കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക നയം തിരുത്തുംവരെ പ്രക്ഷോഭം തുടരുമെന്ന് അഖിലേന്ത്യ കിസാന്‍ സഭ പ്രസിഡന്റും മുംബൈ സമരനായകനുമായ അശോക് ധാവ്ലെ . നാലു മാസത്തിനുള്ളില്‍ രാജ്യത്തെ 10 കോടി കര്‍ഷകരുടെ ഒപ്പ് ശേഖരിക്കും .
തുടര്‍ന്നു ക്വിറ്റ് ഇന്ത്യ ദിനമായ ഓഗസ്റ്റ് ഒമ്പതിനു കിസാന്‍ സഭ അഖിലേന്ത്യ വ്യാപകമായി ജയില്‍ നിറയ്ക്കല്‍ പ്രക്ഷോഭം സംഘടിപ്പിക്കും. 10 കോടി കര്‍ഷകരുടെ ഒപ്പുകള്‍ പ്രധാനമന്ത്രിക്കു സമര്‍പ്പിക്കാനായി ജില്ലാ കളക്ടര്‍മാര്‍ക്കു കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ജില്ലാ കമ്മിറ്റി നല്കിയ സീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് നടക്കുന്ന സിഐടിയു ദേശീയ കൗണ്‍സിലില്‍ പങ്കെടുക്കാനാണദ്ദേഹം കോഴിക്കോടെത്തിയത്.
എല്ലാ വിളകള്‍ക്കും ഉത്പാദനച്ചെലവിന്റെ 50 ശതമാനം ലാഭം ഉറപ്പാക്കുക, സ്വാമിനാഥന് കമ്മീഷന് ശിപാര്‍ശകള്‍ പൂര്‍ണമായും നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഒപ്പുശേഖരണവും ജയില്‍ നിറക്കല്‍ സമരവും സംഘടിപ്പിക്കുന്നത്.
മഹാരാഷ്ട്രയിലെ ലോംഗ് മാര്‍ച്ചിനു പ്രചോദനമായതു കേരളത്തില്‍ എ.കെ. ഗോപാലനടക്കമുള്ള കമ്യൂണിസ്റ്റ് നേതാക്കള്‍ നടത്തിയ കര്‍ഷക പോരാട്ടങ്ങളാണ്. ലോംഗ് മാര്‍ച്ചിന്റെ വിജയം ഇന്ത്യയിലെ കര്‍ഷകരുടെ വിജയമാണ്. വാഗ്ദാനങ്ങളെല്ലാം ലംഘിക്കപ്പെട്ടതോടെയാണ് നാസികില്നിന്നു മുംബൈയിലേക്കു മാര്‍ച്ചിനിറങ്ങിയത്.
26 വര്‍ഷത്തിനിടെ നാലുലക്ഷത്തിലേറെ കര്‍ഷകർ ജീവനൊടുക്കിയെന്നാണ് നാഷണല്‍ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കുകള്‍. മഹാരാഷ്ട്രയില്‍ മാത്രം 75,000 പേര് ജീവനൊടുക്കി. നീരവ് മോദിയും വിജയ് മല്യയും വെട്ടിപ്പ് നടത്തിയ പണമുണ്ടെങ്കില്‍ രാജ്യത്തെ കര്‍ഷകരുടെ കടം വീട്ടാമെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്നു ക്വിറ്റ് ഇന്ത്യ ദിനമായ ഓഗസ്റ്റ് ഒമ്പതിനു കിസാന്‍ സഭ അഖിലേന്ത്യ വ്യാപകമായി ജയില്‍ നിറയ്ക്കല്‍ പ്രക്ഷോഭം സംഘടിപ്പിക്കും. 10 കോടി കര്‍ഷകരുടെ ഒപ്പുകള്‍ പ്രധാനമന്ത്രിക്കു സമര്‍പ്പിക്കാനായി ജില്ലാ കളക്ടര്‍മാര്‍ക്കു കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ജില്ലാ കമ്മിറ്റി നല്കിയ സീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് നടക്കുന്ന സിഐടിയു ദേശീയ കൗണ്‍സിലില്‍ പങ്കെടുക്കാനാണദ്ദേഹം കോഴിക്കോടെത്തിയത്.
എല്ലാ വിളകള്‍ക്കും ഉത്പാദനച്ചെലവിന്റെ 50 ശതമാനം ലാഭം ഉറപ്പാക്കുക, സ്വാമിനാഥന് കമ്മീഷന് ശിപാര്‍ശകള്‍ പൂര്‍ണമായും നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഒപ്പുശേഖരണവും ജയില്‍ നിറക്കല്‍ സമരവും സംഘടിപ്പിക്കുന്നത്.
മഹാരാഷ്ട്രയിലെ ലോംഗ് മാര്‍ച്ചിനു പ്രചോദനമായതു കേരളത്തില്‍ എ.കെ. ഗോപാലനടക്കമുള്ള കമ്യൂണിസ്റ്റ് നേതാക്കള്‍ നടത്തിയ കര്‍ഷക പോരാട്ടങ്ങളാണ്. ലോംഗ് മാര്‍ച്ചിന്റെ വിജയം ഇന്ത്യയിലെ കര്‍ഷകരുടെ വിജയമാണ്. വാഗ്ദാനങ്ങളെല്ലാം ലംഘിക്കപ്പെട്ടതോടെയാണ് നാസികില്നിന്നു മുംബൈയിലേക്കു മാര്‍ച്ചിനിറങ്ങിയത്.
26 വര്‍ഷത്തിനിടെ നാലുലക്ഷത്തിലേറെ കര്‍ഷകർ ജീവനൊടുക്കിയെന്നാണ് നാഷണല്‍ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കുകള്‍. മഹാരാഷ്ട്രയില്‍ മാത്രം 75,000 പേര് ജീവനൊടുക്കി. നീരവ് മോദിയും വിജയ് മല്യയും വെട്ടിപ്പ് നടത്തിയ പണമുണ്ടെങ്കില്‍ രാജ്യത്തെ കര്‍ഷകരുടെ കടം വീട്ടാമെന്നും അദ്ദേഹം പറഞ്ഞു.