തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളും ഇനി പൂർണമായും ഇൻഷ്വറൻസ് പരിധിയിൽ. ഒന്നുമുതൽ 12 വരെയുള്ള പൊതുവിദ്യാലയങ്ങളാണ് ഇൻഷ്വറൻസ് പരിധിയിൽ വരിക. വിദ്യഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് നിയമസഭയിൽ ധനാഭ്യർഥന ചർച്ചകൾക്ക് മറുപടി പറയവെയാണ് ഇക്കാര്യം അറിയിച്ചത്.
വിദ്യാർഥികളെയും പാചകത്തൊഴിലാളികളെയും ഇൻഷ്വർ ചെയ്യും. അധ്യാപകർക്കും ജീവനക്കാർക്കും നിലവിൽ ഇൻഷ്വറൻസ് പദ്ധതിയുണ്ട്. ഇതോടെ സംസ്ഥാനത്തെ മുഴുവർ പൊതുവിദ്യാലയങ്ങളും ഇൻഷ്വറൻസ് പരിധിയിൽവരും.
കേരളത്തിന്റെ പശ്ചാത്തലത്തിൽ മികച്ച ഗവേഷണം നടത്തുന്ന വിദ്യാർഥികൾക്ക് കൈരളി അവാർഡ് ഏർപ്പെടുത്തും. അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്ന 141 സ്കൂളുകളുടെ ടെൻഡർ നടപടികൾ അവസാന ഘട്ടത്തിലാണ്.
അടുത്ത വർഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായി. വിദ്യാർഥികളുടെ ശാരീരികശേഷിക്കനുസരിച്ച് പാഠപുസ്തകങ്ങൾ നൽകും. കാഴ്ചശക്തിയില്ലാത്തവർക്ക് ബ്രെയ്ലി ലിപിയിലുള്ള പുസ്തകങ്ങൾ നൽകും. കാഴ്ച പരിമിതിയുള്ളവർക്ക് വലിയ അക്ഷരങ്ങളിൽ അച്ചടിച്ച പാഠപുസ്തകങ്ങളും കേൾവിശക്തിയില്ലാത്തവർക്ക് സമഗ്ര പോർട്ടലിലൂടെ വിഷ്വൽ ടെക്സ്റ്റ്പുസ്തകങ്ങളും നൽകുമെന്നും മന്ത്രി പറഞ്ഞു.
വിദ്യാർഥികളെയും പാചകത്തൊഴിലാളികളെയും ഇൻഷ്വർ ചെയ്യും. അധ്യാപകർക്കും ജീവനക്കാർക്കും നിലവിൽ ഇൻഷ്വറൻസ് പദ്ധതിയുണ്ട്. ഇതോടെ സംസ്ഥാനത്തെ മുഴുവർ പൊതുവിദ്യാലയങ്ങളും ഇൻഷ്വറൻസ് പരിധിയിൽവരും.
കേരളത്തിന്റെ പശ്ചാത്തലത്തിൽ മികച്ച ഗവേഷണം നടത്തുന്ന വിദ്യാർഥികൾക്ക് കൈരളി അവാർഡ് ഏർപ്പെടുത്തും. അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്ന 141 സ്കൂളുകളുടെ ടെൻഡർ നടപടികൾ അവസാന ഘട്ടത്തിലാണ്.
അടുത്ത വർഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായി. വിദ്യാർഥികളുടെ ശാരീരികശേഷിക്കനുസരിച്ച് പാഠപുസ്തകങ്ങൾ നൽകും. കാഴ്ചശക്തിയില്ലാത്തവർക്ക് ബ്രെയ്ലി ലിപിയിലുള്ള പുസ്തകങ്ങൾ നൽകും. കാഴ്ച പരിമിതിയുള്ളവർക്ക് വലിയ അക്ഷരങ്ങളിൽ അച്ചടിച്ച പാഠപുസ്തകങ്ങളും കേൾവിശക്തിയില്ലാത്തവർക്ക് സമഗ്ര പോർട്ടലിലൂടെ വിഷ്വൽ ടെക്സ്റ്റ്പുസ്തകങ്ങളും നൽകുമെന്നും മന്ത്രി പറഞ്ഞു.