+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡിസിഎൽ ബാലരംഗം

കൊച്ചേട്ടന്‍റെ കത്ത് / കുരിശിലേക്കുള്ള വഴി സ്നേഹമുള്ള ഡിസിഎൽ കുടുംബാംഗങ്ങളേ,ലോകത്തിൽ ഏറ്റവുമധികം മനുഷ്യൻ പിൻതുടരുന്ന വഴിയാണ് കുരിശിന്‍റെ വഴി. കുരിശിന്‍റെ
ഡിസിഎൽ ബാലരംഗം
കൊച്ചേട്ടന്‍റെ കത്ത് / കുരിശിലേക്കുള്ള വഴി സ്നേഹമുള്ള ഡിസിഎൽ കുടുംബാംഗങ്ങളേ,

ലോകത്തിൽ ഏറ്റവുമധികം മനുഷ്യൻ പിൻതുടരുന്ന വഴിയാണ് കുരിശിന്‍റെ വഴി. കുരിശിന്‍റെ വഴി പണിതത് ക്രിസ്തുവാണ്. 2018-ൽ 760 കോടി 10 ലക്ഷത്തിലേറെയായി പെരുകുന്ന ലോക ജനസംഖ്യയിൽ 250 കോടി (30 ശതമാനം) മനുഷ്യൻ ക്രിസ്തുമാർഗം പിൻതുടരുന്ന ക്രിസ്ത്യാനികളാണ്.

ക്രിസ്ത്യാനികളുടെ പദവ്യവഹാരത്തിൽനിന്ന് പൊതുസമൂഹം സ്വീകരിച്ച, സാർവത്രിക സ്വീകാര്യതയുള്ള ഒരു പദമാണ് കുരിശ്. ക്രിസ്തുവിനോളംതന്നെ സ്വീകാര്യതയുള്ള പദമായി കുരിശ് വളർന്നിട്ട് കാലങ്ങളായി. കുരിശ് എന്ന പദം ജാതിമത വ്യത്യാസമില്ലാതെ എല്ലാവരും സ്വന്തം ദുരിതത്തെ സൂചിപ്പിക്കാൻ ഇന്ന് ഉപയോഗിക്കുന്നുണ്ട്.

മലയാ‍ളിയുടെ സംഭാഷണങ്ങളിൽ കുരിശ് ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുമുണ്ട്. ഓരോ വ്യക്തിയുടെയും തീവ്രവും തീക്ഷ്ണവുമായ വൈകാരികതയുടെ കൊടുമുടികളിലാണ് സാധാരണ കുരിശ് ഉയിർക്കുന്നത്. “ എല്ലാവരും കൂടി എന്നയിങ്ങനെ കുരിശിൽക്കേറ്റുന്നതെന്തിനാണ്?”, ഹൊ ഇതെന്തൊരു കുരിശാ...., എന്‍റെയീശ്വരാ ഈ കുരിശ് ഞാൻ എന്‍റെ തോളിൽത്തന്നെ കേറിയല്ലോ, സാരമില്ല, ഈ കുരിശ് ഞാൻതന്നെ ചുമക്കേണ്ടതാണ്” എന്നിങ്ങനെ ഒരു വ്യക്തി അയാളുടെ ജീവിതത്തിലെ വ്യസനഭാരത്തിന്‍റെ പര്യായ പദമാക്കുന്നത് കുരിശിനെയാണ്.
ഓരോ മനുഷ്യനും എടുത്താൽ പൊങ്ങാത്ത കുരിശുമായി ജീവിതയാത്ര തുടരുന്നവരാണ്. ക്രൈസ്തവ ലോകം അന്പതു നോന്പിന്‍റെ പവിത്രമായ ധന്യാമനനങ്ങളിലലിയുന്ന കാലമാണിത്. അടുത്തയാഴ്ച ക്രൈസ്തവർക്ക് വിശുദ്ധവാരമാണ്. വിശുദ്ധവാരം കുരിശിലേക്കുള്ള യാത്രയാണ്.

ഈ യാത്രയിൽ ഒരു വിശ്വാസി രണ്ടു വഴികൾ അറിയേണ്ടതുണ്ട്. കുരിശിലേക്കുള്ള വഴിയും കുരിശിന്‍റെ വഴിയും!

ക്രിസ്റ്റോളജിയുടെ അനുധ്യാനങ്ങളിൽ അലിയുന്നവർ അറിയുന്നുണ്ട്, ക്രിസ്തുതന്നെയാണ് കുരിശും കുരിശിന്‍റെ വഴിയും കുരിശിലേക്കുള്ള വഴിയും!

