തിരുവനന്തപുരം: മന്ത്രിമാരുടെയും നിയമസഭാംഗങ്ങളുടെയും ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കുന്നതിനെതിരേ നടക്കുന്ന പ്രചാരണം മനസ് മടുപ്പിക്കുന്നതാണെന്ന് പാർലമെന്ററി കാര്യമന്ത്രി എ.കെ. ബാലൻ.
ഇതു സംബന്ധിച്ച ബിൽ നിയമസഭയിൽ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ സർവീസിൽനിന്നു വിരമിച്ചശേഷം നാടിന് ഒരു രൂപയുടെ പ്രയോജനമില്ലാത്തവരും മാസം ഒരു ലക്ഷം രൂപ പെൻഷൻ വാങ്ങുന്നവരും ഉൾപ്പെടെയാണ് ഈ വിഷയത്തിൽ വിമർശനം ഉന്നയിച്ചത്. സംസ്ഥാനത്തിന്റെ സ്വത്ത് ഭരണ-പ്രതിപക്ഷ ഭേദമെന്യേ വീതിച്ചെടുക്കുന്നുവെന്ന പ്രചാരണം തികച്ചും നിരാശാജനകമാണ്.
ഭരണഘടന അനുശാസിക്കുന്ന പ്രകാരം അഞ്ചു വർഷത്തിനുശേഷമാണ് ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നത്. അഞ്ചു വർഷത്തിനിടെ സർക്കാർ ജീവനക്കാർ, അധ്യാപകർ, സംഘടിത മേഖലയിലെ തൊഴിലാളികൾ എന്നിവർക്കെല്ലാം ശമ്പളവും പെൻഷനും വർധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇതു സംബന്ധിച്ച ബിൽ നിയമസഭയിൽ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ സർവീസിൽനിന്നു വിരമിച്ചശേഷം നാടിന് ഒരു രൂപയുടെ പ്രയോജനമില്ലാത്തവരും മാസം ഒരു ലക്ഷം രൂപ പെൻഷൻ വാങ്ങുന്നവരും ഉൾപ്പെടെയാണ് ഈ വിഷയത്തിൽ വിമർശനം ഉന്നയിച്ചത്. സംസ്ഥാനത്തിന്റെ സ്വത്ത് ഭരണ-പ്രതിപക്ഷ ഭേദമെന്യേ വീതിച്ചെടുക്കുന്നുവെന്ന പ്രചാരണം തികച്ചും നിരാശാജനകമാണ്.
ഭരണഘടന അനുശാസിക്കുന്ന പ്രകാരം അഞ്ചു വർഷത്തിനുശേഷമാണ് ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നത്. അഞ്ചു വർഷത്തിനിടെ സർക്കാർ ജീവനക്കാർ, അധ്യാപകർ, സംഘടിത മേഖലയിലെ തൊഴിലാളികൾ എന്നിവർക്കെല്ലാം ശമ്പളവും പെൻഷനും വർധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.