കോട്ടയം: കാർഷികകേരളത്തിന് ഉണർത്തുപാട്ടായി ദീപിക ഫ്രണ്ട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കേരള കർഷക ജാഥയ്ക്ക് ഒരുക്കങ്ങൾ തുടങ്ങി. ദീപിക ഫ്രണ്ട്സ് ക്ലബ് (ഡിഎഫ്സി) സംസ്ഥാന കൺവൻഷനു മുന്നോടിയായിട്ടാണ് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ കർഷകജാഥ സംഘടിപ്പിക്കുന്നത്.
മേയ് 26നു പാലായിലാണ് ഡിഎഫ്സിയുടെ സംസ്ഥാന കൺവൻഷൻ നടക്കുക. ഇതിനു മുന്നോടിയായി കാർഷിക ബോധവത്കരണവും കൂട്ടായ്മയും കർഷകരുടെ ഉന്നമനവും ലക്ഷ്യമിട്ട് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ജാഥ സംഘടിപ്പിക്കുന്നു. കാർഷികവൃത്തി കേരളസമൃദ്ധി എന്നതാണ് ജാഥയുടെ മുദ്രാവാക്യം. മേയ് രണ്ടിനു കാസർഗോട്ട് തുടക്കമിടുന്ന ജാഥ വിവിധ ജില്ലകൾ കടന്ന് 23ന് തിരുവനന്തപുരത്തു സമാപിക്കും. ഇതോടൊപ്പം കാർഷികരംഗത്തെ പ്രശ്നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ എത്തിക്കാൻ ഒരു കോടി പേരുടെ ഒപ്പുശേഖരിച്ചു കേന്ദ്ര കൃഷിമന്ത്രിക്കും സംസ്ഥാന കൃഷിമന്ത്രിക്കും നിവേദനം സമർപ്പിക്കും.
പരിപാടിയുടെ ഭാഗമായി 132 കേന്ദ്രങ്ങളിൽവച്ചു നടത്തപ്പെടുന്ന കാർഷിക സെമിനാറിൽ മിജാർക്-കെസിവൈഎം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ ഫലവൃക്ഷത്തൈ വിതരണം, പച്ചക്കറി വിത്ത് വിതരണം തുടങ്ങിയവ നടക്കും. കേരളത്തിലെ കാർഷികമേഖലയിലെ പ്രതിസന്ധികൾക്കു പരിഹാരമായി ബദൽകൃഷികളും കൃഷിരീതികളും അവതരിപ്പിക്കപ്പെടും. അതിനായി വിദഗ്ധർ നയിക്കുന്ന സെമിനാറുകളും ചർച്ചാക്ലാസുകളും ഉണ്ടാകും.
ദീപിക ഫ്രണ്ട്സ് ക്ലബ് സ്റ്റേറ്റ് ഡയറക്ടർ ഫാ.റോയി കണ്ണൻചിറ, സംസ്ഥാന പ്രസിഡന്റ് ഡോ.സണ്ണി വി. സക്കറിയ, സംസ്ഥാന ജനറൽ സെക്രട്ടറി പോളി അഗസ്റ്റിൻ, ട്രഷറർ ടോമി തുരുത്തിക്കര, നേതാക്കളായ സണ്ണി പുളിങ്കാലായിൽ, റെന്നി ജോസഫ്, ജെയിംസ് മ്ലാക്കുഴി, ജിബോയിച്ചൻ വടക്കൻ, ജേക്കബ് മഞ്ഞളി, റോബിൻ ജേക്കബ്, പോളി നീലങ്കാവിൽ, ഡെന്നി തെങ്ങുംപള്ളിൽ, അലക്സാണ്ടർ കടക്കേട്ട്, ജോർജ് വട്ടുകളം, ബേബി നെറ്റനാനിക്കൽ, ബാബു വള്ളപ്പുര, സോജൻ ആന്റണി, ദീപക് ജോസഫ്, തോമസ് കുണിഞ്ഞി, ജോബി ജോസഫ്, സി.എൽ.പിന്റോ, ജെയിംസ് പടമാടൻ, ഫ്രാൻസിസ് പള്ളിക്കമാലിൽ, ബിജു കണ്ണന്തറ, ജോസ് ജോർജ് പ്ലാത്തോട്ടം, സന്തോഷ് മാത്യു തുടങ്ങിയവർ നേതൃത്വം നൽകും.
