തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാർഥികൾക്കു നൽകുന്ന പോസ്റ്റ് മെട്രിക് സ്കോളർപ് വിതരണവുമായി ബന്ധപ്പെട്ടു ക്രമക്കേടു നടന്നതായ പരാതിയിൽ പ്രത്യേക സംഘം അന്വേഷണം നടത്തിവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്രൈംബ്രാഞ്ച് ഐജിയുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
ഓണ്ലൈൻ വഴിയുള്ള അപേക്ഷാ പ്രക്രിയ ചിലർ മുതലെടുക്കുകയായിരുന്നുവെന്നാണ് മനസിലാക്കുന്നത്. കൃത്രിമം നടത്താൻ ശ്രമിച്ചവരുടെ ഫോണ് നമ്പരുകൾ പരിശോധിച്ചപ്പോൾ അതു ബംഗാൾ സ്വദേശികളുടേതാണെന്നാണ് കണ്ടെത്തിയത്. വ്യാജ അപേക്ഷകൾ സമർപ്പിച്ചുവെങ്കിലും ഇവർക്ക് സ്കോളർഷിപ് അനുവദിച്ചിട്ടില്ലെന്നും മുഖ്യമന്തി പറഞ്ഞു.
കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം മുഖേന പ്ലസ് വണ് മുതൽ ഉയർന്ന ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്കാണ് പോസ്റ്റ് മെട്രിക് സ്കോളർഷിപ് നൽകുന്നത്. ഇതിനുള്ള അപേക്ഷ അടക്കമുള്ള മുഴുവൻ കാര്യങ്ങളും ഓണ്ലൈൻ മുഖേനയാണ് നടത്തുന്നത്. എന്നാൽ ഈ പട്ടികയിൽ അനർഹർ കടന്നുകൂടിയതായി മൂന്നു വിദ്യാഭ്യാസ സ്ഥാപനങ്ങൾ പരാതി നൽകി. വിദ്യാർഥികൾക്ക് അപേക്ഷ സമർപ്പിക്കുന്നതിനും വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേധാവിമാർക്ക് അപേക്ഷ പരിശോധിക്കുന്നതിനും സ്കോളർഷിപ് പ്രൊഫൈൽ ലോഗിൻ ചെയ്യുന്നതിനും യൂസർ ഐഡിയും പാസ്വേഡും നൽകിയിട്ടുണ്ട്.
ഇപ്രകാരം സ്ഥാപന മേധാവികൾ നടത്തിയ പരിശോധനയിൽ മൂന്നു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അവിടെ പഠിക്കാത്ത വിദ്യാർഥികളുടെ അപേക്ഷകൾ കണ്ടെത്തി. ചില അപേക്ഷകൾ സ്ഥാപനമേധാവിയുടെ അറിവു സമ്മതമോ കൂടാതെ മറ്റേതോ വ്യക്തികൾ കൃത്രിമമായ മാർഗങ്ങളിലൂടെ വെരിഫിക്കേഷൻ നടത്തിയിരിക്കുന്നതായാണ് കണ്ടെത്തിയത്. അവർ നൽകിയ പരാതിയെ തുടർന്ന് സ്റ്റേറ്റ് ലെവൽ വെരിഫിക്കേഷൻ നടത്തുകയും കൂടുതൽ സ്ഥാപനങ്ങളിൽ ക്രമക്കേടുകൾ നടന്നതായി കണ്ടെത്തുകയും ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക് കോളജ് വിദ്യാഭ്യാസ ഡയറക്ടർ നൽകിയ പരാതിയിൽ സൈബർ സെൽ അന്വേഷണം നടത്തി വരികയാണ്. അപേക്ഷയോടൊപ്പം സമർപ്പിച്ച മൊബൈൽ നമ്പറുകൾ പശ്ചിമബംഗാൾ സ്വദേശികളുടേതാണെന്ന് സൈബർ സെൽ കണ്ടെത്തിയിട്ടുണ്ട്. ഇവരാരും മേൽപറഞ്ഞ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവരല്ല എന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട്.
