കണ്ണൂർ: കഴിഞ്ഞ ഡിസംബറിൽ നടത്തിയ രാപ്പകൽ സമരത്തിൽ ആരോഗ്യമന്ത്രി നല്കിയ ഉറപ്പുകൾ പാലിക്കാത്തതിനെത്തുടർന്ന് രാപകൽ സമരവുമായി ജൂണിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ (ജെപിഎച്ച്എൻ) വീണ്ടും സെക്രട്ടറിയേറ്റ് പടിക്കലേക്ക്. കേരള സ്റ്റേറ്റ് ജൂണിയർ പബ്ലിക് ഹെൽത്ത് നഴ്സസ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ 22 മുതൽ സെക്രട്ടറിയേറ്റിനു മുന്നിൽ അനിശ്ചിതകാല പ്രതിഷേധ രാപകൽ സമരം ആരംഭിക്കാനാണ് തീരുമാനം.
2017 ജൂലൈ 14നും ഇക്കഴിഞ്ഞ ജനുവരിയിലും ഇറങ്ങിയ ഉത്തരവുകളിലെ പിഴവുകൾമൂലം റാങ്ക് ലിസ്റ്റുകളിൽനിന്നുള്ള നിയമനം തടസപ്പെട്ടതിനെതിരേയും മലയോര മേഖലകളിൽ 3,000 പേർക്കും മറ്റുസ്ഥലങ്ങളിൽ 5,000 പേർക്കും ഒരു ജൂണിയർ പബ്ലിക് ഹെൽത്ത് നഴ്സ് എന്ന നിലയിൽ തസ്തിക സൃഷ്ടിക്കാനുള്ള ആരോഗ്യവകുപ്പ് ഡയറക്ടറുടെ സർക്കുലറിന്റെ അടിസ്ഥാനത്തിൽ സമയബന്ധിതമായി നടപടികൾ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടാണ് സമരം.
2017 ജൂലൈ 14നും ഇക്കഴിഞ്ഞ ജനുവരിയിലും ഇറങ്ങിയ ഉത്തരവുകളിലെ പിഴവുകൾമൂലം റാങ്ക് ലിസ്റ്റുകളിൽനിന്നുള്ള നിയമനം തടസപ്പെട്ടതിനെതിരേയും മലയോര മേഖലകളിൽ 3,000 പേർക്കും മറ്റുസ്ഥലങ്ങളിൽ 5,000 പേർക്കും ഒരു ജൂണിയർ പബ്ലിക് ഹെൽത്ത് നഴ്സ് എന്ന നിലയിൽ തസ്തിക സൃഷ്ടിക്കാനുള്ള ആരോഗ്യവകുപ്പ് ഡയറക്ടറുടെ സർക്കുലറിന്റെ അടിസ്ഥാനത്തിൽ സമയബന്ധിതമായി നടപടികൾ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടാണ് സമരം.