132
കാർഷികകേരളത്തിന്റെ മുഖപത്രമായ ദീപിക 132 വർഷങ്ങൾ പൂർത്തിയാക്കുന്നതിന്റെഭാഗമായി കേരള കർഷക ജാഥയ്ക്ക് 132 കേന്ദ്രങ്ങളിൽ വിപുലമായ സ്വീകരണം നൽകും. വിവിധ കേന്ദ്രങ്ങളിലായി 132 കർഷക പ്രതിഭകളെ ആദരിക്കും. 132 കേന്ദ്രങ്ങളിലും മരങ്ങൾ നടും. കാർ ഷിക സെമിനാർ നടത്തും.
കർഷക ജാഥയുടെ ലക്ഷ്യങ്ങൾ
കാർഷിക വിളകൾക്കു വിലസ്ഥിരത ഉറപ്പാക്കുക, നാണ്യവിളകളുടെ വിലയിടിവിൽ നട്ടംതിരിയുന്ന കർഷകരുടെ വേദന ജനമനഃസാക്ഷിക്കു മുന്നിൽ എത്തിക്കുക, വിഷമില്ലാത്ത ഭക്ഷ്യോത്പന്നങ്ങൾക്കായി കർഷകസമൂഹത്തെ സജ്ജമാക്കുക, യുവതലമുറയെ കാർഷികവൃത്തിയിലേക്ക് ആകർഷിക്കുക, കർഷകരെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന സംസ്കാരം തിരിച്ചുപിടിക്കുക, അഭിമാനത്തോടെ മണ്ണിലേക്ക് ഇറങ്ങുന്ന മനോഭാവം വളർത്തുക,
ലാഭകരമായ ബദ ൽ കൃഷിമാർഗങ്ങൾ പരിശീ ലിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കേരള കർഷകജാഥ സംഘടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി കാർഷിക സെമിനാറുകൾ, ചർച്ചകൾ, ബോധവത്കരണ പരിപാടികൾ, കാർഷിക വിളകളുടെ പ്രദർശനം തുടങ്ങിയവ വിവിധ ജില്ലകളിൽ നടത്തും. ജൈവകൃഷി പ്രോത്സാഹനം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്യും.
മേയ് 26നു പാലായിലാണ് ഡിഎഫ്സിയുടെ സംസ്ഥാന കൺവൻഷൻ നടക്കുക. ഇതിനു മുന്നോടിയായി കാർഷിക ബോധവത്കരണവും കൂട്ടായ്മയും കർഷകരുടെ ഉന്നമനവും ലക്ഷ്യമിട്ട് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ജാഥ സംഘടിപ്പിക്കുന്നു. കാർഷികവൃത്തി കേരളസമൃദ്ധി എന്നതാണ് ജാഥയുടെ മുദ്രാവാക്യം. മേയ് രണ്ടിനു കാസർഗോട്ട് തുടക്കമിടുന്ന ജാഥ വിവിധ ജില്ലകൾ കടന്ന് 23ന് തിരുവനന്തപുരത്തു സമാപിക്കും. ഇതോടൊപ്പം കാർഷികരംഗത്തെ പ്രശ്നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ എത്തിക്കാൻ ഒരു കോടി പേരുടെ ഒപ്പുശേഖരിച്ചു കേന്ദ്ര കൃഷിമന്ത്രിക്കും സംസ്ഥാന കൃഷിമന്ത്രിക്കും നിവേദനം സമർപ്പിക്കും.
പരിപാടിയുടെ ഭാഗമായി 132 കേന്ദ്രങ്ങളിൽവച്ചു നടത്തപ്പെടുന്ന കാർഷിക സെമിനാറിൽ മിജാർക്-കെസിവൈഎം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ ഫലവൃക്ഷത്തൈ വിതരണം, പച്ചക്കറി വിത്ത് വിതരണം തുടങ്ങിയവ നടക്കും. കേരളത്തിലെ കാർഷികമേഖലയിലെ പ്രതിസന്ധികൾക്കു പരിഹാരമായി ബദൽകൃഷികളും കൃഷിരീതികളും അവതരിപ്പിക്കപ്പെടും. അതിനായി വിദഗ്ധർ നയിക്കുന്ന സെമിനാറുകളും ചർച്ചാക്ലാസുകളും ഉണ്ടാകും.
