തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യത്തെ സിഎൻജി ഔട്ട്ലെറ്റ് 22 നു കൊച്ചിയിൽ പ്രവർത്തനം ആരംഭിക്കുമെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു. സിഎൻജി ഉപയോഗിച്ചുള്ള ആദ്യത്തെ കെഎസ്ആർടിസി സർവീസും അന്നേ ദിവസം ആരംഭിക്കും. ഡീസൽ ഇതര ഇന്ധനം പ്രോത്സാഹനത്തിന്റെ ഭാഗമാണു പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.
'
ബസ് ചാർജ് വർധനയ്ക്കു പിന്നാലെ ഓട്ടോ -ടാക്സി നിരക്കു കൂട്ടുന്നതു സർക്കാരിന്റെ പരിഗണനയിലില്ല. ഫെയർ സ്റ്റേജ് നിർണയം അതത് ആർടിഒകൾക്കു നൽകിയിട്ടുണ്ട്. പതിറ്റാണ്ടുകളായ ഫെയർ സ്റ്റേജുകളാണു സംസ്ഥാനത്തുള്ളത്. ഇതിൽ അപാകതയുണ്ടെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ബന്ദിപ്പൂർ വഴിയുള്ള രാത്രി യാത്രയുമായി ബന്ധപ്പെട്ടു വനം- പരിസ്ഥിതി വകുപ്പുകൾ കർശനമായ നിലപാടാണു സ്വീകരിച്ചിട്ടുള്ളത്. ഇതിനെ തുടർന്നു പ്രശ്നത്തെക്കുറിച്ചു പഠിക്കാൻ ഉപസമിതിയെ നിയോഗിച്ചു. ഉപസമിതി ബന്ദിപ്പൂരിലെത്തി ബന്ധപ്പെട്ട കക്ഷികളുടെ അഭിപ്രായം തേടി. ഈ സമിതി തയാറാക്കിയ റിപ്പോർട്ടിന്റെ ഒരു ഭാഗത്തു കേരള സംസ്ഥാന ഗതാഗത സെക്രട്ടറി യാത്രാ നിരോധനത്തെ അനുകൂലിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരമൊരു നിലപാടു ഗതാഗത സെക്രട്ടറി സ്വീകരിച്ചിട്ടില്ല. ഇതിന്റെ മിനിറ്റ്സ് കേരളം അംഗീകരിക്കുന്നില്ല. റിപ്പോർട്ട് തിരുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
രാത്രി യാത്രാ നിരോധനത്തെ കേരളം ഒരു കാരണവശാലും അംഗീകരിക്കുന്നില്ല. നിരോധനം നീക്കം ചെയ്യുന്നതിന് സാധ്യമായതെല്ലാം സർക്കാർ ചെയ്യുമെന്നും ശശീന്ദ്രൻ പറഞ്ഞു.
പതിനാല് അഗ്രോ സർവീസ് സെന്ററുകൾ കൂടി ആരംഭിക്കും
തിരുവനന്തപുരം : സംസ്ഥാനത്തു പതിനാല് അഗ്രോ സർവീസ് സെന്ററുകൾകൂടി ആരംഭിക്കുമെന്നു മന്ത്രി വി.എസ്.സുനിൽകുമാർ അറിയിച്ചു. എല്ലാ ബ്ലോക്കുകളിലും അഗ്രോ സർവീസ് സെന്ററുകൾ ഉറപ്പാക്കും. 50 പഞ്ചായത്തുകളിൽ പ്ലാന്റ് ഹെൽത്ത് ക്ലിനിക്കുകൾ ആരംഭിക്കും. കർഷക ക്ഷേമ ബോർഡിന്റെ കരട് ബിൽ ഉടൻ നിയമസഭയിൽ അവതരിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
മാധ്യമ പ്രവർത്തകർക്ക് എതിരെ കൈയേറ്റ ശ്രമങ്ങൾ ഉണ്ടായി: മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്തെ കോടതികളിൽ മാധ്യമ വിലക്കില്ലെന്നു മുഖ്യമന്ത്രിയും ഹൈക്കോടതി രജിസ്ട്രാറും വ്യക്തമാക്കിയിട്ടും മാധ്യമ പ്രവർത്തകർക്കു നേരെ ഒറ്റപ്പെട്ട ചില കൈയേറ്റ ശ്രമങ്ങൾ ഉണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ ചീഫ് ജസ്റ്റീസിനെ കണ്ട് ഇക്കാര്യത്തിൽ ഇടപെടണമെന്നു അഭ്യർഥിക്കാൻ അഡ്വക്കറ്റ് ജനറലിനോടു സർക്കാർ നിർദേശിച്ചിരുന്നു.
അഡ്വക്കറ്റ് ജനറൽ കാണാനിരിക്കേ ചീഫ് ജസ്റ്റീസ് പ്രശ്നത്തിൽ ഇടപെടുകയും പ്രശ്നം പരിഹരിച്ചതായി അറിയിക്കുകയും ചെയ്തിരുന്നു.