കൂടുതൽ അന്വേഷണം നടത്തി നിജസ്ഥിതി കണ്ടെത്താൻ ക്രൈം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൃത്രിമം കണ്ടെത്തിയ സ്കോളർഷിപ്പുകൾ വിതരണം ചെയ്യരുതെന്ന് ന്യൂനപക്ഷ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാരംഭഘട്ടത്തിൽ തന്നെ ക്രമക്കേടു കണ്ടെത്താൻ കഴിഞ്ഞതിനാൽ അനർഹർക്ക് സ്കോളർഷിപ് ലഭിച്ചിട്ടില്ലെന്നും വി.ഡി. സതീശന്റെ സബ്മിഷനു മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു.
മെഡിക്കൽ ഓഫീസർമാരുടെ ശമ്പള പരിഷ്കരണം അടുത്ത ശമ്പള കമ്മീഷൻ പരിഗണിക്കും: ധനമന്ത്രി
തിരുവനന്തപുരം: ആയുർദേവദ, ഹോമിയോ മെഡിക്കൽ ഓഫീസർമാരുടെയും വെറ്ററിനറി സർജന്മാരുടെയും ശമ്പളപരിഷ്കരണം, അടുത്ത ശമ്പള പരിഷ്കരണ കമ്മീഷൻ പരിഗണിക്കുമെന്ന് മന്ത്രി തോമസ് ഐസക് നിയമസഭയെ അറിയിച്ചു.
കരിയർ അഡ്വാൻസ് ആനുകൂല്യം ശന്പളത്തിന്റെ ഭാഗമാക്കിയാൽ വലിയ സാന്പത്തിക ബാദ്ധ്യതയുണ്ടാവുമെന്നും മറ്റ് വിഭാഗം ജീവനക്കാർ സമാനമായ ആവശ്യമുന്നയിക്കുമെന്നും കെ.മുരളീധരന്റെ സബ്മിഷന് നൽകിയ മറുപടിയിൽ മന്ത്രി അറിയിച്ചു.
എല്ലാ സ്കൂൾ ബസുകൾക്കും ജിപിഎസ് സംവിധാനം നിർബന്ധം
തിരുവനന്തപുരം: അടുത്ത അധ്യയനവർഷം മുതൽ എല്ലാ സ്കൂൾ ബസുകൾക്കും ജിപിഎസ് നിർബന്ധമാക്കി ഉത്തരവിറക്കിയെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ നിയമസഭയെ അറിയിച്ചു.
സ്കൂൾ വാഹനങ്ങൾക്ക് മഞ്ഞനിറം നിർബന്ധമാക്കിയത് തുടരും. കുട്ടികളെ കൊണ്ടുപോകുന്ന സ്വകാര്യ വാഹനങ്ങൾക്ക് ഏകീകൃത നിറം ഏർപ്പെടുത്തുന്നതു സംബന്ധിച്ച കാര്യം മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ടുമെന്റുമായി ആലോചിച്ചു തീരുമാനിക്കുമെന്നും അനൂപ് ജേക്കബിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.
ഉപാധിരഹിത പട്ടയങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യും: റവന്യൂ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് അർഹരായ ഭൂമി കൈവശക്കാർക്ക് ഉപാധിരഹിത പട്ടയം സമയബന്ധിതമായി നൽകുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരികയാണെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ നിയമസഭയെ അറിയിച്ചു.
1960 ലെ കേരള ഭൂമി പതിവ് നിയമ പ്രകാരമുള്ള വിവിധ ചട്ടങ്ങൾക്കനുസരിച്ചാണ് സർക്കാർ ഭൂമി പതിച്ചു നൽകുന്നത്. പഞ്ചായത്ത് പ്രദേശങ്ങളിൽ 1964 ലെ കേരള ഭൂമി പതിവ് ചട്ടങ്ങൾ അനുസരിച്ചും മുനിസിപ്പൽ കോർപ്പറേഷൻ പ്രദേശങ്ങളിൽ 1995 ലെ മുനിസിപ്പൽ കോർപറേഷൻ പ്രദേശങ്ങളിലെ ഭൂമി പതിവ് ചട്ടങ്ങൾ അനുസരിച്ചും 1977 ജനുവരി ഒന്നിനു മുൻപ് കൈവശമുള്ള വനഭൂമി പതിച്ചു നൽകുന്നതിന് 1993 ലെ പ്രത്യേക ഭൂമി പതിവ് ചട്ടങ്ങൾ അനുസരിച്ചുമാണ് ഭൂമി പതിച്ചു നൽകുന്നത്.