കുരിശിലേക്കുള്ള വഴി ദുഃഖവെള്ളിയിലേക്കുള്ള വഴിയാണ്. ദുഃഖവെള്ളിയിലേക്ക് ക്രിസ്തുവിന്‍റെ യാത്ര ആരംഭിക്കുന്നത് ഓശാനഞായറിൽനിന്നാണ്. ഓശാനഞായറിനു മുന്പേ, അപ്പം വർധിപ്പിച്ചു നല്കിയ അയ്യായിരങ്ങളുടെ ആരവങ്ങളിലൂടെയുള്ള യാത്രയായിരുന്നു.
അത്ഭുതങ്ങൾ കണ്ട് കണ്ണുതള്ളിയവരും സൗഖ്യം നേടി കൈയടിച്ചവരും ഉയർത്തിയ ആരവങ്ങൾക്കിടയിലൂടെ ക്രിസ്തു കഴുതപ്പുറമേറി.

കുരിശിലേക്കുള്ള വഴി ഒരിക്കലും ഓശാനയിലൊടുങ്ങുന്നില്ല. ഓശാന വിളി കേട്ടവർ, ക്രിസ്തുവിന്‍റെ ക്രിസ്തുവിന്‍റെ ശുശ്രൂഷാ പൗരോഹിത്യത്തിന്‍റെ കഴുതപ്പുറമേറിയവർ എല്ലാം ഓശാനയുടെ ആരവങ്ങളിൽനിന്നിറങ്ങി പെസഹായുടെ വാഴ്ത്തലിന്‍റെയും വരവിഹിത വിതരണത്തിന്‍റെയും വഴിയിലൂടെ കുരിശിലേക്കെത്തുകയാണ്. ഓശാനക്കഴുതയുടെ പുറത്തു കയറാൻ അഭിഷേകം ലഭിച്ചവർക്കെല്ലാം ഇരിപ്പുറയ്ക്കുന്നതിനു മുന്പേ, ആത്മാവിൽ ഒരു തരിപ്പു തുടങ്ങും. കുരിശിലേക്കോടിയണയാൻ. ആർപ്പുവിളികളുടെ ആരവങ്ങളിൽനിന്ന് കൊലവിളികൾക്കിടയിലെ ശൂന്യവൽക്കരണത്തിന്‍റെ ആർത്തനാദങ്ങളിലേക്കുള്ള ദൂരമാണ് ഒരു വിശ്വാസിക്ക് കുരിശിലേക്കുള്ള ദൂരം.

കാരണം, ക്രിസ്തു ഗുരുവാണ്. ഗുരു പകരുന്നത് ഗുരുത്വമാണ്. ക്രിസ്തു എന്ന ഗുരു പകരുന്ന ഗുരുത്വത്തിന് അപാരമായ ആകർഷണമുണ്ട്. ഇതാണ് ഓരോ ക്രിസ്ത്യാനിയും അനുഭവിക്കുന്ന ശിഷ്യത്വത്തിന്‍റെ ഗുരുത്വാകർഷണം. ക്രിസ്തുവിനെ അനുഗമിക്കുന്നവർക്കല്ല, അനുഭവിക്കുന്ന ക്രിസ്ത്യാനികൾക്കറിയാം, ക്രിസ്തു മരിക്കുന്നില്ലെന്ന്. ക്രിസ്തു എന്നത് മനുഷ്യാസ്തിത്വത്തിന്‍റെ അഗാധ വ്യസനങ്ങളുടെ ആദ്യ പര്യായമായി സമയ-കാല പരിമിതികളുടെ ബഹിരാകാശത്ത് സ്വയം എഴുതപ്പെടുന്നത് തിരുനാമാണ്, എന്ന്! കുരിശ്, കിടപ്പാടം ഉപേക്ഷിച്ചവന്‍റെ കിടക്കയാണ്. കുരിശിലേക്കുള്ള വഴി, സ്വയം മുറിഞ്ഞ ഗുരുവിന്‍റെ പാദം ഹൃദയത്തിൽ പതിഞ്ഞതിന്‍റെ കാഴ്ചയാണ്.

ഈ കാഴ്ച ഈശ്വരവിശ്വാസികളായ ഏവർക്കും അനുഭവിക്കാൻ കഴിയുന്ന അനുഭൂതിയാണ് ഉത്ഥാനം. ‌ഏവർക്കും ഉയിർപ്പുതിരുനാളിന്‍റെ ആശംസകൾ

