കൊച്ചി: മലയാളം തെറ്റുകൂടാതെ എഴുതാനറിയാത്തവർ തന്റെ കവിത വായിക്കേണ്ടെന്നു കവി ബാലചന്ദ്രൻ ചുള്ളിക്കാട്. അവർ എന്റെ കവിത മറന്നുപോകട്ടെ. സ്കൂളുകളിലും കോളജുകളിലും സർവകലാശാലകളിലും തന്റെ കവിത പഠിപ്പിക്കരുതെന്നും എറണാകുളം പ്രസ് ക്ലബ്ലിൽ നടത്തിയ പത്രസമ്മേളനത്തിൽ ചുള്ളിക്കാട് ആവശ്യപ്പെട്ടു.
എല്ലാ പാഠ്യപദ്ധതികളിൽനിന്നും എന്റെ കവിത ഒഴിവാക്കണം. എന്റെ കവിതയിൽ ഗവേഷണം അനുവദിക്കരുത്. അക്കഡേമിക് ആവശ്യങ്ങൾക്ക് എന്റെ കവിതയെ ദുർവിനിയോഗം ചെയ്യരുത്.
അക്ഷരത്തെറ്റും വ്യാകരണത്തെറ്റും ആശയത്തെറ്റും പരിശോധിക്കാതെ വാരിക്കോരി മാർക്കുകൊടുത്തു വിദ്യാർഥികളെ വിജയിപ്പിക്കുകയും ഉന്നതബിരുദങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്.
എന്റെ കവിതയിൽ ഗവേഷണം നടത്തുന്നവർ പോലും എന്റെ കവിത തെറ്റായി എഴുതുന്നു. അന്പതു വർഷമായി കവിതയെഴുതുന്ന താൻ അതിന്റെ പേരിൽ ഇതുവരെ ഒരു ബഹുമതിയും സ്ഥാനങ്ങളും സ്വീകരിച്ചിട്ടില്ല. തന്റെ കവിത പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്താൻ അനുമതി നൽകിയതിൽ ദുഃഖിക്കുന്നുവെ ന്നും ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞു.
എല്ലാ പാഠ്യപദ്ധതികളിൽനിന്നും എന്റെ കവിത ഒഴിവാക്കണം. എന്റെ കവിതയിൽ ഗവേഷണം അനുവദിക്കരുത്. അക്കഡേമിക് ആവശ്യങ്ങൾക്ക് എന്റെ കവിതയെ ദുർവിനിയോഗം ചെയ്യരുത്.
അക്ഷരത്തെറ്റും വ്യാകരണത്തെറ്റും ആശയത്തെറ്റും പരിശോധിക്കാതെ വാരിക്കോരി മാർക്കുകൊടുത്തു വിദ്യാർഥികളെ വിജയിപ്പിക്കുകയും ഉന്നതബിരുദങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്.
എന്റെ കവിതയിൽ ഗവേഷണം നടത്തുന്നവർ പോലും എന്റെ കവിത തെറ്റായി എഴുതുന്നു. അന്പതു വർഷമായി കവിതയെഴുതുന്ന താൻ അതിന്റെ പേരിൽ ഇതുവരെ ഒരു ബഹുമതിയും സ്ഥാനങ്ങളും സ്വീകരിച്ചിട്ടില്ല. തന്റെ കവിത പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്താൻ അനുമതി നൽകിയതിൽ ദുഃഖിക്കുന്നുവെ ന്നും ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞു.