തൊടുപുഴ: ബാങ്ക് മാനേജരെ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ഉപദ്രവിച്ചുവെന്ന കേസിൽ മുൻ തൊടുപുഴ എഎസ്പി ആർ.നിശാന്തിനി ഐപിഎസിനെതിരേ വകുപ്പുതല അന്വേഷണത്തിന് സർക്കാർ ഉത്തരവ്.
2011 ജൂലൈ 26നു തൊടുപുഴ എഎസ്പി ഓഫീസിൽ വച്ച് യൂണിയൻ ബാങ്ക് മാനേജരായിരുന്ന പേഴ്സി ജോസഫിനെ മർദിച്ചുവെന്ന കേസിനെക്കുറിച്ച് ഐജി മനോജ് ഏബ്രഹാം ആണ് അന്വേഷിക്കുക. കുറ്റപത്രം തയാറാക്കുന്നതിനായി ഐജി ദിനേദ്ര കശ്യപിനെയും ചുമതലപ്പെടുത്തി.
ഒരു മാസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് സെക്രട്ടറി പോൾ ആന്റണി നിർദേശിച്ചു. നേരത്തെ സർക്കാർ വിശദീകരണം തേടിയപ്പോൾ നിശാന്തിനി ആരോപണം നിഷേധിച്ചിരുന്നു.
2011 ജൂലൈ 26നു തൊടുപുഴ എഎസ്പി ഓഫീസിൽ വച്ച് യൂണിയൻ ബാങ്ക് മാനേജരായിരുന്ന പേഴ്സി ജോസഫിനെ മർദിച്ചുവെന്ന കേസിനെക്കുറിച്ച് ഐജി മനോജ് ഏബ്രഹാം ആണ് അന്വേഷിക്കുക. കുറ്റപത്രം തയാറാക്കുന്നതിനായി ഐജി ദിനേദ്ര കശ്യപിനെയും ചുമതലപ്പെടുത്തി.
ഒരു മാസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് സെക്രട്ടറി പോൾ ആന്റണി നിർദേശിച്ചു. നേരത്തെ സർക്കാർ വിശദീകരണം തേടിയപ്പോൾ നിശാന്തിനി ആരോപണം നിഷേധിച്ചിരുന്നു.