കോട്ടയം: കേരളത്തിലെ ഏതെങ്കിലും ഒരു മണ്ഡലത്തിൽ മുന്നണി സഹായമില്ലാതെ തനിച്ചുനിന്നു ജയിക്കാൻ ശേഷിയുള്ള പാർട്ടിയാണോ സിപിഐയെന്നു കേരള കോൺഗ്രസ് നേതാവ് കെ.എം. മാണി. പാലായിൽ മാത്രമെ മാണിക്കു ശക്തിയും വോട്ടുമുള്ളുവെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ അഭിപ്രായത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ചെങ്ങന്നൂരിലെ സിപിഎം സ്ഥാനാർഥി സജി ചെറിയാൻ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു വന്നു കണ്ട് എന്നോടു വോട്ടു ചോദിച്ചിരുന്നു. താൻ പ്രത്യേകിച്ചു മറുപടി പറഞ്ഞില്ല. അപ്പോഴാണ് വോട്ട് വേണ്ടെന്നു മറ്റൊരു നേതാവിന്റെ പ്രതികരണം.
കേരള കോണ്ഗ്രസ്-എമ്മിനെ ഇടതുമുന്നണിയുമായി സഹകരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു സിപിഎമ്മും സിപിഐയും തമ്മിൽ നടത്തിയ ചർച്ചയും വിചിത്രമാണ്. ഇടതുമുന്നണി പ്രവേശനം സംബന്ധിച്ചു തങ്ങൾ തീരുമാനമൊന്നും എടുത്തിട്ടില്ല. ചർച്ച നടത്തിയിട്ടുമില്ല. ഇക്കാര്യത്തിൽ ഇപ്പോൾ വിവാദം വേണ്ടെന്നും മാണി പറഞ്ഞു. മുന്നണി പ്രവേശനം നല്കണമെന്നു ആവശ്യപ്പെട്ടു കേരള കോണ്ഗ്രസ് -എം ആർക്കു മുന്നിലും ചെന്നിട്ടില്ലെന്നും മാണി പറഞ്ഞു.
ചെങ്ങന്നൂരിലെ സിപിഎം സ്ഥാനാർഥി സജി ചെറിയാൻ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു വന്നു കണ്ട് എന്നോടു വോട്ടു ചോദിച്ചിരുന്നു. താൻ പ്രത്യേകിച്ചു മറുപടി പറഞ്ഞില്ല. അപ്പോഴാണ് വോട്ട് വേണ്ടെന്നു മറ്റൊരു നേതാവിന്റെ പ്രതികരണം.
കേരള കോണ്ഗ്രസ്-എമ്മിനെ ഇടതുമുന്നണിയുമായി സഹകരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു സിപിഎമ്മും സിപിഐയും തമ്മിൽ നടത്തിയ ചർച്ചയും വിചിത്രമാണ്. ഇടതുമുന്നണി പ്രവേശനം സംബന്ധിച്ചു തങ്ങൾ തീരുമാനമൊന്നും എടുത്തിട്ടില്ല. ചർച്ച നടത്തിയിട്ടുമില്ല. ഇക്കാര്യത്തിൽ ഇപ്പോൾ വിവാദം വേണ്ടെന്നും മാണി പറഞ്ഞു. മുന്നണി പ്രവേശനം നല്കണമെന്നു ആവശ്യപ്പെട്ടു കേരള കോണ്ഗ്രസ് -എം ആർക്കു മുന്നിലും ചെന്നിട്ടില്ലെന്നും മാണി പറഞ്ഞു.