തിരുവനന്തപുരം: വിളകളുടെ വിലയിടിവ് ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ നിലനില്ക്കുന്ന പശ്ചാത്തലത്തിൽ കാർഷിക കടങ്ങൾക്കു മോറട്ടോറിയം പ്രഖ്യാപിക്കുന്നത് സർക്കാരിന്റെ പരിഗണനയിലാണെന്നു മന്ത്രി വി.എസ്. സുനിൽകുമാർ.
സർക്കാരിന്റെ പരിഗണനയിലിരിക്കുന്ന വിഷയം ആയതിനാൽ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പറയാൻ കഴിയില്ലെന്നു നിയമസഭയിൽ സി.കെ. ശശീന്ദ്രന്റെ സബ്മിഷനു മന്ത്രി മറുപടി നല്കി.
സർഫാസി ആക്ട് ദുരുപയോഗം ചെയ്ത് കർഷകരെ ദ്രോഹിക്കാൻ ധനകാര്യ സ്ഥാപനങ്ങളെ അനുവദിക്കില്ല. സർഫാസി ആക്ടിൽ കൃഷിഭൂമി ഒഴിവാക്കിയിട്ടുണ്ട്. വയനാട് പാക്കേജിൽ ഉൾപ്പെടുത്തി ഗുണമേന്മയുള്ള കുരുമുളക് കൃഷിക്ക് ഹെക്ടറിന് 30,000 രൂപയും ഗ്രാന്പു ഉൾപ്പെടെയുള്ള സുഗന്ധവിളകൾക്ക് ഹെക്ടറിന് 20,000 രൂപയും സഹായം നൽകും.
കാപ്പി കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ അടുത്ത മാസം കോഫിബോർഡ് ചെയർമാനെ പങ്കെടുപ്പിച്ച് യോഗം നടത്തും. വിലയിടിവും ഉത്പാദനക്കുറവും കാരണം കർഷകർക്കുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സർക്കാരിന്റെ പരിഗണനയിലിരിക്കുന്ന വിഷയം ആയതിനാൽ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പറയാൻ കഴിയില്ലെന്നു നിയമസഭയിൽ സി.കെ. ശശീന്ദ്രന്റെ സബ്മിഷനു മന്ത്രി മറുപടി നല്കി.
സർഫാസി ആക്ട് ദുരുപയോഗം ചെയ്ത് കർഷകരെ ദ്രോഹിക്കാൻ ധനകാര്യ സ്ഥാപനങ്ങളെ അനുവദിക്കില്ല. സർഫാസി ആക്ടിൽ കൃഷിഭൂമി ഒഴിവാക്കിയിട്ടുണ്ട്. വയനാട് പാക്കേജിൽ ഉൾപ്പെടുത്തി ഗുണമേന്മയുള്ള കുരുമുളക് കൃഷിക്ക് ഹെക്ടറിന് 30,000 രൂപയും ഗ്രാന്പു ഉൾപ്പെടെയുള്ള സുഗന്ധവിളകൾക്ക് ഹെക്ടറിന് 20,000 രൂപയും സഹായം നൽകും.
കാപ്പി കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ അടുത്ത മാസം കോഫിബോർഡ് ചെയർമാനെ പങ്കെടുപ്പിച്ച് യോഗം നടത്തും. വിലയിടിവും ഉത്പാദനക്കുറവും കാരണം കർഷകർക്കുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.