കോട്ടയം: സംസ്ഥാനത്തെ പെട്രോൾ പന്പുകൾക്കുനേരേയുണ്ടാകുന്ന അക്രമങ്ങളിൽ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് 26നു രാവിലെ ആറു മുതൽ ഉച്ചയ്ക്ക് ഒന്നുവരെ പന്പുകൾ അടച്ചിടുമെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് ഭാരവാഹികൾ അറിയിച്ചു.
അക്രമങ്ങൾ പതിവായതോടെ പന്പുകളിൽ രാത്രി ജോലി ചെയ്യാൻ ജീവനക്കാരെ ലഭിക്കാത്ത അവസ്ഥയാണ്. പന്പുകൾക്കു സമീപത്തു ബാങ്കുകൾ കാഷ് ഡെപ്പോസിറ്റ് മെഷീനുകൾ സ്ഥാപിക്കുക, രാത്രികാലങ്ങളിലെ വിറ്റുവരവ് നിക്ഷേപിക്കാൻ സൗകര്യമൊരുക്കുക, പന്പുകൾക്കു സംരക്ഷണം നൽകാൻ നിയമനിർമാണത്തിനു സർക്കാർ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണു പ്രതിഷേധിക്കുന്നതെന്നു ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് കെ.പി. ശിവാനന്ദൻ പറഞ്ഞു.
അക്രമങ്ങൾ പതിവായതോടെ പന്പുകളിൽ രാത്രി ജോലി ചെയ്യാൻ ജീവനക്കാരെ ലഭിക്കാത്ത അവസ്ഥയാണ്. പന്പുകൾക്കു സമീപത്തു ബാങ്കുകൾ കാഷ് ഡെപ്പോസിറ്റ് മെഷീനുകൾ സ്ഥാപിക്കുക, രാത്രികാലങ്ങളിലെ വിറ്റുവരവ് നിക്ഷേപിക്കാൻ സൗകര്യമൊരുക്കുക, പന്പുകൾക്കു സംരക്ഷണം നൽകാൻ നിയമനിർമാണത്തിനു സർക്കാർ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണു പ്രതിഷേധിക്കുന്നതെന്നു ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് കെ.പി. ശിവാനന്ദൻ പറഞ്ഞു.