തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ നോട്ടു നിരോധനത്തിലൂടെ സംസ്ഥാനത്തു രണ്ടു ലക്ഷത്തോളം ചെറുകിട വ്യവസായങ്ങൾ അടച്ചുപൂട്ടേണ്ടിവന്നതായി നിയമസഭയിൽ ധനമന്ത്രി തോമസ് ഐസക്. പത്തു ലക്ഷത്തോളം പേർക്കു തൊഴിൽ നഷ്ടപ്പെട്ടു. നിർമാണ മേഖലയേയും അസംഘടിത മേഖലയേയും നിരോധനം സാരമായി ബാധിച്ചതായി അദ്ദേഹം പറഞ്ഞു.
എന്നാൽ, നോട്ടുനിരോധനത്തിലൂടെ കേന്ദ്രസർക്കാർ മുന്നോട്ടുവച്ച ഡിജിറ്റൽ ഇടപാട് എന്ന ആശയം പരാജയപ്പെട്ടു. മാത്രമല്ല നേരത്തെ ഉണ്ടായിരുന്നതിനെക്കാൾ നോട്ടുകൾ ഇപ്പോൾ പ്രചാരത്തിലുണ്ട്. ഡിജിറ്റൽ ഇടപാടിൽ നേരത്തെ വർധന രേഖപ്പെടുത്തിയിരുന്നുവെങ്കിലും ഇപ്പോൾ അതും കുറഞ്ഞു. കെ.എസ്. ശബരീനാഥൻ, വി.എസ്. ശിവകുമാർ, റോജി.എം. ജോണ്, ഹൈബി ഈഡൻ, സണ്ണിജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, വി. ജോയ്, കെ. മുരളീധരൻ എന്നിവരുടെ ചോദ്യങ്ങൾക്കു മറുപടി നൽകുകയായിരുന്നു അദ്ദേഹം.
പുതുക്കിയ വീട്ടുകരം ഏപ്രിൽ മുതൽ നിലവിൽ വരും: മന്ത്രി കെ.ടി. ജലീൽ
ഏപ്രിൽ മുതൽ സംസ്ഥാനത്ത് പുതുക്കിയ വീട്ടുകരം നിലവിൽ വരുമെന്ന് മന്ത്രി കെ.ടി. ജലീൽ അറിയിച്ചു. പഞ്ചായത്തിൽ പാർപ്പിടാവശ്യത്തിനുള്ള കെട്ടിടങ്ങൾക്ക് ഏറ്റവും കുറഞ്ഞ നിരക്ക് ഒരു ചതുരശ്ര മീറ്റർ തറ വിസ്തീർണത്തിന് മൂന്നു രൂപയായും ഏറ്റവും കൂടിയ നിരക്ക് എട്ടു രൂപയായും നിർണയിച്ചിട്ടുണ്ട്. മുനിസിപ്പാലിറ്റിയിൽ പാർപ്പിടാവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾക്ക് ഏറ്റവും കുറഞ്ഞ നിരക്ക് ആറു രൂപയും ഏറ്റവും കൂടിയ നിരക്ക് 15 രൂപയുമാണ്. കോർപറേഷനുകളിൽ ഇത് യഥാക്രമം എട്ടു രൂപയും ഇരുപത് രൂപയുമാണ്. 2013 ഏപ്രിൽ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ നിലവിൽ വരുന്ന പുതുക്കിയ വീട്ടുകരം ഓരോ ഇനം കെട്ടിടത്തിനും അതിന്റെ ഉപവിഭാഗങ്ങൾക്കും ഒരു ചതുരശ്ര മീറ്റർ തറ വിസ്തീർണത്തിന് ബാധകമായാണ് നിശ്ചയിച്ചിരിക്കുന്നത്. നികുതി കുടിശിക തവണകളായി അടയ്ക്കുന്നതിന് നിലവിൽ വ്യവസ്ഥകളില്ലന്നും മന്ത്രി പറഞ്ഞു.
മൂന്നാറിൽ കെടിഡിസി 100 മുറികളുള്ള ഹോട്ടൽ സമുച്ചയം നിർമിക്കും
മൂന്നാറിൽ കെടിഡിസിയുടെ നേതൃത്വത്തിൽ ആധുനിക ഹോട്ടൽ സമുച്ചയം പണിയുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ എസ്. രാജേന്ദ്രനെ അറിയിച്ചു. നൂറു മുറികളുള്ള ബജറ്റ് ഹോട്ടൽ ആയിരിക്കും അത്. ഇതിനായുള്ള പദ്ധതി രൂപരേഖ സമർപ്പിച്ചതായും മന്ത്രി പറഞ്ഞു.
2017-18 ൽ കെടിഡിസിക്ക് ബിയർ വില്പന ഒഴികെയുള്ള വരുമാനം 116.23 ലക്ഷം ആണ്്.
മാർച്ച് 14 വരെ 21580.30 ലക്ഷം യൂണിറ്റ് ജലം സംസ്ഥാനത്തെ ഡാമുകളിലുണ്ട്. ഇത് മെയ് 31 വരെ 220 ലക്ഷം വൈദ്യുതി പ്രതിദിനം ഉത്പാദിപ്പിക്കുവാനുള്ള ജലമാണെന്ന് റോജി എം. ജോണ്, എ.പി അനിൽകുമാർ, അനൂപ് ജേക്കബ്, കെ.സി. ജോസഫ് എന്നിവരെ മന്ത്രി എം.എം. മണി അറിയിച്ചു.
കേരള ബാങ്ക് ഓണസമ്മാനമായി നൽകും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ
കേരള ബാങ്ക് ഓണ സമ്മാനമായി നൽകാൻ ആഗ്രഹിക്കുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ബാങ്ക് രൂപീകരണത്തിനുള്ള നടപടിക്രമങ്ങൾ വേഗതയിൽ നടന്നുവരുന്നു. ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിക്കാനായി റിസർവ് ബാങ്കിനെ സമീപിച്ചിട്ടുണ്ട്. നിലവിൽ റിസർവ് ബാങ്കിന്റെ അനുമതി സംസ്ഥാന സഹകരണ ബാങ്കിനുണ്ട്. സംസ്ഥാനത്തെ സഹകരണ മേഖല ദ്വിതല സംവിധാനത്തിലേക്ക് മാറാനാണ് നീക്കം നടക്കുന്നത്. നിലവിൽ ത്രിതല സംവിധാനമാണ് പ്രവർത്തിക്കുന്നത്. കേരള ബാങ്കിനു കീഴിൽ വരുന്നതോടെ സഹകരണ ബാങ്കുകളിലെ അംഗങ്ങൾക്ക് ആധുനിക ബാങ്കിംഗ് സംവിധാനങ്ങൾ ലഭ്യമാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
കുവൈറ്റിൽ എൻബിഎ വ്യവസ്ഥ; കേന്ദ്രസർക്കാരിനെ സമീപിക്കുമെന്നു മന്ത്രി ബാലൻ
കുവൈറ്റിൽ തൊഴിൽ ചെയ്യുന്ന എൻജിനിയർമാർ നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ (എൻബിഎ) അംഗീകാരമുള്ള കോളജുകളിൽ പഠിച്ചവരാകണമെന്ന വ്യവസ്ഥ, മലയാളികൾക്ക് ദോഷകരമായി ബാധിക്കുമെന്നു മന്ത്രി എ.കെ. ബാലൻ നിയമസഭയെ അറിയിച്ചു. കുവൈറ്റിന്റെ ഈ നിലപാടിനെതിരേ സമ്മർദം ചെലുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിനെ സമീപിക്കും.
2015മുതലാണ് എൻബിഎ രാജ്യത്ത് നിർബന്ധമാക്കിയത്. ഇതിനു മുൻപ് പഠിച്ച് കുവൈറ്റ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് എൻജിനിയർമാരുണ്ട്. ഇവർക്ക് ഇളവ് നേടിയെടുക്കാൻ കേന്ദ്രസർക്കാരുമായി ചർച്ച നടത്തുമെന്നും കെ.സുരേഷ് കുറുപ്പിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
നഴ്സുമാരുടെ മിനിമം വേതനം: ആക്ഷേപങ്ങൾ സമിതിയുടെ പരിഗണനയിൽ
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ മിനിമം വേതനം സംബന്ധിച്ച കരടുവിജ്ഞാപനത്തിലുള്ള ആക്ഷേപങ്ങൾ മിനിമം വേതന സമിതിയുടെ പരിഗണനയിലാണെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ. കെ. രാജന്റെ ശ്രദ്ധ ക്ഷണിക്കലിനു മറുപടിയായണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ട്രെയിൻ ബോഗികളിൽ ഡിസ്പ്ലേ സ്ഥാപിക്കണമെന്നാവശ്യപ്പെടുമെന്നു മന്ത്രി സുധാകരൻ
ട്രെയിനുകളിലെ ബോഗികളിൽ ഇലക്ട്രോണിക് ഡിസ്പ്ലേ ബോർഡ് സ്ഥാപിക്കണമെന്നു റെയിൽവേബോർഡ് ചെയർമാനോട് ആവശ്യപ്പെടുമെന്ന് മന്ത്രി ജി.സുധാകരൻ നിയമസഭയിൽ പറഞ്ഞു. യു. പ്രതിഭാഹരിയുടെ സബ്മിഷനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
വനിതാ കംപാർട്ട്മെന്റ് ട്രെയിന്റെ ഏറ്റവും പിൻഭാഗത്തു നിന്നു മധ്യഭാഗത്തേക്ക് മാറ്റണമെന്നും നിർദേശം വയ്ക്കും. മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി, മികച്ച വസ്ത്രധാരണം നടത്തി എത്തുന്ന വൈറ്റ് കോളർ ക്രിമിനലുകളാണിപ്പോഴുള്ളത്. ഇവരുടെ ആക്രമണങ്ങൾ നിന്നു തടയുന്നതിനായി സ്ത്രീകളുടെ സുരക്ഷയ്ക്ക് കൂടുതൽ പരിഗണന നൽകണമെന്നും മന്ത്രി പറഞ്ഞു.
