തിരുവനന്തപുരം: കവിയൂർ പീഡന കേസിലെ തുടരന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ ഒരു മാസത്തെ സമയം കൂടി തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി അനുവദിച്ചു. സിബിഐയുടെ അഭ്യർഥന പരിഗണിച്ചാണിത്. കേസിലെ ഏക പ്രതി ലതാ നായരുടെ നുണ പരിശോധന റിപ്പോർട്ട് ഫോറൻസിക് അധികൃതർ നൽകിയാലുടൻ സമർപ്പിക്കാമെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
കവിയൂർ ശ്രീവല്ലഭ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന നാരായണൻ നമ്പൂതിരിയും കുടുംബവും 2004 സെപ്റ്റംബർ 28ന് കൂട്ട ആത്മഹത്യ ചെയ്തിരുന്നു. കേസ് അന്വേഷിച്ച സിബിഐ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടുകളിലും നാരായണൻ നമ്പൂതിരിയാണ് അനഘയെ പീഡിപ്പിച്ചതെന്നായിരുന്നു റിപ്പോർട്ട്. മൂന്ന് അന്വേഷണ റിപ്പോർട്ടുകളും കോടതി തള്ളി. തുടർന്നാണ് കോടതി നാലാം തുടരന്വേഷണത്തിന് ഉത്തരവിട്ടത്.
കവിയൂർ ശ്രീവല്ലഭ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന നാരായണൻ നമ്പൂതിരിയും കുടുംബവും 2004 സെപ്റ്റംബർ 28ന് കൂട്ട ആത്മഹത്യ ചെയ്തിരുന്നു. കേസ് അന്വേഷിച്ച സിബിഐ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടുകളിലും നാരായണൻ നമ്പൂതിരിയാണ് അനഘയെ പീഡിപ്പിച്ചതെന്നായിരുന്നു റിപ്പോർട്ട്. മൂന്ന് അന്വേഷണ റിപ്പോർട്ടുകളും കോടതി തള്ളി. തുടർന്നാണ് കോടതി നാലാം തുടരന്വേഷണത്തിന് ഉത്തരവിട്ടത്.