കോടതിയുടെ അധികാരി അവിടുത്തെ ന്യായാധിപർ തന്നെയാണ്. മാധ്യമ വിലക്കിന് അനുകൂല നിലപാടല്ല പൊതുവേ ഉണ്ടായിട്ടുള്ളത്. മാധ്യമ സ്വാതന്ത്ര്യം കോടതിയിൽ പൂർണമായി സംരക്ഷിക്കണമെന്നു ജുഡിഷറിയോട് അഭ്യർഥിച്ചിട്ടുണ്ട്.
'
ബസ് ചാർജ് വർധനയ്ക്കു പിന്നാലെ ഓട്ടോ -ടാക്സി നിരക്കു കൂട്ടുന്നതു സർക്കാരിന്റെ പരിഗണനയിലില്ല. ഫെയർ സ്റ്റേജ് നിർണയം അതത് ആർടിഒകൾക്കു നൽകിയിട്ടുണ്ട്. പതിറ്റാണ്ടുകളായ ഫെയർ സ്റ്റേജുകളാണു സംസ്ഥാനത്തുള്ളത്. ഇതിൽ അപാകതയുണ്ടെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ബന്ദിപ്പൂർ വഴിയുള്ള രാത്രി യാത്രയുമായി ബന്ധപ്പെട്ടു വനം- പരിസ്ഥിതി വകുപ്പുകൾ കർശനമായ നിലപാടാണു സ്വീകരിച്ചിട്ടുള്ളത്. ഇതിനെ തുടർന്നു പ്രശ്നത്തെക്കുറിച്ചു പഠിക്കാൻ ഉപസമിതിയെ നിയോഗിച്ചു. ഉപസമിതി ബന്ദിപ്പൂരിലെത്തി ബന്ധപ്പെട്ട കക്ഷികളുടെ അഭിപ്രായം തേടി. ഈ സമിതി തയാറാക്കിയ റിപ്പോർട്ടിന്റെ ഒരു ഭാഗത്തു കേരള സംസ്ഥാന ഗതാഗത സെക്രട്ടറി യാത്രാ നിരോധനത്തെ അനുകൂലിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരമൊരു നിലപാടു ഗതാഗത സെക്രട്ടറി സ്വീകരിച്ചിട്ടില്ല. ഇതിന്റെ മിനിറ്റ്സ് കേരളം അംഗീകരിക്കുന്നില്ല. റിപ്പോർട്ട് തിരുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
രാത്രി യാത്രാ നിരോധനത്തെ കേരളം ഒരു കാരണവശാലും അംഗീകരിക്കുന്നില്ല. നിരോധനം നീക്കം ചെയ്യുന്നതിന് സാധ്യമായതെല്ലാം സർക്കാർ ചെയ്യുമെന്നും ശശീന്ദ്രൻ പറഞ്ഞു.
പതിനാല് അഗ്രോ സർവീസ് സെന്ററുകൾ കൂടി ആരംഭിക്കും
തിരുവനന്തപുരം : സംസ്ഥാനത്തു പതിനാല് അഗ്രോ സർവീസ് സെന്ററുകൾകൂടി ആരംഭിക്കുമെന്നു മന്ത്രി വി.എസ്.സുനിൽകുമാർ അറിയിച്ചു. എല്ലാ ബ്ലോക്കുകളിലും അഗ്രോ സർവീസ് സെന്ററുകൾ ഉറപ്പാക്കും. 50 പഞ്ചായത്തുകളിൽ പ്ലാന്റ് ഹെൽത്ത് ക്ലിനിക്കുകൾ ആരംഭിക്കും. കർഷക ക്ഷേമ ബോർഡിന്റെ കരട് ബിൽ ഉടൻ നിയമസഭയിൽ അവതരിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
മാധ്യമ പ്രവർത്തകർക്ക് എതിരെ കൈയേറ്റ ശ്രമങ്ങൾ ഉണ്ടായി: മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്തെ കോടതികളിൽ മാധ്യമ വിലക്കില്ലെന്നു മുഖ്യമന്ത്രിയും ഹൈക്കോടതി രജിസ്ട്രാറും വ്യക്തമാക്കിയിട്ടും മാധ്യമ പ്രവർത്തകർക്കു നേരെ ഒറ്റപ്പെട്ട ചില കൈയേറ്റ ശ്രമങ്ങൾ ഉണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ ചീഫ് ജസ്റ്റീസിനെ കണ്ട് ഇക്കാര്യത്തിൽ ഇടപെടണമെന്നു അഭ്യർഥിക്കാൻ അഡ്വക്കറ്റ് ജനറലിനോടു സർക്കാർ നിർദേശിച്ചിരുന്നു.
അഡ്വക്കറ്റ് ജനറൽ കാണാനിരിക്കേ ചീഫ് ജസ്റ്റീസ് പ്രശ്നത്തിൽ ഇടപെടുകയും പ്രശ്നം പരിഹരിച്ചതായി അറിയിക്കുകയും ചെയ്തിരുന്നു.
കോടതിയുടെ അധികാരി അവിടുത്തെ ന്യായാധിപർ തന്നെയാണ്. മാധ്യമ വിലക്കിന് അനുകൂല നിലപാടല്ല പൊതുവേ ഉണ്ടായിട്ടുള്ളത്. മാധ്യമ സ്വാതന്ത്ര്യം കോടതിയിൽ പൂർണമായി സംരക്ഷിക്കണമെന്നു ജുഡിഷറിയോട് അഭ്യർഥിച്ചിട്ടുണ്ട്.