തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിൽ ശബരിമല ഇടത്താവള സമുച്ചയങ്ങൾ നിർമിക്കുന്ന പദ്ധതി യാഥാർഥ്യമാകുന്നു.
ഇടത്താവള സമുച്ചയങ്ങളിൽ ശബരിമല തീർഥാടകർക്ക് ആധുനിക രീതിയിലുള്ള പ്രാഥമികാവശ്യ സൗകര്യങ്ങൾ, ഭക്ഷണശാലകൾ, അന്നദാനം ഒരുക്കാനും നൽകാനുമുള്ള സൗകര്യങ്ങൾ, പരമാവധി വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ, പെട്രോൾ -ഡീസൽ പമ്പുകൾ, എടിഎം തുടങ്ങിയവ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഇന്ത്യൻ ഓയിൽ കോർപറേഷൻ ജനറൽ മാനേജർ നവീൻ ചരണുമായി തിരുവിതാംകൂർ ദേവസ്വം കമ്മീഷണർ എൻ. വാസു, കൊച്ചിൻ ദേവസ്വം സെക്രട്ടറി വി.എ. ഷീജ, കാടാന്പുഴ, തൃത്തല്ലൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ടി.സി. ബിജു, നെല്ലിയോട് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എം.ജയരാജൻ, തിരുവങ്ങാട് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ. വേണു എന്നിവരാണ് മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും സാന്നിധ്യത്തിൽ കരാറിൽ ഒപ്പുവച്ചത്. ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡും ഇടത്താവള സമുച്ചയ നിർമാണത്തിന് താൽപര്യം അറിയിച്ചിട്ടുണ്ട്. ശബരിമല ഇടത്താവള നിർമാണത്തിന് 100 കോടി രൂപ കിഫ്ബി വഴി സമാഹരിക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും ദേവസ്വം മന്ത്രി പറഞ്ഞു.
36 ക്ഷേത്രങ്ങളിൽ ഇടത്താവള സമുച്ചയങ്ങൾ നിർമിക്കാനാണ് സർക്കാർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. മുപ്പതു വർഷത്തേക്കാണ് ഇതിനായി കരാർ ഉണ്ടാക്കുന്നത്.
ഇടത്താവള സമുച്ചയങ്ങളിൽ ശബരിമല തീർഥാടകർക്ക് ആധുനിക രീതിയിലുള്ള പ്രാഥമികാവശ്യ സൗകര്യങ്ങൾ, ഭക്ഷണശാലകൾ, അന്നദാനം ഒരുക്കാനും നൽകാനുമുള്ള സൗകര്യങ്ങൾ, പരമാവധി വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ, പെട്രോൾ -ഡീസൽ പമ്പുകൾ, എടിഎം തുടങ്ങിയവ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഇന്ത്യൻ ഓയിൽ കോർപറേഷൻ ജനറൽ മാനേജർ നവീൻ ചരണുമായി തിരുവിതാംകൂർ ദേവസ്വം കമ്മീഷണർ എൻ. വാസു, കൊച്ചിൻ ദേവസ്വം സെക്രട്ടറി വി.എ. ഷീജ, കാടാന്പുഴ, തൃത്തല്ലൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ടി.സി. ബിജു, നെല്ലിയോട് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എം.ജയരാജൻ, തിരുവങ്ങാട് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ. വേണു എന്നിവരാണ് മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും സാന്നിധ്യത്തിൽ കരാറിൽ ഒപ്പുവച്ചത്. ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡും ഇടത്താവള സമുച്ചയ നിർമാണത്തിന് താൽപര്യം അറിയിച്ചിട്ടുണ്ട്. ശബരിമല ഇടത്താവള നിർമാണത്തിന് 100 കോടി രൂപ കിഫ്ബി വഴി സമാഹരിക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും ദേവസ്വം മന്ത്രി പറഞ്ഞു.
36 ക്ഷേത്രങ്ങളിൽ ഇടത്താവള സമുച്ചയങ്ങൾ നിർമിക്കാനാണ് സർക്കാർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. മുപ്പതു വർഷത്തേക്കാണ് ഇതിനായി കരാർ ഉണ്ടാക്കുന്നത്.