കൊച്ചി: പിന്നോക്ക സമുദായങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് ശിപാർശകൾ സമർപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന പിന്നോക്ക വിഭാഗ കമ്മീഷനുമായി സമുദായ സംഘടനകൾ വേണ്ടത്ര സഹകരിക്കുന്നില്ലെന്നു ചെയർമാൻ ജസ്റ്റീസ് ജി. ശിവരാജൻ. എറണാകുളം ഗസ്റ്റ് ഹൗസിൽ കമ്മീഷൻ നടത്തിയ സിറ്റിംഗുകളിൽ സംഘടനകളുടെ സാന്നിധ്യം നാമമാത്രമായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിൽ ഉദ്യോഗസംവരണത്തിനുള്ള ഒബിസി പട്ടികയും വിദ്യാഭ്യാസ സംവരണത്തിനുള്ള എസ്ഇബിസി പട്ടികയും വിശദമായി പഠിച്ച് അപാകതകൾ പരിഹരിച്ച് ഏകോപിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്മീഷൻ.
എന്നാൽ, ദളിത് ക്രൈസ്തവരെ പട്ടികജാതി പട്ടികയിൽ നിന്ന് ഒഴിവാക്കിയ നടപടി പുനഃസ്ഥാപിക്കണമെന്ന ദളിത് കത്തോലിക്ക മഹാജന സഭയുടെ നിവേദനം തങ്ങളുടെ പരിധിയിൽപ്പെടുന്നതല്ലെന്നു പറഞ്ഞ് കമ്മീഷൻ തള്ളി.
പിന്നോക്ക വിഭാഗ സംവരണപ്രകാരം തൊഴിൽ ലഭിക്കുന്ന വ്യക്തിയുടെ കുടുംബത്തെ ക്രീമിലെയർ വിഭാഗത്തിൽ പെടുത്തണമെന്ന സാംസ്കാരിക സാഹിതി പ്രസിഡന്റ് സി.ടി. സെബാസ്റ്റ്യന്റെ നിവേദനവും നിയമപരമായി നിലനിൽക്കില്ലെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽ പെട്ടവർക്കും പിന്നോക്ക ജാതികൾക്കുമുള്ള വികസന പദ്ധതികൾ നവീകരിക്കണമെന്നുള്ള സോഷ്യൽ ജസ്റ്റീസ് ഫോറത്തിന്റെ നിവേദനം പരിഗണിച്ച കമ്മീഷൻ നിലവിലുള്ള പദ്ധതികൾ പ്രയോജനപ്പെടുത്താനും ഇതു സംബന്ധിച്ച് സമുദായാംഗങ്ങൾക്ക് അറിവ് നൽകാനും തയാറാകണമെന്ന് അഭിപ്രായപ്പെട്ടു.
സംസ്ഥാന പിന്നോക്ക വിഭാഗ കോർപറേഷനിൽ നിന്നുള്ള ക്ഷേമപദ്ധതികൾ മെച്ചപ്പെടുത്തണമെന്നുള്ള ഉദയംപേരൂർ ശ്രീനാരായണ വിജയ സമാജം സമർപ്പിച്ച നിവേദനം, കൗണ്‍സിൽ ഫോർ ഇന്ത്യൻ ക്രിസ്ത്യൻ മൈനോരിറ്റി പ്രൊട്ടക്ഷൻ റൈറ്റ്സ് പിന്നോക്ക വിഭാഗ വകുപ്പ് മന്ത്രിക്ക് നൽകിയ 26 ഇന ആവശ്യങ്ങൾ അടങ്ങിയ നിവേദനം, ചങ്ങനാശേരി പാസ്റ്ററൽ കൗണ്‍സിൽ പ്രധാനമന്ത്രിക്ക് സമർപ്പിച്ച നിവേദനം തുടങ്ങിയവയും കമ്മീഷൻ പരിഗണിച്ചു.
അംഗങ്ങളായ അഡ്വ. വി.എ. ജെറോം, മുള്ളൂർക്കര മുഹമ്മദ് അലി സഖാഫി, രജിസ്ട്രാർ ജോർജ് ചാക്കോ എന്നിവരും പങ്കെടുത്തു.
കേരളത്തിൽ ഉദ്യോഗസംവരണത്തിനുള്ള ഒബിസി പട്ടികയും വിദ്യാഭ്യാസ സംവരണത്തിനുള്ള എസ്ഇബിസി പട്ടികയും വിശദമായി പഠിച്ച് അപാകതകൾ പരിഹരിച്ച് ഏകോപിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്മീഷൻ.
എന്നാൽ, ദളിത് ക്രൈസ്തവരെ പട്ടികജാതി പട്ടികയിൽ നിന്ന് ഒഴിവാക്കിയ നടപടി പുനഃസ്ഥാപിക്കണമെന്ന ദളിത് കത്തോലിക്ക മഹാജന സഭയുടെ നിവേദനം തങ്ങളുടെ പരിധിയിൽപ്പെടുന്നതല്ലെന്നു പറഞ്ഞ് കമ്മീഷൻ തള്ളി.
പിന്നോക്ക വിഭാഗ സംവരണപ്രകാരം തൊഴിൽ ലഭിക്കുന്ന വ്യക്തിയുടെ കുടുംബത്തെ ക്രീമിലെയർ വിഭാഗത്തിൽ പെടുത്തണമെന്ന സാംസ്കാരിക സാഹിതി പ്രസിഡന്റ് സി.ടി. സെബാസ്റ്റ്യന്റെ നിവേദനവും നിയമപരമായി നിലനിൽക്കില്ലെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽ പെട്ടവർക്കും പിന്നോക്ക ജാതികൾക്കുമുള്ള വികസന പദ്ധതികൾ നവീകരിക്കണമെന്നുള്ള സോഷ്യൽ ജസ്റ്റീസ് ഫോറത്തിന്റെ നിവേദനം പരിഗണിച്ച കമ്മീഷൻ നിലവിലുള്ള പദ്ധതികൾ പ്രയോജനപ്പെടുത്താനും ഇതു സംബന്ധിച്ച് സമുദായാംഗങ്ങൾക്ക് അറിവ് നൽകാനും തയാറാകണമെന്ന് അഭിപ്രായപ്പെട്ടു.
സംസ്ഥാന പിന്നോക്ക വിഭാഗ കോർപറേഷനിൽ നിന്നുള്ള ക്ഷേമപദ്ധതികൾ മെച്ചപ്പെടുത്തണമെന്നുള്ള ഉദയംപേരൂർ ശ്രീനാരായണ വിജയ സമാജം സമർപ്പിച്ച നിവേദനം, കൗണ്‍സിൽ ഫോർ ഇന്ത്യൻ ക്രിസ്ത്യൻ മൈനോരിറ്റി പ്രൊട്ടക്ഷൻ റൈറ്റ്സ് പിന്നോക്ക വിഭാഗ വകുപ്പ് മന്ത്രിക്ക് നൽകിയ 26 ഇന ആവശ്യങ്ങൾ അടങ്ങിയ നിവേദനം, ചങ്ങനാശേരി പാസ്റ്ററൽ കൗണ്‍സിൽ പ്രധാനമന്ത്രിക്ക് സമർപ്പിച്ച നിവേദനം തുടങ്ങിയവയും കമ്മീഷൻ പരിഗണിച്ചു.
അംഗങ്ങളായ അഡ്വ. വി.എ. ജെറോം, മുള്ളൂർക്കര മുഹമ്മദ് അലി സഖാഫി, രജിസ്ട്രാർ ജോർജ് ചാക്കോ എന്നിവരും പങ്കെടുത്തു.