ദീപിക ഫ്രണ്ട്സ് ക്ലബ് സ്റ്റേറ്റ് ഡയറക്ടർ ഫാ.റോയി കണ്ണൻചിറ, സംസ്ഥാന പ്രസിഡന്റ് ഡോ.സണ്ണി വി. സക്കറിയ, സംസ്ഥാന ജനറൽ സെക്രട്ടറി പോളി അഗസ്റ്റിൻ, ട്രഷറർ ടോമി തുരുത്തിക്കര, നേതാക്കളായ സണ്ണി പുളിങ്കാലായിൽ, റെന്നി ജോസഫ്, ജെയിംസ് മ്ലാക്കുഴി, ജിബോയിച്ചൻ വടക്കൻ, ജേക്കബ് മഞ്ഞളി, റോബിൻ ജേക്കബ്, പോളി നീലങ്കാവിൽ, ഡെന്നി തെങ്ങുംപള്ളിൽ, അലക്സാണ്ടർ കടക്കേട്ട്, ജോർജ് വട്ടുകളം, ബേബി നെറ്റനാനിക്കൽ, ബാബു വള്ളപ്പുര, സോജൻ ആന്റണി, ദീപക് ജോസഫ്, തോമസ് കുണിഞ്ഞി, ജോബി ജോസഫ്, സി.എൽ.പിന്റോ, ജെയിംസ് പടമാടൻ, ഫ്രാൻസിസ് പള്ളിക്കമാലിൽ, ബിജു കണ്ണന്തറ, ജോസ് ജോർജ് പ്ലാത്തോട്ടം, സന്തോഷ് മാത്യു തുടങ്ങിയവർ നേതൃത്വം നൽകും.
132
കാർഷികകേരളത്തിന്റെ മുഖപത്രമായ ദീപിക 132 വർഷങ്ങൾ പൂർത്തിയാക്കുന്നതിന്റെഭാഗമായി കേരള കർഷക ജാഥയ്ക്ക് 132 കേന്ദ്രങ്ങളിൽ വിപുലമായ സ്വീകരണം നൽകും. വിവിധ കേന്ദ്രങ്ങളിലായി 132 കർഷക പ്രതിഭകളെ ആദരിക്കും. 132 കേന്ദ്രങ്ങളിലും മരങ്ങൾ നടും. കാർ ഷിക സെമിനാർ നടത്തും.
കർഷക ജാഥയുടെ ലക്ഷ്യങ്ങൾ
കാർഷിക വിളകൾക്കു വിലസ്ഥിരത ഉറപ്പാക്കുക, നാണ്യവിളകളുടെ വിലയിടിവിൽ നട്ടംതിരിയുന്ന കർഷകരുടെ വേദന ജനമനഃസാക്ഷിക്കു മുന്നിൽ എത്തിക്കുക, വിഷമില്ലാത്ത ഭക്ഷ്യോത്പന്നങ്ങൾക്കായി കർഷകസമൂഹത്തെ സജ്ജമാക്കുക, യുവതലമുറയെ കാർഷികവൃത്തിയിലേക്ക് ആകർഷിക്കുക, കർഷകരെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന സംസ്കാരം തിരിച്ചുപിടിക്കുക, അഭിമാനത്തോടെ മണ്ണിലേക്ക് ഇറങ്ങുന്ന മനോഭാവം വളർത്തുക,
ലാഭകരമായ ബദ ൽ കൃഷിമാർഗങ്ങൾ പരിശീ ലിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കേരള കർഷകജാഥ സംഘടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി കാർഷിക സെമിനാറുകൾ, ചർച്ചകൾ, ബോധവത്കരണ പരിപാടികൾ, കാർഷിക വിളകളുടെ പ്രദർശനം തുടങ്ങിയവ വിവിധ ജില്ലകളിൽ നടത്തും. ജൈവകൃഷി പ്രോത്സാഹനം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്യും.