സ്വന്തം കൊച്ചേട്ടൻ


ഡിസിഎൽ ക്യാന്പുകൾ ഏപ്രിൽ മൂന്നു മുതൽ

കോട്ടയം: മധ്യവേനൽ അവധിക്കാലത്തു ദീപിക ബാലസഖ്യം സംഘടിപ്പിച്ചുന്ന നേതൃത്വപരിശീലന ക്യാന്പുകൾ‌ ഏപ്രിൽ 3 മുതൽ വിവിധ പ്രവിശ്യാകേന്ദ്രങ്ങളിൽ നടക്കും. ക്യാന്പുകളുടെ വിവരങ്ങൾ താഴെ ചേർക്കുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഡിസിഎൽ പ്രവിശ്യാ കോ-ഓർഡിനേറ്റർമാരെ ബന്ധപ്പെടുക.
ഏപ്രിൽ 3, 4, 5 ഹോളിഏഞ്ചൽസ് പബ്ലിക് സ്കൂൾ, അടൂർ
ഏപ്രിൽ 5, 6, 7 അസീസി ഹയർ സെക്കൻഡറി സ്കൂൾ, തലക്കോട്ടുകര, തൃശൂർ
ഏപ്രിൽ 9, 10, 11 അൽഫോൻസ സീനിയർ സെക്കൻഡറി സ്കൂൾ, താമരശേരി, കോഴിക്കോട്
ഏപ്രിൽ 10, 11, 12 13 സെന്‍റ് ജോസഫ്സ് കോൺവന്‍റ് സ്കൂൾ, കല്പറ്റ, വയനാട്
ഏപ്രിൽ 11, 12, 13, 14 സന്ദേശ് ഭവൻ, തലശേരി, കണ്ണൂർ
ഏപ്രിൽ 11, 12,13 സാൻജോസ് പബ്ലിക് സ്കൂൾ ചൂണ്ടച്ചേരി, പാല
ഏപ്രിൽ 17, 18, 19 സെന്‍റ് തോമസ് ഹയർ‌ സെക്കൻഡറി സ്കൂൾ, ഇരട്ടയാർ
ഏപ്രിൽ 26, 27, 28 നിർമ്മല റിന്യുവൽ സെന്‍റർ, പാറത്തോട്, കാഞ്ഞിരപ്പള്ളി


പ്രപഞ്ചമാനസം' പ്രീ പബ്ലിക്കേഷൻ ബുക്കിംഗ് തുടരുന്നു

കോട്ടയം: ദീപികയുടെ വിദ്യാഭ്യാസ സപ്ലിമെന്‍റായ ചോക്ലേറ്റിൽ ഡിസിഎൽ കൊച്ചേട്ടൻ എഴുതിയ പ്രസഗങ്ങളുടെ സമാഹാരമായ പ്രപഞ്ചമാനസം എന്ന പുസ്തകത്തിന്‍റെ പ്രീ പബ്ലിക്കേഷൻ ബുക്കിംഗ് തുടരുന്നു. കഴിഞ്ഞ പത്തുവർഷത്തിനിടെ ചോക്ലേറ്റിൽ പ്രസിദ്ധീകരിച്ച നാനൂറോളം പ്രത്യേക ദിനാചരണ പ്രസംഗങ്ങളിൽനിന്നു തെരഞ്ഞെടുത്ത മുന്നൂറ്റിയന്പതോളം പ്രസംഗങ്ങളാണ് സമാഹാരത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

പ്രസംഗിക്കാനാഗ്രഹിക്കുന്ന കുട്ടികൾക്കും അധ്യാപകർക്കും ഈ വൈജ്ഞാനിക ഗ്രന്ഥം ഏറെ ഉപയോഗപ്രദമാണ്.

700 രൂപയുടെ ഈ പുസ്തകത്തിന്‍റെ പ്രീ പബ്ലിക്കേഷൻ വില 499 രൂപയാണ്. ദീപിക ചിൽഡ്രൻസ് ലീഗ് എന്ന പേരിൽ കോട്ടയത്തു മാറാവുന്ന ഡിഡി / മണിയോർഡർ, ഡിസിഎൽ, ദീപിക, കോട്ടയം -1, എന്ന വിലാസത്തിൽ ഡിസിഎൽ കേന്ദ്ര ഓഫീസിലേക്ക് അയയ്ക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9387689410 എന്ന നന്പരിൽ ബന്ധപ്പെടുക.


മൂലമറ്റം മേഖലാ ഉപന്യാസ മത്സരം ജൂലിയ കെ. ജോസഫ് വിജയി



മൂലമറ്റം: ഡിസിഎൽ മൂലമറ്റം മേഖലയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധി ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ സംസ്ഥാനതല ഉപന്യാസമത്സരത്തിൽ കുറവിലങ്ങാട് നസ്രത്ത്ഹിൽ ഡിപോൾ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി ജൂലിയ കെ. ജോസഫ് ഒന്നാംസ്ഥാനം നേടി.

കണമല സെന്‍റ് തോമസ് യു.പി. സ്കൂൾ വിദ്യാർഥി അന്നമ്മ ക്ലീറ്റസിനാണ് രണ്ടാംസ്ഥാനം. കട്ടപ്പന വെള്ളയാംകുടി സെന്‍റ് ജെറോംസ് എച്ച്.എസ്.എസിലെ ജോയൽ സെബാസ്റ്റ്യനും കയ്യൂർ ക്രിസ്തുജ്യോതി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ റ്റെൽ ഷാജനും മൂന്നാംസ്ഥാനം കരസ്ഥമാക്കി. ജേതാക്കൾക്ക് മെമന്‍റോകളും സർട്ടിഫിക്കറ്റുകളും നല്കുമെന്ന് ഓർഗനൈസർ റോയ് ജെ. കല്ലറങ്ങാട്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9497279347 എന്ന നന്പരിൽ ബന്ധപ്പെടേണ്ടതാണ്.