അരീക്കോട്: വിവാഹത്തലേന്നു പിതാവിന്റെ കുത്തേറ്റു യുവതി മരിച്ച സംഭവത്തിൽ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം വൻജനാവലിയുടെ സാന്നിധ്യത്തിൽ സംസകരിച്ചു. അരീക്കോട് പത്തനാപുരം പൂവത്തികണ്ടി ആതിര (22) യാണ് പിതാവ് രാജന്റെ കുത്തേറ്റു വ്യാഴാഴ്ച മരിച്ചത്. തുടർന്നു കസ്റ്റഡിയിലെടുത്ത രാജനെ ഇന്നലെയാണ് അരീക്കോട് പോലീസ് അറസ്റ്റു ചെയ്തതായി രേഖപ്പെടുത്തിയത്.
മദ്യപനായ രാജൻ മകളുമായി വഴക്കിടുക പതിവായിരുന്നു. കൊയിലാണ്ടി സ്വദേശിയായ ബ്രിജേഷുമായി പ്രണയത്തിലായിരുന്ന ആതിരയുടെ വിവാഹം വെള്ളിയാഴ്ച പുത്തലം ക്ഷേത്രത്തിൽ നടക്കേണ്ടതായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ ലാബ് ടെക്നീഷ്യൻ തസ്തികയിൽ ജോലി നോക്കുന്നതിനിടെയാണ് ആതിര പ്രണയത്തിലായത്. കടുത്ത എതിർപ്പാണ് വീട്ടുകാരിൽനിന്നു നേരിടേണ്ടി വന്നത്. ഒടുവിൽ ആതിരയും ബ്രിജേഷും പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസിന്റെ ഇടപെടലിൽ ഇതുമായി ബന്ധപ്പെട്ടു വീട്ടുകാരുമായും ബന്ധുക്കളുമായും ധാരണയിൽ എത്തിയിരുന്നു.
എന്നാൽ, സ്റ്റേഷനിൽ വച്ചു വിവാഹത്തിനു സമ്മതിച്ച രാജൻ പിന്നീടു വീട്ടിലെത്തിയപ്പോൾ തകിടം മറിഞ്ഞു. വിവാഹത്തിനു ഒരുക്കങ്ങൾ നടക്കുന്നതിനിടെ മദ്യപിച്ചെത്തിയ രാജൻ വാക്കുതർക്കത്തിൽ ഏർപ്പെട്ടു. ഇതോടെ പിതാവിൽനിന്നു രക്ഷപ്പെടുന്നതിനായി ഓടിയ മകളെ അയൽവീട്ടിൽ വച്ചു കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.
മദ്യപനായ രാജൻ മകളുമായി വഴക്കിടുക പതിവായിരുന്നു. കൊയിലാണ്ടി സ്വദേശിയായ ബ്രിജേഷുമായി പ്രണയത്തിലായിരുന്ന ആതിരയുടെ വിവാഹം വെള്ളിയാഴ്ച പുത്തലം ക്ഷേത്രത്തിൽ നടക്കേണ്ടതായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ ലാബ് ടെക്നീഷ്യൻ തസ്തികയിൽ ജോലി നോക്കുന്നതിനിടെയാണ് ആതിര പ്രണയത്തിലായത്. കടുത്ത എതിർപ്പാണ് വീട്ടുകാരിൽനിന്നു നേരിടേണ്ടി വന്നത്. ഒടുവിൽ ആതിരയും ബ്രിജേഷും പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസിന്റെ ഇടപെടലിൽ ഇതുമായി ബന്ധപ്പെട്ടു വീട്ടുകാരുമായും ബന്ധുക്കളുമായും ധാരണയിൽ എത്തിയിരുന്നു.
എന്നാൽ, സ്റ്റേഷനിൽ വച്ചു വിവാഹത്തിനു സമ്മതിച്ച രാജൻ പിന്നീടു വീട്ടിലെത്തിയപ്പോൾ തകിടം മറിഞ്ഞു. വിവാഹത്തിനു ഒരുക്കങ്ങൾ നടക്കുന്നതിനിടെ മദ്യപിച്ചെത്തിയ രാജൻ വാക്കുതർക്കത്തിൽ ഏർപ്പെട്ടു. ഇതോടെ പിതാവിൽനിന്നു രക്ഷപ്പെടുന്നതിനായി ഓടിയ മകളെ അയൽവീട്ടിൽ വച്ചു കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.