കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിലെ രണ്ടാം പ്രതി കൊരട്ടി സ്വദേശി മാർട്ടിൻ ആന്റണി (24) സമർപ്പിച്ച ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയാൻ മാറ്റി. കുറ്റകൃത്യത്തിൽ മാർട്ടിനെതിരായ തെളിവുകൾ ഹാജരാക്കിയ പ്രോസിക്യൂഷന്റെ വാദം ഇന്നലെ പൂർത്തിയായി. ഇതേത്തുടർന്നാണ ജാമ്യാപേക്ഷ വിധി പറയാനായി ഈമാസം 28ലേക്ക് മാറ്റിയത്.