു പറയുകയുമായിരുന്നുവെന്ന് തളിപ്പറമ്പ് ലേബര്‍ ഓഫീസര്‍ വി.ദിനേശന് അറിയിച്ചു.
എന്നാല്‍, യാതൊരു വിശദീകരണവും ചോദിക്കാതെയാണ് തന്നെ ജോലിയില്‍നിന്ന് ഒഴിവാക്കിയതെന്നും തെറ്റ് ചെയ്യാത്ത സ്ഥിതിക്ക് മാപ്പു പറയേണ്ട ആവശ്യമില്ലെന്നുമുള്ള നിലപാടിലാണു രതീഷ്. ഇപ്പോള്‍ കൂലിപ്പണിയെടുത്തു ജീവിക്കുന്ന രതീഷ് ജില്ലാ ലേബര്‍ ഓഫീസര്‍ക്കു പരാതി നല്കി നിയമപരമായി നേരിടാനുള്ള തയാറെടുപ്പിലാണ്.
ജോലിചെയ്തിരുന്ന സ്ഥാപന ഉടമകളുമായോ അവിടുത്തെ ജോലിക്കാരുമായോ സംഘടനയിലെ മറ്റ് അംഗങ്ങളുമായോ ഒരുതരത്തിലുമുള്ള പ്രശ്നങ്ങളും ഇല്ലായിരുന്നുവെന്നും രതീഷ് പരാതിയില്‍ ചൂണ്ടിക്കാട്ടി. രതീഷിന്റെ പരാതിയെത്തുടർന്ന് രണ്ടു തവണ വിളിച്ചിട്ടും എത്താതിരുന്ന യൂണിയന് നേതാക്കള്‍ മൂന്നാംതവണ വിളിപ്പിച്ചപ്പോള്‍ ലേബര്‍ ഓഫീസില്‍ എത്തി ചര്‍ച്ച നടത്തുകയും മാപ്പപേക്ഷ എഴുതിത്തന്നാല്‍ പരിഗണിക്കാമെന്നു പറയുകയുമായിരുന്നുവെന്ന് തളിപ്പറമ്പ് ലേബര്‍ ഓഫീസര്‍ വി.ദിനേശന് അറിയിച്ചു.
എന്നാല്‍, യാതൊരു വിശദീകരണവും ചോദിക്കാതെയാണ് തന്നെ ജോലിയില്‍നിന്ന് ഒഴിവാക്കിയതെന്നും തെറ്റ് ചെയ്യാത്ത സ്ഥിതിക്ക് മാപ്പു പറയേണ്ട ആവശ്യമില്ലെന്നുമുള്ള നിലപാടിലാണു രതീഷ്. ഇപ്പോള്‍ കൂലിപ്പണിയെടുത്തു ജീവിക്കുന്ന രതീഷ് ജില്ലാ ലേബര്‍ ഓഫീസര്‍ക്കു പരാതി നല്കി നിയമപരമായി നേരിടാനുള്ള തയാറെടുപ്പിലാണ്.