കൊച്ചി: സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയം കടുത്ത ജനവഞ്ചനയും ജനക്ഷേമ വിരുദ്ധവും പ്രകടനപത്രികയിലെ വാഗ്ദാനങ്ങളുടെ ലംഘനവുമാണെന്നു ചൂണ്ടിക്കാട്ടി വരാപ്പുഴ അതിരൂപത കെസിബിസി മദ്യവിരുദ്ധ സമിതി നില്പുസമരം നടത്തി. എറണാകുളം കച്ചേരിപ്പടി ഗാന്ധിസ്ക്വയറിൽ നടന്ന നില്പുസമരം അതിരൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ വട്ടപ്പറന്പിൽ ഉദ്ഘാടനം ചെയ്തു.
പതിനായിരം പേർക്ക് ഒരു മദ്യശാല എന്ന നിലയിൽ കേരളത്തിലാകെ മദ്യപ്രളയം സൃഷ്ടിച്ച് കുടുംബങ്ങളുടെ ഭദ്രതയും സമാധാനവും തല്ലിത്തകർക്കുന്ന ഈ നയത്തെ ഒരു തരത്തിലും അംഗീകരിക്കാനാവില്ല. നയത്തിനെതിരേ കടുത്ത സമരപരിപാടികളിലൂടെ അതിശക്തമായി പ്രതിഷേധിക്കുമെന്നും സമിതി അറിയിച്ചു.
അതിരൂപത പ്രസിഡന്റ് ഷാജൻ പി. ജോർജ് അധ്യക്ഷത വഹിച്ചു. സിസ്റ്റർ ആൻ, തങ്കച്ചൻ വെളിയിൽ, എം.ഡി. റാഫേൽ, കെ.വി. ക്ലീറ്റസ്, റാഫേൽ കളമശ്ശേരി, ലിനിജോയ്, സിസ്റ്റർ ഗ്ലെന്റ, ജോർജ്, റെമിജിയൂസ്, സിസ്റ്റർ റോസ്പോൾ, ബെറ്റി പോൾ, ജേക്കബ്, ജൂഡ് തദേവൂസ്, സുനിൽകുമാർ, മേരി, ജെസി, മോളി തുടങ്ങിയവർ പ്രസംഗിച്ചു. അതിരൂപതയിലെ ഏഴു മേഖലകളിലും തുടർസമര പരിപാടികൾ സംഘടിപ്പിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.
പതിനായിരം പേർക്ക് ഒരു മദ്യശാല എന്ന നിലയിൽ കേരളത്തിലാകെ മദ്യപ്രളയം സൃഷ്ടിച്ച് കുടുംബങ്ങളുടെ ഭദ്രതയും സമാധാനവും തല്ലിത്തകർക്കുന്ന ഈ നയത്തെ ഒരു തരത്തിലും അംഗീകരിക്കാനാവില്ല. നയത്തിനെതിരേ കടുത്ത സമരപരിപാടികളിലൂടെ അതിശക്തമായി പ്രതിഷേധിക്കുമെന്നും സമിതി അറിയിച്ചു.
അതിരൂപത പ്രസിഡന്റ് ഷാജൻ പി. ജോർജ് അധ്യക്ഷത വഹിച്ചു. സിസ്റ്റർ ആൻ, തങ്കച്ചൻ വെളിയിൽ, എം.ഡി. റാഫേൽ, കെ.വി. ക്ലീറ്റസ്, റാഫേൽ കളമശ്ശേരി, ലിനിജോയ്, സിസ്റ്റർ ഗ്ലെന്റ, ജോർജ്, റെമിജിയൂസ്, സിസ്റ്റർ റോസ്പോൾ, ബെറ്റി പോൾ, ജേക്കബ്, ജൂഡ് തദേവൂസ്, സുനിൽകുമാർ, മേരി, ജെസി, മോളി തുടങ്ങിയവർ പ്രസംഗിച്ചു. അതിരൂപതയിലെ ഏഴു മേഖലകളിലും തുടർസമര പരിപാടികൾ സംഘടിപ്പിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.