കൊച്ചി: ഹൈക്കോടതി ജഡ്ജിമാർക്കെതിരേ ആരോപണമുന്നയിച്ച മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ഏപ്രിൽ രണ്ടിനു നേരിട്ടു ഹാജരാകാൻ ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ ഹർജിയിലാണു ഹൈക്കോടതിയുടെ തീരുമാനം.
ഹൈക്കോടതിയിലെ രണ്ടു ജഡ്ജിമാർ വിവിധ കേസുകളിലായി നിരന്തരം തനിക്കെതിരേ വിമർശനം ഉന്നയിക്കുന്നുവെന്നാരോപിച്ചു ജേക്കബ് തോമസ് കേന്ദ്ര വിജിലൻസ് കമ്മീഷണർക്ക് മാർച്ച് ഒന്പതിനു പരാതി നൽകിയിരുന്നു. പരാതിയുടെ പ്രസക്തഭാഗങ്ങൾ മാധ്യമങ്ങൾക്കു നൽകുകയും ചെയ്തു.
ജഡ്ജിമാർക്കെതിരായ ആരോപണങ്ങൾ ഉന്നയിച്ച നടപടി കോടതിയലക്ഷ്യമാണെന്നാരോപിച്ച് അഭിഭാഷകനായ ബി.എച്ച്. മൻസൂർ ഹൈക്കോടതി രജിസ്ട്രാർക്കു പരാതി നൽകിയിരുന്നു. ജേക്കബ് തോമസിന്റെ നടപടിയിൽ പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യത്തിനു കാരണമുണ്ടെന്ന് ഇതു പരിഗണിച്ച ചീഫ് ജസ്റ്റീസ് വിലയിരുത്തി. തുടർന്നാണ് ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ ഹർജി പരിഗണനയ്ക്കെടുത്തത്.
ഹൈക്കോടതിയിലെ രണ്ടു ജഡ്ജിമാർ വിവിധ കേസുകളിലായി നിരന്തരം തനിക്കെതിരേ വിമർശനം ഉന്നയിക്കുന്നുവെന്നാരോപിച്ചു ജേക്കബ് തോമസ് കേന്ദ്ര വിജിലൻസ് കമ്മീഷണർക്ക് മാർച്ച് ഒന്പതിനു പരാതി നൽകിയിരുന്നു. പരാതിയുടെ പ്രസക്തഭാഗങ്ങൾ മാധ്യമങ്ങൾക്കു നൽകുകയും ചെയ്തു.
ജഡ്ജിമാർക്കെതിരായ ആരോപണങ്ങൾ ഉന്നയിച്ച നടപടി കോടതിയലക്ഷ്യമാണെന്നാരോപിച്ച് അഭിഭാഷകനായ ബി.എച്ച്. മൻസൂർ ഹൈക്കോടതി രജിസ്ട്രാർക്കു പരാതി നൽകിയിരുന്നു. ജേക്കബ് തോമസിന്റെ നടപടിയിൽ പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യത്തിനു കാരണമുണ്ടെന്ന് ഇതു പരിഗണിച്ച ചീഫ് ജസ്റ്റീസ് വിലയിരുത്തി. തുടർന്നാണ് ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ ഹർജി പരിഗണനയ്ക്കെടുത്തത്.