തിരുവനന്തപുരം: ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമായി കൃഷിമന്ത്രി വി.എസ്. സുനിൽ കുമാർ നിയമസഭയിൽ പ്രഖ്യാപിച്ചു. വെള്ളം ഒഴിക്കാതെയും വളം, കീടനാശിനി എന്നിവ പ്രയോഗിക്കാതെയും സ്വാഭാവികമായുണ്ടാകുന്ന ഫലമാണ് ചക്ക. പ്രമേഹ രോഗികൾക്കും ഇതു കഴിക്കാം. ചക്കക്കുരു പൊടി ബേബി ഫുഡിൽ ചേർക്കാനുപയോഗിക്കുന്നു. പൊട്ടു ചക്കയെ കറിക്കായി ഉപയോഗിക്കുന്നു. ഇതിനു പുറമേ ചക്ക പഴത്തിനായി ഉപയോഗിക്കുന്നു.
പ്രതിവർഷം 30 കോടി ചക്ക ഉത്പാദിപ്പിക്കുന്നതായാണ് കണക്ക്. ഇതിൽ 30 ശതമാനം പാഴായിപ്പോകുന്നു. സംസ്ഥാനത്ത് ഉണ്ടാകുന്ന ചക്കയുടെ 20 ശതമാനം മൂല്യവർധിത ഉത്പന്നമാക്കിയാൽ 15,000 കോടി രൂപയുടെ വരുമാനമുണ്ടാക്കാനാകും. ജൈവ ഉത്പന്നമായി ബ്രാൻഡ് ചെയ്യാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
മലയാളപ്പെരുമ
മരങ്ങളിലുണ്ടാകുന്ന പഴങ്ങളിൽ ഏറ്റവും വലുതാണു ചക്ക. മലയാളത്തിലെ ചക്കയിൽ നിന്നാണ് ജായ്ക്ക്ഫ്രൂട്ട് എന്ന ഇംഗ്ലീഷ് വാക്ക് ഉണ്ടായത്. ആദ്യം പോർച്ചുഗീസുകാർ jaca എന്നുപയോഗിച്ചു. ഇംഗ്ലീഷുകാർ അതിനെ jack എന്നാക്കി.
പ്രതിവർഷം 30 കോടി ചക്ക ഉത്പാദിപ്പിക്കുന്നതായാണ് കണക്ക്. ഇതിൽ 30 ശതമാനം പാഴായിപ്പോകുന്നു. സംസ്ഥാനത്ത് ഉണ്ടാകുന്ന ചക്കയുടെ 20 ശതമാനം മൂല്യവർധിത ഉത്പന്നമാക്കിയാൽ 15,000 കോടി രൂപയുടെ വരുമാനമുണ്ടാക്കാനാകും. ജൈവ ഉത്പന്നമായി ബ്രാൻഡ് ചെയ്യാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
മലയാളപ്പെരുമ
മരങ്ങളിലുണ്ടാകുന്ന പഴങ്ങളിൽ ഏറ്റവും വലുതാണു ചക്ക. മലയാളത്തിലെ ചക്കയിൽ നിന്നാണ് ജായ്ക്ക്ഫ്രൂട്ട് എന്ന ഇംഗ്ലീഷ് വാക്ക് ഉണ്ടായത്. ആദ്യം പോർച്ചുഗീസുകാർ jaca എന്നുപയോഗിച്ചു. ഇംഗ്ലീഷുകാർ അതിനെ jack എന്നാക്കി.