കൊച്ചി: സ്വകാര്യ ആശുപത്രി നഴ്സുമാരുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കാനുള്ള സർക്കാർ നടപടിക്കെതിരേ കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ ഉൾപ്പെടെ സമർപ്പിച്ച ഹർജി ഹൈക്കോടതി അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി. സ്വകാര്യ നഴ്സുമാരുടെ മിനിമം വേതനം പുതുക്കി നിശ്ചയിച്ചു സർക്കാർ അന്തിമ വിജ്ഞാപനമിറക്കുന്നതു ഹൈക്കോടതി നേരത്തെ തടഞ്ഞിരുന്നു.
വേതനം നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ടു ലേബർ വകുപ്പ് നടത്തുന്ന ഹിയറിംഗ് നടപടികൾ തുടരാമെന്നും ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. നഴ്സുമാരുടെ വേതനം 150 ശതമാനം വർധിപ്പിക്കുന്ന തരത്തിലാണു പുതിയ വിജ്ഞാപനം വരുന്നതെന്നും തങ്ങളുടെ എതിർപ്പ് പരിഗണിച്ചില്ലെന്നും കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷന്റെ ഹർജിയിൽ പറയുന്നു.
വേതനം നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ടു ലേബർ വകുപ്പ് നടത്തുന്ന ഹിയറിംഗ് നടപടികൾ തുടരാമെന്നും ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. നഴ്സുമാരുടെ വേതനം 150 ശതമാനം വർധിപ്പിക്കുന്ന തരത്തിലാണു പുതിയ വിജ്ഞാപനം വരുന്നതെന്നും തങ്ങളുടെ എതിർപ്പ് പരിഗണിച്ചില്ലെന്നും കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷന്റെ ഹർജിയിൽ പറയുന്നു.