കൂടാതെ, വ്യവസായിക ആവശ്യം കർഷക തൊഴിലാളികളുടെ പുനരധിവാസം, റബർ പ്ലാന്റേഷൻ, വയനാട് കോളനൈസേഷൻ സ്കീം, ഏലം, തേയില, കോഫി എന്നീ കൃഷി ആവശ്യങ്ങൾക്കു വേണ്ടിയും പ്രത്യേകം ഭൂമി പതിവ് ചട്ടങ്ങൾ നിലവിലുണ്ടെന്നും ഇതു സംബന്ധിച്ച രാജു ഏബ്രഹാമിന്റെ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിന് മന്ത്രി മറുപടി നൽകി.
1964 ലെ ഭൂമി പതിവ് ചട്ടങ്ങൾ പ്രകാരം ഭൂമി പതിച്ചു നൽകുന്നത് വീടുവയ്ക്കുന്നതിനും കൃഷിക്കും ഗുണപരമായ ഉപയോഗത്തിനും വേണ്ടിയാണ്. കൈവശമുള്ള ഭൂമി പതിച്ചു നൽകുന്നതിനും കൈവശം ഇല്ലാത്ത ഭൂമി പതിച്ചു നൽകുന്നതിനും പ്രത്യേക വ്യവസ്ഥകളാണുള്ളത്. എന്നാൽ, 2017 ഓഗസ്റ്റ് 17ലെ ഉത്തരവ് പ്രകാരം ഭേദഗതി ചട്ടങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. നിലവിൽ കൈവശമുള്ള ഭൂമി പതിച്ചു നൽകുന്ന കേസുകളിൽ ഭൂമി എപ്പോൾ വേണമെങ്കിലും കൈമാറ്റം ചെയ്യാവുന്നതാണ്. കൈവശത്തിലിരിക്കുന്ന ഭൂമി പതിച്ചു നൽകുന്നതിനുണ്ടായിരുന്ന വരുമാന പരിധി എടുത്തു കളഞ്ഞു. കൈവശമില്ലാത്ത ഭൂമി പതിച്ചു നൽകുന്ന കാര്യത്തിൽ ഭൂമി കൈമാറ്റം ചെയ്യുന്നതിനുള്ള കാലപരിധി 25 വർഷത്തിൽ നിന്നും 12 വർഷമായി കുറവ് ചെയ്തിട്ടുണ്ട്. പതിച്ചു കിട്ടുന്ന ഭൂമി ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും ഉൾപ്പടെ പണയപ്പെടുത്തി വായ്പ എടുക്കുന്നതിനുള്ള വ്യവസ്ഥ ഉൾപ്പെടുത്തി. അതുപോലെ കർഷകർ നട്ടുവളർത്തുന്ന മരങ്ങളിൽ ചന്ദനമരം ഒഴികെയുള്ളവ മുറിക്കുന്നതിന് കർഷകർക്ക് തന്നെ അനുവാദം നൽകിയെന്നും മന്ത്രി അറിയിച്ചു.
ചന്ദനമൊഴികെയുള്ള മരങ്ങൾ മുറിക്കുന്നതിന് നിരോധനമില്ല:വനം മന്ത്രി
തിരുവനന്തപുരം: പട്ടയ ഭൂമിയിൽ കർഷകർ നട്ടുവളർത്തിയ ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കുന്നതിന് വനം വകുപ്പ് നിരോധനം ഏർപ്പെടുത്തിയിട്ടില്ലെന്ന് മന്ത്രി കെ.രാജു നിയമസഭയെ അറിയിച്ചു. എന്നാൽ ഏലപ്പട്ടയത്തിലും ഏലപ്പാട്ടഭൂമിയിലും പള്ളിവാസൽ, ചിന്നക്കനാൽ റിസർവുകളിലും മരം മുറിക്കുന്നതിന് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.ഉദ്യോഗസ്ഥർ ചന്ദനമരം ശേഖരിച്ച് ഡിപ്പോയിൽ വിറ്റ് ഉടമസ്ഥന് പണം നൽകും. ഇടുക്കിയിൽ 25.39ഹെക്ടറിൽ പട്ടയം നൽകാൻ കേന്ദ്രാനുമതിയുണ്ടെന്നും പട്ടയവിതരണത്തിന് വനംവകുപ്പ് തടസമുണ്ടാക്കില്ലെന്നും പി.സി.ജോർജിന്റെ സബ്മിഷന് മറുപടിയായി മന്ത്രി അറിയിച്ചു.
