തിരുവനന്തപുരം: സംസ്ഥാനത്ത് ആകെയുള്ള 1165 ശിശുസംരക്ഷണ സ്ഥാപനങ്ങളിൽ 445 ശിശുസംരക്ഷണ സ്ഥാപനങ്ങൾ കൂടി ഇനി ബാലനീതി നിയമപ്രകാരമുള്ള രജിസ്ട്രേഷൻ നടത്താനുണ്ടെന്നു മന്ത്രി കെ.കെ.ശൈലജ. നിയ മസഭയിൽ രാജുഏബ്രഹാമിന്റെ സബ്മിഷനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ആകെയുള്ള 1165 സ്ഥാപനങ്ങളിൽ കേന്ദ്രനിയമപ്രകാരമുള്ള സൗകര്യങ്ങൾ ഒരുക്കാൻ കഴിയാത്ത 165 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. ഇവിടങ്ങളിലെ അന്തേവാസികളായ ആരുമില്ലാത്ത കുട്ടികളെ സാമൂഹ്യനീതി വകുപ്പ് സംരക്ഷിക്കും.
ബാലനീതി നിയമപ്രകാരം രജിസ്റ്റർ ചെയ്യാൻ എല്ലാ ശിശുസംരക്ഷണ കേന്ദ്രങ്ങൾക്കും മാർച്ച് 31വരെ സുപ്രീംകോടതി സമയം അനുവദിച്ചിട്ടുണ്ട്. ഓർഫനേജ് കണ്ട്രോൾ ബോർഡിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളടക്കം പുതിയ രജിസ്ട്രേഷൻ നേടണം. ശിശുസംരക്ഷണ സ്ഥാപനങ്ങളുടെ കൂട്ടത്തിൽ യത്തീംഖാനകളെ ഉൾപ്പെടുത്താനാവില്ലെന്നും രജിസ്ട്രേഷൻ നേടാത്ത സ്ഥാപനങ്ങളിലെ കുട്ടികളെ സർക്കാർ ഏറ്റെടുത്ത് മറ്റിടങ്ങളിലേക്ക് മാറ്റണമെന്നും ഹൈക്കോടതി ഉത്തരവുണ്ട്.
രജിസ്ട്രേഷന് ആറുമാസത്തെ സാവകാശം സർക്കാർ തേടിയെങ്കിലും സുപ്രീംകോടതി അനുവദിച്ചില്ല. മാർച്ച് 31നകം ശിശുസംരക്ഷണ സ്ഥാപനങ്ങളുടെ പട്ടിക ഹാജരാക്കണമെന്നും സുപ്രീംകോടതി ഉത്തരവുണ്ടെന്നും മന്ത്രി പറഞ്ഞു.
ബാലനീതി നിയമപ്രകാരം രജിസ്റ്റർ ചെയ്യാൻ എല്ലാ ശിശുസംരക്ഷണ കേന്ദ്രങ്ങൾക്കും മാർച്ച് 31വരെ സുപ്രീംകോടതി സമയം അനുവദിച്ചിട്ടുണ്ട്. ഓർഫനേജ് കണ്ട്രോൾ ബോർഡിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളടക്കം പുതിയ രജിസ്ട്രേഷൻ നേടണം. ശിശുസംരക്ഷണ സ്ഥാപനങ്ങളുടെ കൂട്ടത്തിൽ യത്തീംഖാനകളെ ഉൾപ്പെടുത്താനാവില്ലെന്നും രജിസ്ട്രേഷൻ നേടാത്ത സ്ഥാപനങ്ങളിലെ കുട്ടികളെ സർക്കാർ ഏറ്റെടുത്ത് മറ്റിടങ്ങളിലേക്ക് മാറ്റണമെന്നും ഹൈക്കോടതി ഉത്തരവുണ്ട്.
രജിസ്ട്രേഷന് ആറുമാസത്തെ സാവകാശം സർക്കാർ തേടിയെങ്കിലും സുപ്രീംകോടതി അനുവദിച്ചില്ല. മാർച്ച് 31നകം ശിശുസംരക്ഷണ സ്ഥാപനങ്ങളുടെ പട്ടിക ഹാജരാക്കണമെന്നും സുപ്രീംകോടതി ഉത്തരവുണ്ടെന്നും മന്ത്രി പറഞ്ഞു.