കോട്ടയം: ഘട്ടംഘട്ടമായി മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന ഇടതുമുന്നണി പ്രകടനപത്രികയിലെ വാഗ്ദാനം കണ്ടുകൊണ്ടാണ് ജനങ്ങൾ ഇടതുമുന്നണിയെ അധികാരത്തിൽ കയറ്റിയതെന്നും അതിൽനിന്നുള്ള പിന്മാറ്റം ജനങ്ങളോടുള്ള വഞ്ചനയും വെല്ലുവിളിയുമാണെന്ന് കാത്തലിക്ക് ഫെഡറേഷൻ ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് യോഗം കുറ്റപ്പെടുത്തി.
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപഭോഗത്തിൽ വൻ വർധനയാണ് അടുത്തകാലത്ത് വന്നുകൊണ്ടിരിക്കുന്നതെന്നും അതിനു കൂടുതൽ ആക്കം കൂട്ടുന്ന നടപടിയാണ് സർക്കാരിന്റെ പുതിയ മദ്യനയത്തിലൂടെ സംഭവിക്കാൻ പോകുന്നതെന്നും കാത്തലിക്ക് ഫെഡറേഷൻ ചൂണ്ടിക്കാട്ടി.
ദേശീയ പ്രസിഡന്റ് പി.പി. ജോസഫിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഫാ. ആന്റണി മുത്തോലി, ജോസ് മാത്യു ആനിത്തോട്ടം, സതീഷ് മറ്റം, ജോർജ് വർഗീസ് കോടിക്കൽ, ഷാലു തോമസ്, റിജോ കണ്ണൂർ, സജി ജോർജ് എന്നിവർ പ്രസംഗിച്ചു.
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപഭോഗത്തിൽ വൻ വർധനയാണ് അടുത്തകാലത്ത് വന്നുകൊണ്ടിരിക്കുന്നതെന്നും അതിനു കൂടുതൽ ആക്കം കൂട്ടുന്ന നടപടിയാണ് സർക്കാരിന്റെ പുതിയ മദ്യനയത്തിലൂടെ സംഭവിക്കാൻ പോകുന്നതെന്നും കാത്തലിക്ക് ഫെഡറേഷൻ ചൂണ്ടിക്കാട്ടി.
ദേശീയ പ്രസിഡന്റ് പി.പി. ജോസഫിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഫാ. ആന്റണി മുത്തോലി, ജോസ് മാത്യു ആനിത്തോട്ടം, സതീഷ് മറ്റം, ജോർജ് വർഗീസ് കോടിക്കൽ, ഷാലു തോമസ്, റിജോ കണ്ണൂർ, സജി ജോർജ് എന്നിവർ പ്രസംഗിച്ചു.