കൊച്ചി: സംസ്ഥാനത്തു കൂടുതൽ ക്ഷയരോഗ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നതു തിരുവനന്തപുരം ജില്ലയിൽ. സ്റ്റേറ്റ് ടിബി സെല്ലിന്റെ കണക്കുകൾ പ്രകാരം 2017-ൽ തിരുവനന്തപുരം ജില്ലയിൽനിന്ന് ഏകദേശം 2500 ക്ഷയരോഗ കേസുകളാണു റിപ്പോർട്ട് ചെയ്തത്. രണ്ടാംസ്ഥാനം കണ്ണൂർ ജില്ലയ്ക്കാണ്. ഇവിടെനിന്നു രണ്ടായിരത്തോളം ക്ഷയരോഗ കേസുകൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി. തൃശൂരിൽനിന്ന് 1900 കേസുകളും പാലക്കാട് നിന്ന് 1700 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം എറണാകുളം ജില്ലയിൽ നിന്ന് 1137 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.
രോഗികൾ കൃത്യസമയത്ത് പരിശോധനയ്ക്ക് എത്താൻ വൈകുന്നതാണ് പലപ്പോഴും രോഗനിർണയം താമസിക്കാൻ കാരണം. 2009-ൽ സംസ്ഥാനത്ത് 26,500 ക്ഷയരോഗികളാണുണ്ടായിരുന്നു. പ്രതിവർഷം ഈ എണ്ണത്തിൽ കുറവ് ഉണ്ടാകുന്നുണ്ട്. സർക്കാർ ആശുപത്രികളിൽ ക്ഷയരോഗ പരിശോധനയ്ക്ക് എത്തുന്നവരിലെ കണക്കാണിത്. കഴിഞ്ഞ വർഷം 20,200 കേസുകളാണു റിപ്പോർട്ട് ചെയ്തത്.
ഇതിൽതന്നെ എച്ച്ഐവി ബാധിതരായ ക്ഷയരോഗികൾ കൂടുതലുള്ളത് പാലക്കാട് ജില്ലയിലാണ്. ഇവിടെനിന്ന് 50 (2.3ശതമാനം) കേസുകൾ റിപ്പോർട്ടു ചെയ്യുകയുണ്ടായി. രണ്ടാം സ്ഥാനം തിരുവനന്തപുരം ജില്ലയ്ക്കാണ്. തിരുവനന്തപുരത്ത് എച്ച്ഐവിയുള്ള ക്ഷയരോഗികളുടെ എണ്ണം 36 (2 ശതമാനം) ആണ്. എറണാകുളം ജില്ലയിൽ 23 ഉം, തൃശൂർ ജില്ലയിൽ 11 ഉം (0.6 ശതമാനം), കണ്ണൂരിൽ ഏഴും (0.6 ശതമാനം) ആണ് എച്ച്ഐവിയുള്ള ക്ഷയരോഗബാധിതരുടെ എണ്ണം.
ക്ഷയരോഗനിർണയത്തിന് 70 ശതമാനം പേരും സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. എന്നാൽ ഇവിടെ നടത്തുന്ന പരിശോധനയുടെ കണക്കുകൾ പലപ്പോഴും സംസ്ഥാന ടിബി സെല്ലിലേക്ക് എത്തുന്നില്ലെന്നതാണു വാസ്തവം. ക്ഷയരോഗം സർക്കാരിൽ റിപ്പോർട്ടു ചെയ്യുന്നതിൽ വീഴ്ച വരുത്തുന്ന ഡോക്ടർമാർ, ആശുപത്രികൾ, ഫാർമസിസ്റ്റുകൾ എന്നിവർക്കെതിരേ ഇന്ത്യൻ ശിക്ഷാ നിയമം 269, 270 വകുപ്പുകൾ പ്രകാരം നടപടിയെടുക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ജീവഹാനിയുണ്ടാക്കുന്ന മാരകമായ പകർച്ചവ്യാധികളോട് അവഗണന പുലർത്തിയാൽ ആറു മാസം മുതൽ രണ്ടു വർഷം വരെ തടവുശിക്ഷ വ്യവസ്ഥ ചെയ്യുന്ന വകുപ്പകളാണിത്. ചികിത്സ തേടിയെത്തുന്ന രോഗികളുടെ വിവരങ്ങൾ സമയബന്ധിതമായി അതാത് ജില്ലാ ടിബി ഓഫീസുകളിൽ അറിയിക്കണം.
