തിരുവനന്തപുരം: മുൻ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ് അടക്കം പത്തു പേർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി ജഡ്ജിയുടേതാണ് ഉത്തരവ്. തിരുവനന്തപുരം ജില്ലയിലെ മുളയിറയിൽ സിഎസ്ഐ സഭയ്ക്ക് അനുദിച്ച കോളജിനെതിരേ ഷേം പി. ഐസക് നൽകിയ ഹർജിയിലാണ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവ് നൽകിയത്.
അന്വേഷണം നടത്തി റിപ്പോർട്ട് അടുത്ത മാസം 19നു സമർപ്പിക്കാൻ തിരുവനന്തപുരം വിജിലൻസ് സംഘത്തിന് നിർദേശം നൽകി.എന്നാൽ കേസിൽ പ്രാഥമിക അന്വേഷണം നടത്തണമെന്ന ഹർജിക്കാരന്റെ ആവശ്യം കോടതി പരിഗണിച്ചില്ല. ത്വരിതാന്വേഷണ റിപ്പോർട്ട് വന്നതിന് ശേഷം ഇത് പരിഗണിക്കാമെന്ന് കോടതി പറഞ്ഞു.
മുൻ വിദ്യാഭ്യാസമന്ത്രി അബ്ദുറബ്, മുൻ വിദ്യാഭ്യാസ സെക്രട്ടറി ബി. ശ്രീനിവാസൻ, കേരള സർവകലാശാല മുൻ വൈസ് ചാൻസലർ പ്രഫ. പി.കെ. രാധാകൃഷ്ണൻ, മുൻ രജിസ്ട്രാർ ഡോ.എം. ജയപ്രകാശ്, ഡോ.പി. രാജേഷ് കുമാർ, രാമൻപിള്ള, സി.ശശി, സൊസൈറ്റി ഫോർ ഹയർ എഡ്യൂക്കേഷൻ ഓഫ് ദി കമ്യൂണിറ്റി ഓഫ് സൗത്ത് കേരള ഡയോസിസ് ഓഫ് ചർച്ചസ് ഓഫ് സൗത്ത് ഇന്ത്യ ചെയർമാൻ ബിഷപ് റവ.എ. ധർമരാജ് റസാലം, ഡോ.എ. ബെന്നറ്റ് ഏബ്രഹാം, എസ്.പി. ശ്രീജിത്ത് എന്നിവരാണ് കേസിലെ എതിർകക്ഷികൾ.
അന്വേഷണം നടത്തി റിപ്പോർട്ട് അടുത്ത മാസം 19നു സമർപ്പിക്കാൻ തിരുവനന്തപുരം വിജിലൻസ് സംഘത്തിന് നിർദേശം നൽകി.എന്നാൽ കേസിൽ പ്രാഥമിക അന്വേഷണം നടത്തണമെന്ന ഹർജിക്കാരന്റെ ആവശ്യം കോടതി പരിഗണിച്ചില്ല. ത്വരിതാന്വേഷണ റിപ്പോർട്ട് വന്നതിന് ശേഷം ഇത് പരിഗണിക്കാമെന്ന് കോടതി പറഞ്ഞു.
മുൻ വിദ്യാഭ്യാസമന്ത്രി അബ്ദുറബ്, മുൻ വിദ്യാഭ്യാസ സെക്രട്ടറി ബി. ശ്രീനിവാസൻ, കേരള സർവകലാശാല മുൻ വൈസ് ചാൻസലർ പ്രഫ. പി.കെ. രാധാകൃഷ്ണൻ, മുൻ രജിസ്ട്രാർ ഡോ.എം. ജയപ്രകാശ്, ഡോ.പി. രാജേഷ് കുമാർ, രാമൻപിള്ള, സി.ശശി, സൊസൈറ്റി ഫോർ ഹയർ എഡ്യൂക്കേഷൻ ഓഫ് ദി കമ്യൂണിറ്റി ഓഫ് സൗത്ത് കേരള ഡയോസിസ് ഓഫ് ചർച്ചസ് ഓഫ് സൗത്ത് ഇന്ത്യ ചെയർമാൻ ബിഷപ് റവ.എ. ധർമരാജ് റസാലം, ഡോ.എ. ബെന്നറ്റ് ഏബ്രഹാം, എസ്.പി. ശ്രീജിത്ത് എന്നിവരാണ് കേസിലെ എതിർകക്ഷികൾ.