ഓണ്ലൈൻ വഴിയുള്ള അപേക്ഷാ പ്രക്രിയ ചിലർ മുതലെടുക്കുകയായിരുന്നുവെന്നാണ് മനസിലാക്കുന്നത്. കൃത്രിമം നടത്താൻ ശ്രമിച്ചവരുടെ ഫോണ് നമ്പരുകൾ പരിശോധിച്ചപ്പോൾ അതു ബംഗാൾ സ്വദേശികളുടേതാണെന്നാണ് കണ്ടെത്തിയത്. വ്യാജ അപേക്ഷകൾ സമർപ്പിച്ചുവെങ്കിലും ഇവർക്ക് സ്കോളർഷിപ് അനുവദിച്ചിട്ടില്ലെന്നും മുഖ്യമന്തി പറഞ്ഞു.
കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം മുഖേന പ്ലസ് വണ് മുതൽ ഉയർന്ന ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്കാണ് പോസ്റ്റ് മെട്രിക് സ്കോളർഷിപ് നൽകുന്നത്. ഇതിനുള്ള അപേക്ഷ അടക്കമുള്ള മുഴുവൻ കാര്യങ്ങളും ഓണ്ലൈൻ മുഖേനയാണ് നടത്തുന്നത്. എന്നാൽ ഈ പട്ടികയിൽ അനർഹർ കടന്നുകൂടിയതായി മൂന്നു വിദ്യാഭ്യാസ സ്ഥാപനങ്ങൾ പരാതി നൽകി. വിദ്യാർഥികൾക്ക് അപേക്ഷ സമർപ്പിക്കുന്നതിനും വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേധാവിമാർക്ക് അപേക്ഷ പരിശോധിക്കുന്നതിനും സ്കോളർഷിപ് പ്രൊഫൈൽ ലോഗിൻ ചെയ്യുന്നതിനും യൂസർ ഐഡിയും പാസ്വേഡും നൽകിയിട്ടുണ്ട്.
ഇപ്രകാരം സ്ഥാപന മേധാവികൾ നടത്തിയ പരിശോധനയിൽ മൂന്നു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അവിടെ പഠിക്കാത്ത വിദ്യാർഥികളുടെ അപേക്ഷകൾ കണ്ടെത്തി. ചില അപേക്ഷകൾ സ്ഥാപനമേധാവിയുടെ അറിവു സമ്മതമോ കൂടാതെ മറ്റേതോ വ്യക്തികൾ കൃത്രിമമായ മാർഗങ്ങളിലൂടെ വെരിഫിക്കേഷൻ നടത്തിയിരിക്കുന്നതായാണ് കണ്ടെത്തിയത്. അവർ നൽകിയ പരാതിയെ തുടർന്ന് സ്റ്റേറ്റ് ലെവൽ വെരിഫിക്കേഷൻ നടത്തുകയും കൂടുതൽ സ്ഥാപനങ്ങളിൽ ക്രമക്കേടുകൾ നടന്നതായി കണ്ടെത്തുകയും ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക് കോളജ് വിദ്യാഭ്യാസ ഡയറക്ടർ നൽകിയ പരാതിയിൽ സൈബർ സെൽ അന്വേഷണം നടത്തി വരികയാണ്. അപേക്ഷയോടൊപ്പം സമർപ്പിച്ച മൊബൈൽ നമ്പറുകൾ പശ്ചിമബംഗാൾ സ്വദേശികളുടേതാണെന്ന് സൈബർ സെൽ കണ്ടെത്തിയിട്ടുണ്ട്. ഇവരാരും മേൽപറഞ്ഞ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവരല്ല എന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട്.
കൂടുതൽ അന്വേഷണം നടത്തി നിജസ്ഥിതി കണ്ടെത്താൻ ക്രൈം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൃത്രിമം കണ്ടെത്തിയ സ്കോളർഷിപ്പുകൾ വിതരണം ചെയ്യരുതെന്ന് ന്യൂനപക്ഷ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാരംഭഘട്ടത്തിൽ തന്നെ ക്രമക്കേടു കണ്ടെത്താൻ കഴിഞ്ഞതിനാൽ അനർഹർക്ക് സ്കോളർഷിപ് ലഭിച്ചിട്ടില്ലെന്നും വി.ഡി. സതീശന്റെ സബ്മിഷനു മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു.