ക്ഷയരോഗം കൃത്യമായി ചികിത്സിച്ചാൽ ഭേദമാകുന്ന രോഗമാണ്. എന്നാൽ കുറച്ചുനാൾമാത്രം മരുന്നു കഴിച്ച് പാതിവഴിയിൽ നിറുത്തുന്നത് അപകടകരമാണ്. രോഗലക്ഷണങ്ങൾ കുറഞ്ഞാലും രോഗാണുക്കൾ പൂർണമായും നശിക്കണമെന്നില്ല. മരുന്നു പൂർത്തിയാക്കിയില്ലെങ്കിൽ രോഗാണുക്കൾ പൂർവാധികം ശക്തിയോടെ തിരിച്ചുവരും. അതു മരുന്നുകളെ അതിജീവിക്കുന്ന മൾട്ടി ഡ്രഗ് റസിസ്റ്റന്റ് ട്യൂബർകുലോസിസ് (എംഡിആർ- ടിബി) ആയി മാറും.
ടിബി ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഏറെ ഫലപ്രദമായ ഐസോനിയാസിഡ്, റിഫാംപിസിൻ എന്നീ ആന്റിബയോട്ടിക്കുകളോടു ടിബി പരത്തുന്ന മൈകോബാക്ടീരിയം ട്യൂബർകുലോസിസ് ബാക്ടീരിയ പ്രതിരോധശേഷി നേടുകയാണ് ചെയ്യുന്നത്. അതോടെ ചികിത്സാ കാലയളവ് കൂടും.
അതായത് ആറുമാസംകൊണ്ടു രോഗം ഭേദമാകുന്നിടത്ത് രണ്ടു വർഷമെങ്കിലും ചികിത്സ വേണ്ടിവരും. ചികിത്സ മുടങ്ങിയാൽ അത് എംഡിആർ- ടിബി ആയി മാറും. എംഡിആർ ടിബിയുള്ള ഒരാളിൽനിന്നു നേരിട്ട് മറ്റൊരാളിലേക്ക് എംഡിആർ-ടിബി പകരാം.
ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മെഡിക്കൽ സ്റ്റോറുകളിൽനിന്ന് മരുന്നു വാങ്ങിക്കഴിക്കുന്ന അന്യസംസ്ഥാനക്കാരുടെ എണ്ണവും കേരളത്തിൽ വർധിച്ചിട്ടുണ്ടെന്നു ക്ഷയരോഗരംഗത്തെ വിദഗ്ധർ പറയുന്നു. ഇത്തരം സാഹചര്യത്തിൽ രോഗം സങ്കീർണമാകാൻ സാധ്യതയേറെയാണ്. കേരളത്തിൽ എംഡിആർ-ടിബിക്ക് ചികിത്സ തേടുന്നവരിൽ 35 ശതമാനത്തോളം പ്രമേഹരോഗികളുണ്ടെന്നു ആരോഗ്യവകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.
പ്രമേഹവും ടിബിയും ഉള്ളവരിൽ എംഡിആർ-ടിബിക്കും സാധ്യത കൂടുതലാണ്. സ്റ്റേറ്റ് ടിബി സെല്ലിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച് കേരളത്തിൽ എംഡിആർ-ടിബി രോഗികളുടെ എണ്ണം വർഷം തോറും കൂടിവരുന്നതായി കാണുന്നു. എച്ച്ഐവി ബാധിതരായ ക്ഷയരോഗികൾക്ക് ഒരു മിസ്ഡ് കോളിൽ ക്ഷയരോഗത്തിനുള്ള മരുന്ന് ലഭ്യമാക്കുന്ന സംവിധാനമായ 99 DOTS (Directly Observed Treatment, Short-Course) ഫലപ്രദമായി സംസ്ഥാനത്തു നടക്കുന്നുണ്ട്.
ഇന്ത്യയിലെ ക്ഷയരോഗികളുടെ എണ്ണം ഒരു ദശലക്ഷം വരും. ലോകത്ത് പ്രതിവർഷം 96 ലക്ഷം പുതിയ ക്ഷയരോഗ കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയിൽ പ്രതിവർഷം 22 ലക്ഷം പുതിയ ക്ഷയരോഗികൾ ഉണ്ടാകുന്നു. ഓരോ അഞ്ചു മിനിറ്റിലും ക്ഷയരോഗം മൂലം രണ്ടുപേർ മരിക്കുന്നുമുണ്ട്.
