കൊച്ചി: വല്ലാർപാടം പദ്ധതിക്കായി കുടിയിറക്കപ്പെട്ടവർക്കു നൽകിയ പുനരധിവാസ ഭൂമി കെട്ടിടനിർമാണത്തിന് ഉതകുന്ന രീതിയിൽ ക്രമപ്പെടുത്തുകയോ സാന്പത്തികമായ അവരുടെ പരാധീനതകളെ വേണ്ടവിധത്തിൽ പരിഹരിക്കുകയോ ചെയ്യണമെന്നു വരാപ്പുഴ ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പിൽ സർക്കാരിനോട് ആവശ്യപ്പെട്ടു.
ഒരു നാടിന്റെ തീരാത്ത കണ്ണീരിനു നീതി കിട്ടുവാൻ 2008 മുതൽ നടത്തുന്ന സമരത്തിന് നിശബ്ദത പാലിക്കുന്ന ഭരണാധികാരികളുടെ നടപടി വേദനാജനകമാണ്. കിടപ്പാടം നഷ്ടപ്പെട്ട കുടുംബങ്ങളുടെ തീരാദു:ഖം നമ്മെ അസ്വസ്ഥമാക്കുന്നതാണ്. മോഹനവാഗ്ദാനങ്ങൾ നൽകി ചതുപ്പു സ്ഥലങ്ങൾ ഒരുക്കി, ഉറപ്പില്ലാത്ത നിലങ്ങളിൽ അപകടങ്ങൾ വിതച്ച് അധികാരികൾ കാണിക്കുന്ന അനീതിയുടെ മാർഗം നമ്മുടെ നാടിനും സംസ്കാരത്തിനും നിരക്കുന്നതല്ല.
വരാപ്പുഴ അതിരൂപതയിൽ ഉൾപ്പെട്ട മൂലന്പിള്ളിയിലെ നാനാജാതി മതസ്ഥരായ ജനത്തിന്റെ കണ്ണീരിനു വിലയുണ്ട്. ജനകീയപോരാട്ടം ഗൗരവമായി പരിഗണിക്കാതിരുന്നാൽ അതിന്റെ ഭവിഷ്യത്തുകൾ ഭരണാധികാരികൾ നേടിടേണ്ടിവരും. യോഗങ്ങളും ചർച്ചകളും അവസാനിപ്പിച്ച് ക്രിയാത്മകമായി ജനങ്ങളുടെ വേദനകൾക്ക് അറുതി വരുത്താൻ സർക്കാർ സത്വര നടപടികളെടുക്കണമെന്നും ഡോ. കളത്തിപ്പറന്പിൽ ആവശ്യപ്പെട്ടു.
ഒരു നാടിന്റെ തീരാത്ത കണ്ണീരിനു നീതി കിട്ടുവാൻ 2008 മുതൽ നടത്തുന്ന സമരത്തിന് നിശബ്ദത പാലിക്കുന്ന ഭരണാധികാരികളുടെ നടപടി വേദനാജനകമാണ്. കിടപ്പാടം നഷ്ടപ്പെട്ട കുടുംബങ്ങളുടെ തീരാദു:ഖം നമ്മെ അസ്വസ്ഥമാക്കുന്നതാണ്. മോഹനവാഗ്ദാനങ്ങൾ നൽകി ചതുപ്പു സ്ഥലങ്ങൾ ഒരുക്കി, ഉറപ്പില്ലാത്ത നിലങ്ങളിൽ അപകടങ്ങൾ വിതച്ച് അധികാരികൾ കാണിക്കുന്ന അനീതിയുടെ മാർഗം നമ്മുടെ നാടിനും സംസ്കാരത്തിനും നിരക്കുന്നതല്ല.
വരാപ്പുഴ അതിരൂപതയിൽ ഉൾപ്പെട്ട മൂലന്പിള്ളിയിലെ നാനാജാതി മതസ്ഥരായ ജനത്തിന്റെ കണ്ണീരിനു വിലയുണ്ട്. ജനകീയപോരാട്ടം ഗൗരവമായി പരിഗണിക്കാതിരുന്നാൽ അതിന്റെ ഭവിഷ്യത്തുകൾ ഭരണാധികാരികൾ നേടിടേണ്ടിവരും. യോഗങ്ങളും ചർച്ചകളും അവസാനിപ്പിച്ച് ക്രിയാത്മകമായി ജനങ്ങളുടെ വേദനകൾക്ക് അറുതി വരുത്താൻ സർക്കാർ സത്വര നടപടികളെടുക്കണമെന്നും ഡോ. കളത്തിപ്പറന്പിൽ ആവശ്യപ്പെട്ടു.