കൊച്ചി: കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയുമായി ബന്ധപ്പെട്ടുണ്ടായിട്ടുള്ള വിവിധ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരമുണ്ടാകുമെന്ന് എറണാകുളം-അങ്കമാലി അതിരൂപത കാര്യാലയം അറിയിച്ചു. വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനു രണ്ടു പൊതുയോഗങ്ങൾ വിളിച്ചുചേർത്തു. വികാരി ഫാ. മാത്യു മണവാളൻ മറ്റു വൈദികർക്കും ഇടവക പ്രതിനിധികൾക്കുമൊപ്പം ആവശ്യമായ കാര്യങ്ങൾ ചെയ്തുവരുന്നുണ്ട്.
വികാരി സ്ഥലത്തില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. പ്രശ്നങ്ങൾ പഠിക്കാൻ അതിരൂപത നിയോഗിച്ച കമ്മീഷന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. മൂന്നു വൈദികരും ഒരു ചാർട്ടേഡ് അക്കൗണ്ടന്റും ഉൾപ്പെടുന്ന കമ്മീഷൻ ഏപ്രിൽ 12നു മുന്പു റിപ്പോർട്ട് നൽകും. ഇപ്പോഴത്തെ സാഹചര്യങ്ങളെ ശാന്തതയോടും പ്രാർഥനാമനോഭാവത്തോടുംകൂടി സമീപിക്കാൻ എല്ലാവരും പരിശ്രമിക്കണമെന്നും അതിരൂപത വക്താവ് റവ. ഡോ. പോൾ കരേടൻ പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.
വികാരി സ്ഥലത്തില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. പ്രശ്നങ്ങൾ പഠിക്കാൻ അതിരൂപത നിയോഗിച്ച കമ്മീഷന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. മൂന്നു വൈദികരും ഒരു ചാർട്ടേഡ് അക്കൗണ്ടന്റും ഉൾപ്പെടുന്ന കമ്മീഷൻ ഏപ്രിൽ 12നു മുന്പു റിപ്പോർട്ട് നൽകും. ഇപ്പോഴത്തെ സാഹചര്യങ്ങളെ ശാന്തതയോടും പ്രാർഥനാമനോഭാവത്തോടുംകൂടി സമീപിക്കാൻ എല്ലാവരും പരിശ്രമിക്കണമെന്നും അതിരൂപത വക്താവ് റവ. ഡോ. പോൾ കരേടൻ പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.