കേരളത്തിൽ ഓരോ വർഷവും 50,000 പേർ പുതുതായി ക്ഷയരോഗ ചികിത്സക്കെത്തുന്നതായാണ് കണക്ക്. 2011ൽ 26,121 പേരായിരുന്നു ക്ഷയരോഗ ബാധിതരായി കണ്ടെത്തിയത്. എന്നാൽ രണ്ടുവർഷം പിന്നിട്ടപ്പോൾ ഇത് ഇരട്ടിയായി വർധിച്ചിരിക്കുകയാണ്. ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തൽ പ്രകാരം കേരളത്തിൽ ഒരുലക്ഷം പേരിൽ 165 പേർക്ക് ക്ഷയരോഗമുണ്ട്.
സീമ മോഹൻലാൽ
രോഗികൾ കൃത്യസമയത്ത് പരിശോധനയ്ക്ക് എത്താൻ വൈകുന്നതാണ് പലപ്പോഴും രോഗനിർണയം താമസിക്കാൻ കാരണം. 2009-ൽ സംസ്ഥാനത്ത് 26,500 ക്ഷയരോഗികളാണുണ്ടായിരുന്നു. പ്രതിവർഷം ഈ എണ്ണത്തിൽ കുറവ് ഉണ്ടാകുന്നുണ്ട്. സർക്കാർ ആശുപത്രികളിൽ ക്ഷയരോഗ പരിശോധനയ്ക്ക് എത്തുന്നവരിലെ കണക്കാണിത്. കഴിഞ്ഞ വർഷം 20,200 കേസുകളാണു റിപ്പോർട്ട് ചെയ്തത്.
ഇതിൽതന്നെ എച്ച്ഐവി ബാധിതരായ ക്ഷയരോഗികൾ കൂടുതലുള്ളത് പാലക്കാട് ജില്ലയിലാണ്. ഇവിടെനിന്ന് 50 (2.3ശതമാനം) കേസുകൾ റിപ്പോർട്ടു ചെയ്യുകയുണ്ടായി. രണ്ടാം സ്ഥാനം തിരുവനന്തപുരം ജില്ലയ്ക്കാണ്. തിരുവനന്തപുരത്ത് എച്ച്ഐവിയുള്ള ക്ഷയരോഗികളുടെ എണ്ണം 36 (2 ശതമാനം) ആണ്. എറണാകുളം ജില്ലയിൽ 23 ഉം, തൃശൂർ ജില്ലയിൽ 11 ഉം (0.6 ശതമാനം), കണ്ണൂരിൽ ഏഴും (0.6 ശതമാനം) ആണ് എച്ച്ഐവിയുള്ള ക്ഷയരോഗബാധിതരുടെ എണ്ണം.
ക്ഷയരോഗനിർണയത്തിന് 70 ശതമാനം പേരും സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. എന്നാൽ ഇവിടെ നടത്തുന്ന പരിശോധനയുടെ കണക്കുകൾ പലപ്പോഴും സംസ്ഥാന ടിബി സെല്ലിലേക്ക് എത്തുന്നില്ലെന്നതാണു വാസ്തവം. ക്ഷയരോഗം സർക്കാരിൽ റിപ്പോർട്ടു ചെയ്യുന്നതിൽ വീഴ്ച വരുത്തുന്ന ഡോക്ടർമാർ, ആശുപത്രികൾ, ഫാർമസിസ്റ്റുകൾ എന്നിവർക്കെതിരേ ഇന്ത്യൻ ശിക്ഷാ നിയമം 269, 270 വകുപ്പുകൾ പ്രകാരം നടപടിയെടുക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ജീവഹാനിയുണ്ടാക്കുന്ന മാരകമായ പകർച്ചവ്യാധികളോട് അവഗണന പുലർത്തിയാൽ ആറു മാസം മുതൽ രണ്ടു വർഷം വരെ തടവുശിക്ഷ വ്യവസ്ഥ ചെയ്യുന്ന വകുപ്പകളാണിത്. ചികിത്സ തേടിയെത്തുന്ന രോഗികളുടെ വിവരങ്ങൾ സമയബന്ധിതമായി അതാത് ജില്ലാ ടിബി ഓഫീസുകളിൽ അറിയിക്കണം.
ക്ഷയരോഗം കൃത്യമായി ചികിത്സിച്ചാൽ ഭേദമാകുന്ന രോഗമാണ്. എന്നാൽ കുറച്ചുനാൾമാത്രം മരുന്നു കഴിച്ച് പാതിവഴിയിൽ നിറുത്തുന്നത് അപകടകരമാണ്. രോഗലക്ഷണങ്ങൾ കുറഞ്ഞാലും രോഗാണുക്കൾ പൂർണമായും നശിക്കണമെന്നില്ല. മരുന്നു പൂർത്തിയാക്കിയില്ലെങ്കിൽ രോഗാണുക്കൾ പൂർവാധികം ശക്തിയോടെ തിരിച്ചുവരും. അതു മരുന്നുകളെ അതിജീവിക്കുന്ന മൾട്ടി ഡ്രഗ് റസിസ്റ്റന്റ് ട്യൂബർകുലോസിസ് (എംഡിആർ- ടിബി) ആയി മാറും.
