പാലക്കാട്: വിരണ്ടോടുന്നതിനിടെ കിണറ്റിൽവീണ് ചരിഞ്ഞ കൊന്പൻ ശേഷാദ്രിയെ വാളയാർ വനത്തിൽ സംസ്കരിച്ചു. ശ്രീകൃഷ്ണപുരത്തെ ഒരു ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുത്തു മടങ്ങുന്പോഴാണ് അനുസരണക്കേട് കാട്ടി ഇടഞ്ഞോടിയത്. ഓട്ടത്തിനിടെ ആൾമറയില്ലാത്ത കിണറ്റിലേക്കു പതിക്കുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ ഞെരുങ്ങിയമർന്നായിരുന്നു ശേഷാദ്രിയുടെ മരണം. പാലക്കാട് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ജയകുമാറിന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തീകരിച്ചു ശേഷാദ്രിയുടെ ജഡം ദഹിപ്പിച്ചു.