കൊച്ചി: കർഷകരെ സംരക്ഷിക്കാൻ ആസിയാൻ രാജ്യങ്ങളിലേതുപോലെ റബർ കർഷകനയവും നടപടികളുമാണു വേണ്ടതെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവ. വി.സി. സെബാസ്റ്റ്യൻ. കഴിഞ്ഞ ഏഴു വർഷമായി തുടരുന്ന റബർപ്രതിസന്ധിക്ക് ഇപ്പോഴും ചർച്ചകൾ നടത്തി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കർഷകരെ വിഡ്ഢികളാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
റബറിനെ കൃഷിമന്ത്രാലയത്തിന്റെ കീഴിലാക്കാനോ കാർഷികോത്പന്നമാക്കാനോ സാധ്യമല്ലെന്നു കേന്ദ്രകൃഷിമന്ത്രി കഴിഞ്ഞ മാർച്ച് 13നു ലോകസഭയിൽ രേഖാമൂലം പ്രഖ്യാപിച്ചിട്ടുണ്ട്. റബർവളരുന്ന ഭൂമി കൃഷിഭൂമിയാണെന്നു സർഫാസി നിയമത്തെ ചോദ്യംചെയ്തുകൊണ്ടുള്ള കേസിൽ കോടതി വ്യക്തമാക്കിയിട്ടുണ്ട്. റബർകൃഷി നടത്തുന്നവർ കർഷകരാണെങ്കിൽ കൃഷിവകുപ്പിൽനിന്നു ലഭിക്കേണ്ട എല്ലാ ആനുകൂല്യവും പരിഗണനയും റബർകർഷകർക്കുണ്ടാകണമെന്നും വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.
റബറിനെ കൃഷിമന്ത്രാലയത്തിന്റെ കീഴിലാക്കാനോ കാർഷികോത്പന്നമാക്കാനോ സാധ്യമല്ലെന്നു കേന്ദ്രകൃഷിമന്ത്രി കഴിഞ്ഞ മാർച്ച് 13നു ലോകസഭയിൽ രേഖാമൂലം പ്രഖ്യാപിച്ചിട്ടുണ്ട്. റബർവളരുന്ന ഭൂമി കൃഷിഭൂമിയാണെന്നു സർഫാസി നിയമത്തെ ചോദ്യംചെയ്തുകൊണ്ടുള്ള കേസിൽ കോടതി വ്യക്തമാക്കിയിട്ടുണ്ട്. റബർകൃഷി നടത്തുന്നവർ കർഷകരാണെങ്കിൽ കൃഷിവകുപ്പിൽനിന്നു ലഭിക്കേണ്ട എല്ലാ ആനുകൂല്യവും പരിഗണനയും റബർകർഷകർക്കുണ്ടാകണമെന്നും വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.