നിയമസഭാ അവലോകനം / കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: നിയമസഭയുടെ ഏതു ഭാഗത്താണു ബെർമുഡ ട്രയാംഗിൾ. അപ്രത്യക്ഷമാകുന്ന സ്ഥലം കണ്ടെത്താൻ എ. പ്രദീപ്കുമാർ ശ്രമം തുടരുകയാണ്. പക്ഷേ ഒന്നു മാത്രം കണ്ടെത്തി, സ്വകാര്യ ബില്ലുകൾ ഒരു തവണ അവതരിപ്പിച്ചാൽ പിന്നെ അത് എവിടെയപ്പോയെന്നു കണ്ടെത്താനേ കഴിയില്ല. വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലെ ബെർമുഡ ട്രായാംഗിൾ എന്ന ചെകുത്താന്റെ ത്രികോണത്തിനു മുകളിലൂടെ സഞ്ചരിക്കുന്ന വിമാനങ്ങൾ അപ്രത്യക്ഷമാകുന്നതു പോലെ.
കേരള പക്ഷി- മൃഗ സങ്കേതങ്ങളോടു ചേർന്നുള്ള നിർമാണ പ്രവർത്തന പ്രവർത്തന നിയന്ത്രണ ബില്ലിന്റെ തുടർചർച്ച എം. സ്വരാജ് വേഗത്തിൽ അവസാനിപ്പിച്ചതായി അറിയിച്ചപ്പോഴായിരുന്നു സ്വകാര്യ ബില്ലുകൾ മടങ്ങിവരാത്ത അവസ്ഥ എ. പ്രദീപ്കുമാർ നിയമസഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. വെള്ളിയാഴ്ചയായ ഇന്നലെ ഏഴ് അനൗദ്യോഗിക ബില്ലുകളും പ്രമേയങ്ങളുമായിരുന്നു സഭയുടെ പരിഗണനയ്ക്ക് എത്തിയത്.
കണ്ണൂർ കീഴാറ്റൂരിൽ സമരം ചെയ്യുന്ന വയൽക്കിളികളെ വയൽക്കഴുകൻമാർ എന്നു വിളിച്ച തന്റെ പ്രയോഗം തിരുത്തണമെന്നായിരുന്നു മന്ത്രി ജി. സുധാകരന്റെ ആവശ്യം. മാപ്പു പറയാനാകും എന്നു വിചാരിച്ചവർക്കു തെറ്റി. അൽപം കൂടി കടുപ്പിച്ചു വയൽ എരണ്ടകൾ എന്നു വിളിക്കുന്നുവെന്നായി സുധാകരൻ. എരണ്ടകൾ വയലിൽ ഇറങ്ങിയാൽ പിന്നെ കൃഷിയെല്ലാം തിന്നു നശിപ്പിച്ചു കർഷകനെ കുത്തുപാളയെടുപ്പിക്കുകയാണു പതിവ്. കഴുകൻമാർ അത്രത്തോളം ദ്രോഹം വരുത്തില്ല. അതിനാലാണ് ഇവരെ എരണ്ടകൾ എന്നു വിളിക്കുന്നതെന്നും സുധാകരൻ തുറന്നടിച്ചു.
ദേശീയപാത വികസനത്തിന് എതിരുനിൽക്കുന്ന പത്രക്കാരെയും വെറുതെവിടാൻ പൊതുമരാമത്തുമന്ത്രി ജി. സുധാകരൻ തയാറല്ല. പത്രക്കാർ ഒരു പുസ്തകവും വായിക്കാറില്ല. ഭരണഘടന വായിച്ചിട്ടു പോലുമില്ല. ദേശീയപാത വികസനം ആദ്യം വേണമെന്നു കൊട്ടിഘോഷിച്ച ചില പത്രങ്ങൾ ഇപ്പോൾ, ഇതിനെതിരേ എഡിറ്റോറിയൽ പോലുമെഴുതുന്നെന്നും പി.കെ. അബ്ദുറബിന്റെ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിനു മറുപടി പറയവേ ജി. സുധാകരൻ പറയുന്നു.
വിമർശനം തുടങ്ങിയാൽ പിന്നെ എല്ലാം മറക്കുന്ന സുധാകരന്റെ അടുത്ത ഇര സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരായിരുന്നു. ഐഎഎസുകാർ സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലല്ല, കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഇവർ, ജില്ലാ കളക്ടർമാർക്കു നിർദേശം കൊടുക്കാൻ മന്ത്രിമാർക്കു കഴിയുന്നില്ല, മന്ത്രി നിർദേശിച്ചാൽ അവർ അനുസരിക്കുന്നില്ല- സുധാകരൻ ക്ഷോഭം കൊണ്ടു വിറച്ചു.
ഇതോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടപെട്ടു. ഐഎഎസുകാർക്ക് അഖിലേന്ത്യാ സർവീസ് ചട്ടങ്ങൾ മാത്രമേയുള്ളു, ഇവരുടെ നിയന്ത്രണം സംസ്ഥാന സർക്കാരിനു തന്നെയാണെന്നും രമേശ് അറിച്ചു. തുടർന്നു മന്ത്രിയെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. ജില്ലാ കളക്ടർമാർ സർക്കാരിന്റെ പ്രധാന ഉദ്യോഗസ്ഥരാണ്, ഇവരടക്കമുള്ള ഐഎഎസ് ഉദ്യോഗസ്ഥരുടെ നിയന്ത്രണം സംസ്ഥാനത്തിനു തന്നെയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ജയിൽ ഉപദേശക സമിതി അംഗങ്ങളായി നിയമിക്കാൻ ഏറ്റവും യോജ്യർ ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിയുന്ന കൊടി സുനിയും കിർമാണി മനോജുമാണെന്നായിരുന്നു കോണ്ഗ്രസിലെ സണ്ണി ജോസഫിന്റെ കണ്ടെത്തൽ. ഇവരാണെങ്കിൽ ജയിൽ ചട്ടങ്ങൾ ഭംഗിയായി വിനിയോഗിക്കും. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ, കോടിയേരി ബാലകൃഷ്ണന്റെ വിശ്വസ്തനായ എം. രാഘവൻ തുടങ്ങിയവരെയാണ് ഇപ്പോൾ ജയിൽ ഉപദേശക സമിതിയിലേക്കു നിയോഗിച്ചിട്ടുള്ളത്.
ഇവരാണു മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനും ടി.പി. വധ ഗൂഢാലോചനക്കേസിലെ പ്രതിയുമായ പി.കെ. കുഞ്ഞനന്തനെ ജയിലിൽ നിന്നു മോചിപ്പിക്കണമെന്നു ശിപാർശ നൽകിയത്. ഇവരേക്കാൾ യോഗ്യരാണു കൊടി സുനിയും കിർമാണി മനോജുമെന്നായിരുന്നു അടിയന്തര പ്രമേയത്തിനു അവതരണാനുമതി തേടിയ സണ്ണി ജോസഫിന്റെ കണ്ടെത്തൽ. ഇതു ഭരണപക്ഷത്തിന്റെ നേരിയ പ്രതിഷേധത്തിനു വഴിവച്ചു.
ഇക്കാര്യത്തിൽ രണ്ടു വാചകത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സദ്ദുദേശത്താലാണു വിട്ടയയ്ക്കുന്നതെങ്കിൽ നിയമപ്രകാരമുള്ള പരിശോധനകൾ പൂർത്തിയാക്കിയ ശേഷമേ നടപടി സ്വീകരിക്കുകയുള്ളു. വിട്ടയയ്ക്കുമ്പോൾ മാത്രം പരിശോധിക്കേണ്ട കാര്യങ്ങളാണു പ്രതിപക്ഷം ഉന്നയിക്കുന്നത്. അടിയന്തര പ്രമേയ നോട്ടീസ് ചർച്ച ചെയ്യേണ്ടതില്ലെന്നും മുഖ്യമന്ത്രി മറുപടി നൽകി.
യുഡിഎഫിന്റെ കൂടെനിൽക്കുന്നവർ അഴിമതിക്കാരും ഇടതുമുന്നണിയോടൊപ്പമെത്തിയാൽ പരിശുദ്ധരുമാകുന്നത് എങ്ങനെയെന്നാന്നായിരുന്നു വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യം. ആർ. ബാലകൃഷ്ണപിള്ളയുടെ ജയിൽ വാസം ഉദ്ധരിച്ചായിരുന്നു രമേശിന്റെ പരാമർശം. 16 തവണയായി 211 ദിവസമാണു കുഞ്ഞനന്തനു പരോൾ അനുവദിച്ചത്. പാർട്ടി അധികാരത്തിലെത്തിയാൽ അനുയായികളായ പ്രതികളെ കൂട്ടത്തോടെ തുറന്നവിടുന്നതു നിയമ വ്യവസ്ഥയുടെ ലംഘനവും അപകടകരവുമാണെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇതിനിടയിൽ വി.ടി. ബലറാമിനെ മന്ത്രി എ.കെ. ബാലൻ നീ എന്നു വിളിച്ചതു പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയാക്കി.
രാവിലെ ഒൻപതുമുതൽ നിയമസഭയിലെ 740-ാം നമ്പർ ഹാളിൽ രാജ്യസഭാ തെരഞ്ഞെടുപ്പു നടക്കുന്നതിനാൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കമുള്ള അംഗങ്ങൾ ഒരുമിച്ചായിരുന്നു വോട്ടു ചെയ്യാൻ സഭയിൽ നിന്നു പുറപ്പെട്ടത്.