മെഡിക്കൽ ഓഫീസർമാരുടെ ശമ്പള പരിഷ്കരണം അടുത്ത ശമ്പള കമ്മീഷൻ പരിഗണിക്കും: ധനമന്ത്രി
തിരുവനന്തപുരം: ആയുർദേവദ, ഹോമിയോ മെഡിക്കൽ ഓഫീസർമാരുടെയും വെറ്ററിനറി സർജന്മാരുടെയും ശമ്പളപരിഷ്കരണം, അടുത്ത ശമ്പള പരിഷ്കരണ കമ്മീഷൻ പരിഗണിക്കുമെന്ന് മന്ത്രി തോമസ് ഐസക് നിയമസഭയെ അറിയിച്ചു.
കരിയർ അഡ്വാൻസ് ആനുകൂല്യം ശന്പളത്തിന്റെ ഭാഗമാക്കിയാൽ വലിയ സാന്പത്തിക ബാദ്ധ്യതയുണ്ടാവുമെന്നും മറ്റ് വിഭാഗം ജീവനക്കാർ സമാനമായ ആവശ്യമുന്നയിക്കുമെന്നും കെ.മുരളീധരന്റെ സബ്മിഷന് നൽകിയ മറുപടിയിൽ മന്ത്രി അറിയിച്ചു.
എല്ലാ സ്കൂൾ ബസുകൾക്കും ജിപിഎസ് സംവിധാനം നിർബന്ധം
തിരുവനന്തപുരം: അടുത്ത അധ്യയനവർഷം മുതൽ എല്ലാ സ്കൂൾ ബസുകൾക്കും ജിപിഎസ് നിർബന്ധമാക്കി ഉത്തരവിറക്കിയെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ നിയമസഭയെ അറിയിച്ചു.
സ്കൂൾ വാഹനങ്ങൾക്ക് മഞ്ഞനിറം നിർബന്ധമാക്കിയത് തുടരും. കുട്ടികളെ കൊണ്ടുപോകുന്ന സ്വകാര്യ വാഹനങ്ങൾക്ക് ഏകീകൃത നിറം ഏർപ്പെടുത്തുന്നതു സംബന്ധിച്ച കാര്യം മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ടുമെന്റുമായി ആലോചിച്ചു തീരുമാനിക്കുമെന്നും അനൂപ് ജേക്കബിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.
ഉപാധിരഹിത പട്ടയങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യും: റവന്യൂ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് അർഹരായ ഭൂമി കൈവശക്കാർക്ക് ഉപാധിരഹിത പട്ടയം സമയബന്ധിതമായി നൽകുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരികയാണെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ നിയമസഭയെ അറിയിച്ചു.
1960 ലെ കേരള ഭൂമി പതിവ് നിയമ പ്രകാരമുള്ള വിവിധ ചട്ടങ്ങൾക്കനുസരിച്ചാണ് സർക്കാർ ഭൂമി പതിച്ചു നൽകുന്നത്. പഞ്ചായത്ത് പ്രദേശങ്ങളിൽ 1964 ലെ കേരള ഭൂമി പതിവ് ചട്ടങ്ങൾ അനുസരിച്ചും മുനിസിപ്പൽ കോർപ്പറേഷൻ പ്രദേശങ്ങളിൽ 1995 ലെ മുനിസിപ്പൽ കോർപറേഷൻ പ്രദേശങ്ങളിലെ ഭൂമി പതിവ് ചട്ടങ്ങൾ അനുസരിച്ചും 1977 ജനുവരി ഒന്നിനു മുൻപ് കൈവശമുള്ള വനഭൂമി പതിച്ചു നൽകുന്നതിന് 1993 ലെ പ്രത്യേക ഭൂമി പതിവ് ചട്ടങ്ങൾ അനുസരിച്ചുമാണ് ഭൂമി പതിച്ചു നൽകുന്നത്.