സർക്കാർ വയോമന്ദിരം സ്ഥാപിക്കുമെന്നു മന്ത്രി ബാലൻ
തിരുവനന്തപുരം: ദുരിതം അനുഭവിക്കുന്ന കലാ-സാഹിത്യ പ്രവർത്തകരെ വാർധക്യത്തിൽ സംരക്ഷിക്കുന്നതിനായി സന്തോഷഭവനം എന്ന പേരിൽ വയോമന്ദിരം സ്ഥാപിക്കുമെന്ന് മന്ത്രി എ.കെ. ബാലൻ. നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്കുള്ള മറുപടി പറയുകയായിരുന്നു അദ്ദേഹം.
മഹാത്മാഗാന്ധിയുടെ എഴുപതാം രക്തസാക്ഷിത്വ ദിനം ഒരു വർഷം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളോടെ കേരളമൊട്ടുക്കും ആചരിക്കും. കിഫ്ബി വഴി ഗ്രാമങ്ങളിൽ കെഎസ്എഫ്ഡിസിയുടെ 100 തിയറ്ററുകളും അതിന് പുറമെ സ്വകാര്യ പങ്കാളിത്തത്തോടെ കൂടുതൽ തിയറ്ററുകളും നിർമിക്കുമെന്നും മന്ത്രി അറിയിച്ചു.
എന്നാൽ, നോട്ടുനിരോധനത്തിലൂടെ കേന്ദ്രസർക്കാർ മുന്നോട്ടുവച്ച ഡിജിറ്റൽ ഇടപാട് എന്ന ആശയം പരാജയപ്പെട്ടു. മാത്രമല്ല നേരത്തെ ഉണ്ടായിരുന്നതിനെക്കാൾ നോട്ടുകൾ ഇപ്പോൾ പ്രചാരത്തിലുണ്ട്. ഡിജിറ്റൽ ഇടപാടിൽ നേരത്തെ വർധന രേഖപ്പെടുത്തിയിരുന്നുവെങ്കിലും ഇപ്പോൾ അതും കുറഞ്ഞു. കെ.എസ്. ശബരീനാഥൻ, വി.എസ്. ശിവകുമാർ, റോജി.എം. ജോണ്, ഹൈബി ഈഡൻ, സണ്ണിജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, വി. ജോയ്, കെ. മുരളീധരൻ എന്നിവരുടെ ചോദ്യങ്ങൾക്കു മറുപടി നൽകുകയായിരുന്നു അദ്ദേഹം.
