തളിപ്പറമ്പ്: വയല്‍ക്കിളി സമരനേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീടിനു നേരേ അക്രമം. മൂന്ന് ജനൽഗ്ലാസുകൾ തകര്‍ന്നു. ഇന്നലെ പുലര്‍ച്ചെ 1.45നാണ് കീഴാറ്റൂര്‍ ഇഎംഎസ് സ്മാരക വായനശാലയ്ക്കു സമീപത്തെ ഇരുനില വീട് ആക്രമിച്ചത്. പ്രദേശത്തു കാവലുണ്ടായിരുന്ന പോലീസ് പട്രോളിംഗ് നടത്താന്‍ പോയപ്പോഴായിരുന്നു ആക്രമണം.
ഈ സമയം വീടിന്റെ താഴെ നിലയിലെ മുറിയില്‍ സുരേഷും മകനും മുകളിലെ നിലയില്‍ ഭാര്യയും മകനും ഉറങ്ങുകയായിരുന്നു. ചില്ലു പൊട്ടുന്ന ശബ്ദം കേട്ട് ഉണർന്ന സുരേഷ് രണ്ട് ബൈക്കുകള്‍ ഓടിച്ചുപോകുന്ന ശബ്ദം കേട്ടതായി പറഞ്ഞു. വിവരമറിഞ്ഞ് പോലീസ് ഉടന്‍ സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും അക്രമികളെ കണ്ടെത്താനായില്ല. ഒന്നരയോടെ രണ്ട് ബൈക്കുകള്‍ കീഴാറ്റൂര്‍ ഭാഗത്തേക്കു പോയതിന്റെ ദൃശ്യങ്ങൾ ലഭിച്ചതായി പോലീസ് പറഞ്ഞു.
അക്രമം നടത്തിയതു സിപിഎം പ്രവർത്തകരാണെന്നു പറയാന്‍ തെളിവുകള്‍ ഇല്ലെങ്കിലും ഭയപ്പെടുത്തി കീഴടക്കാമെന്ന് ആരു കരുതിയാലും നടക്കാന്‍ പോകുന്നില്ലെന്നു സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. എന്തുവന്നാലും സമരവുമായി ശക്തമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആർഎസ്എസ് സംഘമെന്ന് സിപിഎം
അക്രമത്തിന് പിന്നില്‍ മുതലെടുപ്പ് നടത്താനുള്ള ആര്‍എസ്എസ് -ബിജെപി സംഘമാണെന്നു സിപിഎം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി പി. മുകുന്ദന് ആരോപിച്ചു. സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്നും സംഭവത്തെ സിപിഎം അപലപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അത്ര ഗതികേടില്ല: ബിജെപി
സുരേഷിന്റെ വീട് എറിഞ്ഞുതകർക്കേണ്ട ഗതികേട് ആർഎസ്എസിനും ബിജെപിക്കും ഇല്ലെന്നു ബിജെപി കോഴിക്കോട് മേഖലാ വൈസ് പ്രസിഡന്റ് എ.പി. ഗംഗാധരൻ. സുരേഷ് കീഴാറ്റൂരിന്റെ വീട് ആക്രമിച്ചതിനു പിന്നിൽ ബിജെപി പ്രവർത്തകരാണെന്നു സിപിഎം ആരോപിച്ചിരുന്നു. വയൽക്കിളികളുടെ ഒപ്പമാണ് ബിജെപിയുടെ മനസ്. ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് സുരേഷ് കീഴാറ്റൂരിന്റെ വീടാക്രമണം. വയൽക്കിളികളുടെ പന്തൽ കത്തിച്ച സംഭവത്തിൽ അറസ്റ്റിലായത് സിപിഎം പ്രവർത്തകരാണെന്നും ആരോപിച്ചു.
ഈ സമയം വീടിന്റെ താഴെ നിലയിലെ മുറിയില്‍ സുരേഷും മകനും മുകളിലെ നിലയില്‍ ഭാര്യയും മകനും ഉറങ്ങുകയായിരുന്നു. ചില്ലു പൊട്ടുന്ന ശബ്ദം കേട്ട് ഉണർന്ന സുരേഷ് രണ്ട് ബൈക്കുകള്‍ ഓടിച്ചുപോകുന്ന ശബ്ദം കേട്ടതായി പറഞ്ഞു. വിവരമറിഞ്ഞ് പോലീസ് ഉടന്‍ സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും അക്രമികളെ കണ്ടെത്താനായില്ല. ഒന്നരയോടെ രണ്ട് ബൈക്കുകള്‍ കീഴാറ്റൂര്‍ ഭാഗത്തേക്കു പോയതിന്റെ ദൃശ്യങ്ങൾ ലഭിച്ചതായി പോലീസ് പറഞ്ഞു.
അക്രമം നടത്തിയതു സിപിഎം പ്രവർത്തകരാണെന്നു പറയാന്‍ തെളിവുകള്‍ ഇല്ലെങ്കിലും ഭയപ്പെടുത്തി കീഴടക്കാമെന്ന് ആരു കരുതിയാലും നടക്കാന്‍ പോകുന്നില്ലെന്നു സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. എന്തുവന്നാലും സമരവുമായി ശക്തമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആർഎസ്എസ് സംഘമെന്ന് സിപിഎം
അക്രമത്തിന് പിന്നില്‍ മുതലെടുപ്പ് നടത്താനുള്ള ആര്‍എസ്എസ് -ബിജെപി സംഘമാണെന്നു സിപിഎം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി പി. മുകുന്ദന് ആരോപിച്ചു. സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്നും സംഭവത്തെ സിപിഎം അപലപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അത്ര ഗതികേടില്ല: ബിജെപി
സുരേഷിന്റെ വീട് എറിഞ്ഞുതകർക്കേണ്ട ഗതികേട് ആർഎസ്എസിനും ബിജെപിക്കും ഇല്ലെന്നു ബിജെപി കോഴിക്കോട് മേഖലാ വൈസ് പ്രസിഡന്റ് എ.പി. ഗംഗാധരൻ. സുരേഷ് കീഴാറ്റൂരിന്റെ വീട് ആക്രമിച്ചതിനു പിന്നിൽ ബിജെപി പ്രവർത്തകരാണെന്നു സിപിഎം ആരോപിച്ചിരുന്നു. വയൽക്കിളികളുടെ ഒപ്പമാണ് ബിജെപിയുടെ മനസ്. ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് സുരേഷ് കീഴാറ്റൂരിന്റെ വീടാക്രമണം. വയൽക്കിളികളുടെ പന്തൽ കത്തിച്ച സംഭവത്തിൽ അറസ്റ്റിലായത് സിപിഎം പ്രവർത്തകരാണെന്നും ആരോപിച്ചു.