കൂടാതെ, വ്യവസായിക ആവശ്യം കർഷക തൊഴിലാളികളുടെ പുനരധിവാസം, റബർ പ്ലാന്റേഷൻ, വയനാട് കോളനൈസേഷൻ സ്കീം, ഏലം, തേയില, കോഫി എന്നീ കൃഷി ആവശ്യങ്ങൾക്കു വേണ്ടിയും പ്രത്യേകം ഭൂമി പതിവ് ചട്ടങ്ങൾ നിലവിലുണ്ടെന്നും ഇതു സംബന്ധിച്ച രാജു ഏബ്രഹാമിന്റെ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിന് മന്ത്രി മറുപടി നൽകി.
1964 ലെ ഭൂമി പതിവ് ചട്ടങ്ങൾ പ്രകാരം ഭൂമി പതിച്ചു നൽകുന്നത് വീടുവയ്ക്കുന്നതിനും കൃഷിക്കും ഗുണപരമായ ഉപയോഗത്തിനും വേണ്ടിയാണ്. കൈവശമുള്ള ഭൂമി പതിച്ചു നൽകുന്നതിനും കൈവശം ഇല്ലാത്ത ഭൂമി പതിച്ചു നൽകുന്നതിനും പ്രത്യേക വ്യവസ്ഥകളാണുള്ളത്. എന്നാൽ, 2017 ഓഗസ്റ്റ് 17ലെ ഉത്തരവ് പ്രകാരം ഭേദഗതി ചട്ടങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. നിലവിൽ കൈവശമുള്ള ഭൂമി പതിച്ചു നൽകുന്ന കേസുകളിൽ ഭൂമി എപ്പോൾ വേണമെങ്കിലും കൈമാറ്റം ചെയ്യാവുന്നതാണ്. കൈവശത്തിലിരിക്കുന്ന ഭൂമി പതിച്ചു നൽകുന്നതിനുണ്ടായിരുന്ന വരുമാന പരിധി എടുത്തു കളഞ്ഞു. കൈവശമില്ലാത്ത ഭൂമി പതിച്ചു നൽകുന്ന കാര്യത്തിൽ ഭൂമി കൈമാറ്റം ചെയ്യുന്നതിനുള്ള കാലപരിധി 25 വർഷത്തിൽ നിന്നും 12 വർഷമായി കുറവ് ചെയ്തിട്ടുണ്ട്. പതിച്ചു കിട്ടുന്ന ഭൂമി ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും ഉൾപ്പടെ പണയപ്പെടുത്തി വായ്പ എടുക്കുന്നതിനുള്ള വ്യവസ്ഥ ഉൾപ്പെടുത്തി. അതുപോലെ കർഷകർ നട്ടുവളർത്തുന്ന മരങ്ങളിൽ ചന്ദനമരം ഒഴികെയുള്ളവ മുറിക്കുന്നതിന് കർഷകർക്ക് തന്നെ അനുവാദം നൽകിയെന്നും മന്ത്രി അറിയിച്ചു.
ചന്ദനമൊഴികെയുള്ള മരങ്ങൾ മുറിക്കുന്നതിന് നിരോധനമില്ല:വനം മന്ത്രി
തിരുവനന്തപുരം: പട്ടയ ഭൂമിയിൽ കർഷകർ നട്ടുവളർത്തിയ ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കുന്നതിന് വനം വകുപ്പ് നിരോധനം ഏർപ്പെടുത്തിയിട്ടില്ലെന്ന് മന്ത്രി കെ.രാജു നിയമസഭയെ അറിയിച്ചു. എന്നാൽ ഏലപ്പട്ടയത്തിലും ഏലപ്പാട്ടഭൂമിയിലും പള്ളിവാസൽ, ചിന്നക്കനാൽ റിസർവുകളിലും മരം മുറിക്കുന്നതിന് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.ഉദ്യോഗസ്ഥർ ചന്ദനമരം ശേഖരിച്ച് ഡിപ്പോയിൽ വിറ്റ് ഉടമസ്ഥന് പണം നൽകും. ഇടുക്കിയിൽ 25.39ഹെക്ടറിൽ പട്ടയം നൽകാൻ കേന്ദ്രാനുമതിയുണ്ടെന്നും പട്ടയവിതരണത്തിന് വനംവകുപ്പ് തടസമുണ്ടാക്കില്ലെന്നും പി.സി.ജോർജിന്റെ സബ്മിഷന് മറുപടിയായി മന്ത്രി അറിയിച്ചു.