പുതുക്കിയ വീട്ടുകരം ഏപ്രിൽ മുതൽ നിലവിൽ വരും: മന്ത്രി കെ.ടി. ജലീൽ
ഏപ്രിൽ മുതൽ സംസ്ഥാനത്ത് പുതുക്കിയ വീട്ടുകരം നിലവിൽ വരുമെന്ന് മന്ത്രി കെ.ടി. ജലീൽ അറിയിച്ചു. പഞ്ചായത്തിൽ പാർപ്പിടാവശ്യത്തിനുള്ള കെട്ടിടങ്ങൾക്ക് ഏറ്റവും കുറഞ്ഞ നിരക്ക് ഒരു ചതുരശ്ര മീറ്റർ തറ വിസ്തീർണത്തിന് മൂന്നു രൂപയായും ഏറ്റവും കൂടിയ നിരക്ക് എട്ടു രൂപയായും നിർണയിച്ചിട്ടുണ്ട്. മുനിസിപ്പാലിറ്റിയിൽ പാർപ്പിടാവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾക്ക് ഏറ്റവും കുറഞ്ഞ നിരക്ക് ആറു രൂപയും ഏറ്റവും കൂടിയ നിരക്ക് 15 രൂപയുമാണ്. കോർപറേഷനുകളിൽ ഇത് യഥാക്രമം എട്ടു രൂപയും ഇരുപത് രൂപയുമാണ്. 2013 ഏപ്രിൽ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ നിലവിൽ വരുന്ന പുതുക്കിയ വീട്ടുകരം ഓരോ ഇനം കെട്ടിടത്തിനും അതിന്റെ ഉപവിഭാഗങ്ങൾക്കും ഒരു ചതുരശ്ര മീറ്റർ തറ വിസ്തീർണത്തിന് ബാധകമായാണ് നിശ്ചയിച്ചിരിക്കുന്നത്. നികുതി കുടിശിക തവണകളായി അടയ്ക്കുന്നതിന് നിലവിൽ വ്യവസ്ഥകളില്ലന്നും മന്ത്രി പറഞ്ഞു.
മൂന്നാറിൽ കെടിഡിസി 100 മുറികളുള്ള ഹോട്ടൽ സമുച്ചയം നിർമിക്കും
മൂന്നാറിൽ കെടിഡിസിയുടെ നേതൃത്വത്തിൽ ആധുനിക ഹോട്ടൽ സമുച്ചയം പണിയുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ എസ്. രാജേന്ദ്രനെ അറിയിച്ചു. നൂറു മുറികളുള്ള ബജറ്റ് ഹോട്ടൽ ആയിരിക്കും അത്. ഇതിനായുള്ള പദ്ധതി രൂപരേഖ സമർപ്പിച്ചതായും മന്ത്രി പറഞ്ഞു.
2017-18 ൽ കെടിഡിസിക്ക് ബിയർ വില്പന ഒഴികെയുള്ള വരുമാനം 116.23 ലക്ഷം ആണ്്.
മാർച്ച് 14 വരെ 21580.30 ലക്ഷം യൂണിറ്റ് ജലം സംസ്ഥാനത്തെ ഡാമുകളിലുണ്ട്. ഇത് മെയ് 31 വരെ 220 ലക്ഷം വൈദ്യുതി പ്രതിദിനം ഉത്പാദിപ്പിക്കുവാനുള്ള ജലമാണെന്ന് റോജി എം. ജോണ്, എ.പി അനിൽകുമാർ, അനൂപ് ജേക്കബ്, കെ.സി. ജോസഫ് എന്നിവരെ മന്ത്രി എം.എം. മണി അറിയിച്ചു.
കേരള ബാങ്ക് ഓണസമ്മാനമായി നൽകും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ
കേരള ബാങ്ക് ഓണ സമ്മാനമായി നൽകാൻ ആഗ്രഹിക്കുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ബാങ്ക് രൂപീകരണത്തിനുള്ള നടപടിക്രമങ്ങൾ വേഗതയിൽ നടന്നുവരുന്നു. ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിക്കാനായി റിസർവ് ബാങ്കിനെ സമീപിച്ചിട്ടുണ്ട്. നിലവിൽ റിസർവ് ബാങ്കിന്റെ അനുമതി സംസ്ഥാന സഹകരണ ബാങ്കിനുണ്ട്. സംസ്ഥാനത്തെ സഹകരണ മേഖല ദ്വിതല സംവിധാനത്തിലേക്ക് മാറാനാണ് നീക്കം നടക്കുന്നത്. നിലവിൽ ത്രിതല സംവിധാനമാണ് പ്രവർത്തിക്കുന്നത്. കേരള ബാങ്കിനു കീഴിൽ വരുന്നതോടെ സഹകരണ ബാങ്കുകളിലെ അംഗങ്ങൾക്ക് ആധുനിക ബാങ്കിംഗ് സംവിധാനങ്ങൾ ലഭ്യമാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
കുവൈറ്റിൽ എൻബിഎ വ്യവസ്ഥ; കേന്ദ്രസർക്കാരിനെ സമീപിക്കുമെന്നു മന്ത്രി ബാലൻ
കുവൈറ്റിൽ തൊഴിൽ ചെയ്യുന്ന എൻജിനിയർമാർ നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ (എൻബിഎ) അംഗീകാരമുള്ള കോളജുകളിൽ പഠിച്ചവരാകണമെന്ന വ്യവസ്ഥ, മലയാളികൾക്ക് ദോഷകരമായി ബാധിക്കുമെന്നു മന്ത്രി എ.കെ. ബാലൻ നിയമസഭയെ അറിയിച്ചു. കുവൈറ്റിന്റെ ഈ നിലപാടിനെതിരേ സമ്മർദം ചെലുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിനെ സമീപിക്കും.