ടിബി ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഏറെ ഫലപ്രദമായ ഐസോനിയാസിഡ്, റിഫാംപിസിൻ എന്നീ ആന്റിബയോട്ടിക്കുകളോടു ടിബി പരത്തുന്ന മൈകോബാക്ടീരിയം ട്യൂബർകുലോസിസ് ബാക്ടീരിയ പ്രതിരോധശേഷി നേടുകയാണ് ചെയ്യുന്നത്. അതോടെ ചികിത്സാ കാലയളവ് കൂടും.
അതായത് ആറുമാസംകൊണ്ടു രോഗം ഭേദമാകുന്നിടത്ത് രണ്ടു വർഷമെങ്കിലും ചികിത്സ വേണ്ടിവരും. ചികിത്സ മുടങ്ങിയാൽ അത് എംഡിആർ- ടിബി ആയി മാറും. എംഡിആർ ടിബിയുള്ള ഒരാളിൽനിന്നു നേരിട്ട് മറ്റൊരാളിലേക്ക് എംഡിആർ-ടിബി പകരാം.
ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മെഡിക്കൽ സ്റ്റോറുകളിൽനിന്ന് മരുന്നു വാങ്ങിക്കഴിക്കുന്ന അന്യസംസ്ഥാനക്കാരുടെ എണ്ണവും കേരളത്തിൽ വർധിച്ചിട്ടുണ്ടെന്നു ക്ഷയരോഗരംഗത്തെ വിദഗ്ധർ പറയുന്നു. ഇത്തരം സാഹചര്യത്തിൽ രോഗം സങ്കീർണമാകാൻ സാധ്യതയേറെയാണ്. കേരളത്തിൽ എംഡിആർ-ടിബിക്ക് ചികിത്സ തേടുന്നവരിൽ 35 ശതമാനത്തോളം പ്രമേഹരോഗികളുണ്ടെന്നു ആരോഗ്യവകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.
പ്രമേഹവും ടിബിയും ഉള്ളവരിൽ എംഡിആർ-ടിബിക്കും സാധ്യത കൂടുതലാണ്. സ്റ്റേറ്റ് ടിബി സെല്ലിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച് കേരളത്തിൽ എംഡിആർ-ടിബി രോഗികളുടെ എണ്ണം വർഷം തോറും കൂടിവരുന്നതായി കാണുന്നു. എച്ച്ഐവി ബാധിതരായ ക്ഷയരോഗികൾക്ക് ഒരു മിസ്ഡ് കോളിൽ ക്ഷയരോഗത്തിനുള്ള മരുന്ന് ലഭ്യമാക്കുന്ന സംവിധാനമായ 99 DOTS (Directly Observed Treatment, Short-Course) ഫലപ്രദമായി സംസ്ഥാനത്തു നടക്കുന്നുണ്ട്.
ഇന്ത്യയിലെ ക്ഷയരോഗികളുടെ എണ്ണം ഒരു ദശലക്ഷം വരും. ലോകത്ത് പ്രതിവർഷം 96 ലക്ഷം പുതിയ ക്ഷയരോഗ കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയിൽ പ്രതിവർഷം 22 ലക്ഷം പുതിയ ക്ഷയരോഗികൾ ഉണ്ടാകുന്നു. ഓരോ അഞ്ചു മിനിറ്റിലും ക്ഷയരോഗം മൂലം രണ്ടുപേർ മരിക്കുന്നുമുണ്ട്.
കേരളത്തിൽ ഓരോ വർഷവും 50,000 പേർ പുതുതായി ക്ഷയരോഗ ചികിത്സക്കെത്തുന്നതായാണ് കണക്ക്. 2011ൽ 26,121 പേരായിരുന്നു ക്ഷയരോഗ ബാധിതരായി കണ്ടെത്തിയത്. എന്നാൽ രണ്ടുവർഷം പിന്നിട്ടപ്പോൾ ഇത് ഇരട്ടിയായി വർധിച്ചിരിക്കുകയാണ്. ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തൽ പ്രകാരം കേരളത്തിൽ ഒരുലക്ഷം പേരിൽ 165 പേർക്ക് ക്ഷയരോഗമുണ്ട്.
സീമ മോഹൻലാൽ