തിരുവനന്തപുരം: നിയമസഭയുടെ ഏതു ഭാഗത്താണു ബെർമുഡ ട്രയാംഗിൾ. അപ്രത്യക്ഷമാകുന്ന സ്ഥലം കണ്ടെത്താൻ എ. പ്രദീപ്കുമാർ ശ്രമം തുടരുകയാണ്. പക്ഷേ ഒന്നു മാത്രം കണ്ടെത്തി, സ്വകാര്യ ബില്ലുകൾ ഒരു തവണ അവതരിപ്പിച്ചാൽ പിന്നെ അത് എവിടെയപ്പോയെന്നു കണ്ടെത്താനേ കഴിയില്ല. വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലെ ബെർമുഡ ട്രായാംഗിൾ എന്ന ചെകുത്താന്റെ ത്രികോണത്തിനു മുകളിലൂടെ സഞ്ചരിക്കുന്ന വിമാനങ്ങൾ അപ്രത്യക്ഷമാകുന്നതു പോലെ.
കേരള പക്ഷി- മൃഗ സങ്കേതങ്ങളോടു ചേർന്നുള്ള നിർമാണ പ്രവർത്തന പ്രവർത്തന നിയന്ത്രണ ബില്ലിന്റെ തുടർചർച്ച എം. സ്വരാജ് വേഗത്തിൽ അവസാനിപ്പിച്ചതായി അറിയിച്ചപ്പോഴായിരുന്നു സ്വകാര്യ ബില്ലുകൾ മടങ്ങിവരാത്ത അവസ്ഥ എ. പ്രദീപ്കുമാർ നിയമസഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. വെള്ളിയാഴ്ചയായ ഇന്നലെ ഏഴ് അനൗദ്യോഗിക ബില്ലുകളും പ്രമേയങ്ങളുമായിരുന്നു സഭയുടെ പരിഗണനയ്ക്ക് എത്തിയത്.
കണ്ണൂർ കീഴാറ്റൂരിൽ സമരം ചെയ്യുന്ന വയൽക്കിളികളെ വയൽക്കഴുകൻമാർ എന്നു വിളിച്ച തന്റെ പ്രയോഗം തിരുത്തണമെന്നായിരുന്നു മന്ത്രി ജി. സുധാകരന്റെ ആവശ്യം. മാപ്പു പറയാനാകും എന്നു വിചാരിച്ചവർക്കു തെറ്റി. അൽപം കൂടി കടുപ്പിച്ചു വയൽ എരണ്ടകൾ എന്നു വിളിക്കുന്നുവെന്നായി സുധാകരൻ. എരണ്ടകൾ വയലിൽ ഇറങ്ങിയാൽ പിന്നെ കൃഷിയെല്ലാം തിന്നു നശിപ്പിച്ചു കർഷകനെ കുത്തുപാളയെടുപ്പിക്കുകയാണു പതിവ്. കഴുകൻമാർ അത്രത്തോളം ദ്രോഹം വരുത്തില്ല. അതിനാലാണ് ഇവരെ എരണ്ടകൾ എന്നു വിളിക്കുന്നതെന്നും സുധാകരൻ തുറന്നടിച്ചു.
ദേശീയപാത വികസനത്തിന് എതിരുനിൽക്കുന്ന പത്രക്കാരെയും വെറുതെവിടാൻ പൊതുമരാമത്തുമന്ത്രി ജി. സുധാകരൻ തയാറല്ല. പത്രക്കാർ ഒരു പുസ്തകവും വായിക്കാറില്ല. ഭരണഘടന വായിച്ചിട്ടു പോലുമില്ല. ദേശീയപാത വികസനം ആദ്യം വേണമെന്നു കൊട്ടിഘോഷിച്ച ചില പത്രങ്ങൾ ഇപ്പോൾ, ഇതിനെതിരേ എഡിറ്റോറിയൽ പോലുമെഴുതുന്നെന്നും പി.കെ. അബ്ദുറബിന്റെ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിനു മറുപടി പറയവേ ജി. സുധാകരൻ പറയുന്നു.
വിമർശനം തുടങ്ങിയാൽ പിന്നെ എല്ലാം മറക്കുന്ന സുധാകരന്റെ അടുത്ത ഇര സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരായിരുന്നു. ഐഎഎസുകാർ സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലല്ല, കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഇവർ, ജില്ലാ കളക്ടർമാർക്കു നിർദേശം കൊടുക്കാൻ മന്ത്രിമാർക്കു കഴിയുന്നില്ല, മന്ത്രി നിർദേശിച്ചാൽ അവർ അനുസരിക്കുന്നില്ല- സുധാകരൻ ക്ഷോഭം കൊണ്ടു വിറച്ചു.
ഇതോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടപെട്ടു. ഐഎഎസുകാർക്ക് അഖിലേന്ത്യാ സർവീസ് ചട്ടങ്ങൾ മാത്രമേയുള്ളു, ഇവരുടെ നിയന്ത്രണം സംസ്ഥാന സർക്കാരിനു തന്നെയാണെന്നും രമേശ് അറിച്ചു. തുടർന്നു മന്ത്രിയെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. ജില്ലാ കളക്ടർമാർ സർക്കാരിന്റെ പ്രധാന ഉദ്യോഗസ്ഥരാണ്, ഇവരടക്കമുള്ള ഐഎഎസ് ഉദ്യോഗസ്ഥരുടെ നിയന്ത്രണം സംസ്ഥാനത്തിനു തന്നെയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ജയിൽ ഉപദേശക സമിതി അംഗങ്ങളായി നിയമിക്കാൻ ഏറ്റവും യോജ്യർ ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിയുന്ന കൊടി സുനിയും കിർമാണി മനോജുമാണെന്നായിരുന്നു കോണ്ഗ്രസിലെ സണ്ണി ജോസഫിന്റെ കണ്ടെത്തൽ. ഇവരാണെങ്കിൽ ജയിൽ ചട്ടങ്ങൾ ഭംഗിയായി വിനിയോഗിക്കും. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ, കോടിയേരി ബാലകൃഷ്ണന്റെ വിശ്വസ്തനായ എം. രാഘവൻ തുടങ്ങിയവരെയാണ് ഇപ്പോൾ ജയിൽ ഉപദേശക സമിതിയിലേക്കു നിയോഗിച്ചിട്ടുള്ളത്.
ഇവരാണു മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനും ടി.പി. വധ ഗൂഢാലോചനക്കേസിലെ പ്രതിയുമായ പി.കെ. കുഞ്ഞനന്തനെ ജയിലിൽ നിന്നു മോചിപ്പിക്കണമെന്നു ശിപാർശ നൽകിയത്. ഇവരേക്കാൾ യോഗ്യരാണു കൊടി സുനിയും കിർമാണി മനോജുമെന്നായിരുന്നു അടിയന്തര പ്രമേയത്തിനു അവതരണാനുമതി തേടിയ സണ്ണി ജോസഫിന്റെ കണ്ടെത്തൽ. ഇതു ഭരണപക്ഷത്തിന്റെ നേരിയ പ്രതിഷേധത്തിനു വഴിവച്ചു.
ഇക്കാര്യത്തിൽ രണ്ടു വാചകത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സദ്ദുദേശത്താലാണു വിട്ടയയ്ക്കുന്നതെങ്കിൽ നിയമപ്രകാരമുള്ള പരിശോധനകൾ പൂർത്തിയാക്കിയ ശേഷമേ നടപടി സ്വീകരിക്കുകയുള്ളു. വിട്ടയയ്ക്കുമ്പോൾ മാത്രം പരിശോധിക്കേണ്ട കാര്യങ്ങളാണു പ്രതിപക്ഷം ഉന്നയിക്കുന്നത്. അടിയന്തര പ്രമേയ നോട്ടീസ് ചർച്ച ചെയ്യേണ്ടതില്ലെന്നും മുഖ്യമന്ത്രി മറുപടി നൽകി.
യുഡിഎഫിന്റെ കൂടെനിൽക്കുന്നവർ അഴിമതിക്കാരും ഇടതുമുന്നണിയോടൊപ്പമെത്തിയാൽ പരിശുദ്ധരുമാകുന്നത് എങ്ങനെയെന്നാന്നായിരുന്നു വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യം. ആർ. ബാലകൃഷ്ണപിള്ളയുടെ ജയിൽ വാസം ഉദ്ധരിച്ചായിരുന്നു രമേശിന്റെ പരാമർശം. 16 തവണയായി 211 ദിവസമാണു കുഞ്ഞനന്തനു പരോൾ അനുവദിച്ചത്. പാർട്ടി അധികാരത്തിലെത്തിയാൽ അനുയായികളായ പ്രതികളെ കൂട്ടത്തോടെ തുറന്നവിടുന്നതു നിയമ വ്യവസ്ഥയുടെ ലംഘനവും അപകടകരവുമാണെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇതിനിടയിൽ വി.ടി. ബലറാമിനെ മന്ത്രി എ.കെ. ബാലൻ നീ എന്നു വിളിച്ചതു പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയാക്കി.
രാവിലെ ഒൻപതുമുതൽ നിയമസഭയിലെ 740-ാം നമ്പർ ഹാളിൽ രാജ്യസഭാ തെരഞ്ഞെടുപ്പു നടക്കുന്നതിനാൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കമുള്ള അംഗങ്ങൾ ഒരുമിച്ചായിരുന്നു വോട്ടു ചെയ്യാൻ സഭയിൽ നിന്നു പുറപ്പെട്ടത്.