2015മുതലാണ് എൻബിഎ രാജ്യത്ത് നിർബന്ധമാക്കിയത്. ഇതിനു മുൻപ് പഠിച്ച് കുവൈറ്റ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് എൻജിനിയർമാരുണ്ട്. ഇവർക്ക് ഇളവ് നേടിയെടുക്കാൻ കേന്ദ്രസർക്കാരുമായി ചർച്ച നടത്തുമെന്നും കെ.സുരേഷ് കുറുപ്പിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
നഴ്സുമാരുടെ മിനിമം വേതനം: ആക്ഷേപങ്ങൾ സമിതിയുടെ പരിഗണനയിൽ
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ മിനിമം വേതനം സംബന്ധിച്ച കരടുവിജ്ഞാപനത്തിലുള്ള ആക്ഷേപങ്ങൾ മിനിമം വേതന സമിതിയുടെ പരിഗണനയിലാണെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ. കെ. രാജന്റെ ശ്രദ്ധ ക്ഷണിക്കലിനു മറുപടിയായണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ട്രെയിൻ ബോഗികളിൽ ഡിസ്പ്ലേ സ്ഥാപിക്കണമെന്നാവശ്യപ്പെടുമെന്നു മന്ത്രി സുധാകരൻ
ട്രെയിനുകളിലെ ബോഗികളിൽ ഇലക്ട്രോണിക് ഡിസ്പ്ലേ ബോർഡ് സ്ഥാപിക്കണമെന്നു റെയിൽവേബോർഡ് ചെയർമാനോട് ആവശ്യപ്പെടുമെന്ന് മന്ത്രി ജി.സുധാകരൻ നിയമസഭയിൽ പറഞ്ഞു. യു. പ്രതിഭാഹരിയുടെ സബ്മിഷനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
വനിതാ കംപാർട്ട്മെന്റ് ട്രെയിന്റെ ഏറ്റവും പിൻഭാഗത്തു നിന്നു മധ്യഭാഗത്തേക്ക് മാറ്റണമെന്നും നിർദേശം വയ്ക്കും. മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി, മികച്ച വസ്ത്രധാരണം നടത്തി എത്തുന്ന വൈറ്റ് കോളർ ക്രിമിനലുകളാണിപ്പോഴുള്ളത്. ഇവരുടെ ആക്രമണങ്ങൾ നിന്നു തടയുന്നതിനായി സ്ത്രീകളുടെ സുരക്ഷയ്ക്ക് കൂടുതൽ പരിഗണന നൽകണമെന്നും മന്ത്രി പറഞ്ഞു.
സർക്കാർ വയോമന്ദിരം സ്ഥാപിക്കുമെന്നു മന്ത്രി ബാലൻ
തിരുവനന്തപുരം: ദുരിതം അനുഭവിക്കുന്ന കലാ-സാഹിത്യ പ്രവർത്തകരെ വാർധക്യത്തിൽ സംരക്ഷിക്കുന്നതിനായി സന്തോഷഭവനം എന്ന പേരിൽ വയോമന്ദിരം സ്ഥാപിക്കുമെന്ന് മന്ത്രി എ.കെ. ബാലൻ. നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്കുള്ള മറുപടി പറയുകയായിരുന്നു അദ്ദേഹം.
മഹാത്മാഗാന്ധിയുടെ എഴുപതാം രക്തസാക്ഷിത്വ ദിനം ഒരു വർഷം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളോടെ കേരളമൊട്ടുക്കും ആചരിക്കും. കിഫ്ബി വഴി ഗ്രാമങ്ങളിൽ കെഎസ്എഫ്ഡിസിയുടെ 100 തിയറ്ററുകളും അതിന് പുറമെ സ്വകാര്യ പങ്കാളിത്തത്തോടെ കൂടുതൽ തിയറ്ററുകളും നിർമിക്കുമെന്നും മന്ത്രി അറിയിച്ചു.