തിരുവനന്തപുരം: സംസ്ഥാനത്തുനിന്നുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് ഇന്നു നടക്കും. രാവിലെ ഒൻപതു മുതൽ വൈകുന്നേരം നാലുവരെയാണു നിയമസഭയിൽ പ്രത്യേകം ക്രമീകരിക്കുന്ന ഹാളിൽ വോട്ടെടുപ്പ്. വൈകുന്നേരം അഞ്ചിനു വോട്ടെണ്ണും. 5.30-ഓടെ ഫലം ലഭ്യമാകും. ഓരോ അംഗവും ചെയ്യുന്ന വോട്ട് അതതു പാർട്ടികൾ പോളിംഗ് സ്റ്റേഷനിൽ നിയമിക്കുന്ന പ്രതിനിധികളെ കാണിക്കണം. കൂറുമാറ്റം തടയുന്നതിന്റെ ഭാഗമായിട്ടാണ് ഓപ്പണ് വോട്ട്.
എൽഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന ജെഡിയു (ശരത് യാദവ് വിഭാഗം) സ്ഥാനാർഥി എം.പി. വീരേന്ദ്രകുമാറും യുഡിഎഫ് സ്ഥാനാർഥി ബി. ബാബുപ്രസാദും തമ്മിലാണു മത്സരം. ജെഡിയുവിലുണ്ടായ പിളർപ്പുമായി ബന്ധപ്പെട്ടാണു നേരത്തെ യുഡിഎഫ് പിന്തുണയോടെ വിജയിച്ച എം.പി. വീരേന്ദ്രകുമാർ രാജ്യസഭാംഗത്വം രാജിവച്ചത്. പിന്നീട് യുഡിഎഫ് വിട്ട ജെഡിയു ഇപ്പോൾ എൽഡിഎഫിൽ ഘടകകക്ഷി അല്ലെങ്കിലും മുന്നണിയുടെ ഭാഗമാണ്.
സംസ്ഥാന നിയമസഭയിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണു വോട്ടർമാർ. നിയമസഭയിലെ ഇപ്പോഴത്തെ കക്ഷിനില അനുസരിച്ച് എം.പി. വീരേന്ദ്രകുമാറിന്റെ വിജയം ഉറപ്പാണ്. 71 വോട്ട് നേടുന്നവർക്കു വിജയിക്കാനാകും. എൽഡിഎഫിന് 90 അംഗങ്ങളുടെ പിന്തുണയുണ്ട്. യുഡിഎഫിന് 41 അംഗങ്ങളാണുള്ളത്. ഇതിൽ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ടു മുസ്ലിംലീഗിലെ ടി.എ. അഹമ്മദ് കബീർ നീണ്ട അവധിയിലാണ്. അദ്ദേഹം പങ്കെടുത്തേക്കില്ല.
ഇരുമുന്നണികളുടെയും ഭാഗമല്ലാത്ത കെ.എം. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്ഗ്രസ്- എം വോട്ടെടുപ്പിൽനിന്നു വിട്ടുനിൽക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. കൂടാതെ ബിജെപിയുടെ ഒ. രാജഗോപാലും സ്വതന്ത്ര അംഗം പി.സി. ജോർജും സഭയിലുണ്ട്.
എൽഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന ജെഡിയു (ശരത് യാദവ് വിഭാഗം) സ്ഥാനാർഥി എം.പി. വീരേന്ദ്രകുമാറും യുഡിഎഫ് സ്ഥാനാർഥി ബി. ബാബുപ്രസാദും തമ്മിലാണു മത്സരം. ജെഡിയുവിലുണ്ടായ പിളർപ്പുമായി ബന്ധപ്പെട്ടാണു നേരത്തെ യുഡിഎഫ് പിന്തുണയോടെ വിജയിച്ച എം.പി. വീരേന്ദ്രകുമാർ രാജ്യസഭാംഗത്വം രാജിവച്ചത്. പിന്നീട് യുഡിഎഫ് വിട്ട ജെഡിയു ഇപ്പോൾ എൽഡിഎഫിൽ ഘടകകക്ഷി അല്ലെങ്കിലും മുന്നണിയുടെ ഭാഗമാണ്.
സംസ്ഥാന നിയമസഭയിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണു വോട്ടർമാർ. നിയമസഭയിലെ ഇപ്പോഴത്തെ കക്ഷിനില അനുസരിച്ച് എം.പി. വീരേന്ദ്രകുമാറിന്റെ വിജയം ഉറപ്പാണ്. 71 വോട്ട് നേടുന്നവർക്കു വിജയിക്കാനാകും. എൽഡിഎഫിന് 90 അംഗങ്ങളുടെ പിന്തുണയുണ്ട്. യുഡിഎഫിന് 41 അംഗങ്ങളാണുള്ളത്. ഇതിൽ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ടു മുസ്ലിംലീഗിലെ ടി.എ. അഹമ്മദ് കബീർ നീണ്ട അവധിയിലാണ്. അദ്ദേഹം പങ്കെടുത്തേക്കില്ല.
ഇരുമുന്നണികളുടെയും ഭാഗമല്ലാത്ത കെ.എം. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്ഗ്രസ്- എം വോട്ടെടുപ്പിൽനിന്നു വിട്ടുനിൽക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. കൂടാതെ ബിജെപിയുടെ ഒ. രാജഗോപാലും സ്വതന്ത്ര അംഗം പി.സി. ജോർജും സഭയിലുണ്ട്.