തളിപ്പറമ്പ്: നെൽവയൽ നികത്തിയുള്ള നിർദിഷ്ട ബൈപ്പാസുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തിനിൽക്കുന്പോൾ കീഴാറ്റൂരിൽ സിപിഎം നേതൃത്വത്തിൽ "കാവൽ പന്തൽ’ ഒരുങ്ങുന്നു. 25ന് വയൽക്കിളി കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ രണ്ടാംഘട്ട സമരം തുടങ്ങാനിരിക്കെയാണ് സിപിഎം"കാവൽ പന്തൽ’ ഒരുക്കി സമരത്തെ നേരിടാനൊരുങ്ങുന്നത്.
24ന് സിപിഎം നേതൃത്വത്തിൽ കീഴാറ്റൂര്‍ സംരക്ഷണ ജനകീയസമിതി രൂപീകരിക്കും. സമിതിയുടെ നേതൃത്വത്തിലാണ് കീഴാറ്റൂര്സംരക്ഷണ പന്തല്‍ എന്നപേരില്‍ "കാവൽ പന്തൽ’ഒരുക്കുന്നത്. പുറത്തുനിന്നെത്തുന്ന അപരിചിതരും അരാജകവാദികളും ചേര്‍ന്ന് കുപ്രചാരണത്തിലൂടെ നാടിന്റെ സ്വൈരം കെടുത്തുന്നതിനെതിരേയാണ് സമിതിയും കാവൽ പന്തലും പ്രവര്‍ത്തിക്കുകയെന്നു സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി പി.മുകുന്ദന് പറഞ്ഞു.
വയല്‍ക്കിളികളെന്ന പിന്തിരിപ്പന് ശക്തികളുടെ വികസനവിരുദ്ധ- കുത്സിതനീക്കത്തിനെതിരേ ജാഗ്രതപാലിക്കണമെന്ന അഭ്യര്‍ഥനയുമായി 24ന് ജനകീയ കൂട്ടായ്മയും 3,000 പേര് പങ്കെടുക്കുന്ന ജനജാഗ്രതാ മാര്‍ച്ചും സിപിഎം നേതൃത്വത്തിൽ നടക്കും. വൈകുന്നേരം നാലിനു കീഴാറ്റൂര്‍ ഇഎംഎസ് സ്മാരക വായനശാലയ്ക്കു സമീപത്തുനിന്നു ജനജാഗ്രതാ മാര്‍ച്ച് തുടങ്ങും. ദേശീയപാതയ്ക്കു സ്ഥലം കൈമാറാനുള്ള സമ്മതപത്രം നല്കിയവരും സ്ഥലം കൈമാറാന്‍ പുതുതായി സമ്മതമറിയിച്ചവരും ഗ്രാമവാസികളും കീഴാറ്റൂര്‍ വയലിലേക്കു മാര്‍ച്ച് ചെയ്യും.
ദേശീയപാതയ്ക്കായി അധികൃതര്‍ അടയാളപ്പെടുത്തിയ ഇടങ്ങളില്‍ സ്ഥലമുടമകളും കുടുംബാംഗങ്ങളും കൊടി നാട്ടിയശേഷം ജാഗ്രതാമാര്ച്ച് തളിപ്പറമ്പ് ടൗണില്‍ സമാപിക്കും. തുടര്‍ന്ന് ടൗണ്‍ സ്ക്വയറില്‍ നടക്കുന്ന കൂട്ടായ്മയില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി.ഗോവിന്ദന്, ജയിംസ് മാത്യു എംഎല്‍എ, ജില്ലാ സെക്രട്ടറി പി. ജയരാജന്, ടി.വി.രാജേഷ് എംഎല്‍എ, പ്രമുഖ എല്‍ഡിഎഫ് നേതാക്കള്‍, സാംസ്കാരിക കലാ- പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
24ന് സിപിഎം നേതൃത്വത്തിൽ കീഴാറ്റൂര്‍ സംരക്ഷണ ജനകീയസമിതി രൂപീകരിക്കും. സമിതിയുടെ നേതൃത്വത്തിലാണ് കീഴാറ്റൂര്സംരക്ഷണ പന്തല്‍ എന്നപേരില്‍ "കാവൽ പന്തൽ’ഒരുക്കുന്നത്. പുറത്തുനിന്നെത്തുന്ന അപരിചിതരും അരാജകവാദികളും ചേര്‍ന്ന് കുപ്രചാരണത്തിലൂടെ നാടിന്റെ സ്വൈരം കെടുത്തുന്നതിനെതിരേയാണ് സമിതിയും കാവൽ പന്തലും പ്രവര്‍ത്തിക്കുകയെന്നു സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി പി.മുകുന്ദന് പറഞ്ഞു.
വയല്‍ക്കിളികളെന്ന പിന്തിരിപ്പന് ശക്തികളുടെ വികസനവിരുദ്ധ- കുത്സിതനീക്കത്തിനെതിരേ ജാഗ്രതപാലിക്കണമെന്ന അഭ്യര്‍ഥനയുമായി 24ന് ജനകീയ കൂട്ടായ്മയും 3,000 പേര് പങ്കെടുക്കുന്ന ജനജാഗ്രതാ മാര്‍ച്ചും സിപിഎം നേതൃത്വത്തിൽ നടക്കും. വൈകുന്നേരം നാലിനു കീഴാറ്റൂര്‍ ഇഎംഎസ് സ്മാരക വായനശാലയ്ക്കു സമീപത്തുനിന്നു ജനജാഗ്രതാ മാര്‍ച്ച് തുടങ്ങും. ദേശീയപാതയ്ക്കു സ്ഥലം കൈമാറാനുള്ള സമ്മതപത്രം നല്കിയവരും സ്ഥലം കൈമാറാന്‍ പുതുതായി സമ്മതമറിയിച്ചവരും ഗ്രാമവാസികളും കീഴാറ്റൂര്‍ വയലിലേക്കു മാര്‍ച്ച് ചെയ്യും.
ദേശീയപാതയ്ക്കായി അധികൃതര്‍ അടയാളപ്പെടുത്തിയ ഇടങ്ങളില്‍ സ്ഥലമുടമകളും കുടുംബാംഗങ്ങളും കൊടി നാട്ടിയശേഷം ജാഗ്രതാമാര്ച്ച് തളിപ്പറമ്പ് ടൗണില്‍ സമാപിക്കും. തുടര്‍ന്ന് ടൗണ്‍ സ്ക്വയറില്‍ നടക്കുന്ന കൂട്ടായ്മയില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി.ഗോവിന്ദന്, ജയിംസ് മാത്യു എംഎല്‍എ, ജില്ലാ സെക്രട്ടറി പി. ജയരാജന്, ടി.വി.രാജേഷ് എംഎല്‍എ, പ്രമുഖ എല്‍ഡിഎഫ് നേതാക്കള്‍, സാംസ്കാരിക കലാ- പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.