തിരുവനന്തപുരം: സംസ്ഥാനത്തു മദ്യശാലകൾ കൂട്ടത്തോടെ തുറക്കാനുള്ള സർക്കാർ നിലപാടിൽ പ്രതിഷേധിച്ചു പ്രതിപക്ഷം നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി. ബാറുടമകളുമായുള്ള ഗൂഢാലോചനയുടെ ഫലമാണു മദ്യശാലകൾ കൂട്ടത്തോടെ തുറക്കാനുള്ള തീരുമാനമെന്ന് ആരോപിച്ച പ്രതിപക്ഷ നേതാ വ് രമേശ് ചെന്നിത്തല ഇതിനായി എത്ര കോടി രൂപ മറിഞ്ഞെന്നു സിപിഎം നേതൃത്വവും ബാറുടമകളും വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു.
പുതുതായി അനുവദിച്ച അഞ്ചു ബാറുകൾ കൂടാതെ ഈ സർക്കാർ അധികാരത്തിൽ എത്തിയ ശേഷം 94 മദ്യശാലകൾക്ക് ബാർ ലൈസൻസ് അനുവദിച്ചു. ബാറുടമ ബിജു രമേശിന്റെ ആരോപണത്തിന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇതുവരെ മറുപടി പറയാത്തതു ഗൂഢാലോചനയുടെ തെളിവാണ്.
മുൻ ധനമന്ത്രി കെ.എം. മാണിക്കെതിരായ കേസുകളുമായി മുന്നോട്ടു പോയാൽ അധികാരത്തിലെത്തുമ്പോൾ ബാറുകൾ തുറന്നു നൽകാമെന്നു കോടിയേരി ബാലകൃഷ്ണൻ ഉറപ്പു നൽകിയിരുന്നുവെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സിറ്റിംഗ് എംഎൽഎയുടെ തിരുവനന്തപുരത്തെ വീട്ടിൽ സിപിഎം സംസ്ഥാന സെക്രട്ടറിയും ബാറുടമകളും രഹസ്യയോഗം ചേർന്നിരുന്നു. കെ.എം. മാണിക്കെതിരായ ആരോപണം ഗൂഢാലോചനയാണെന്ന നിലപാടിൽ യുഡിഎഫ് ഇപ്പോഴും ഉറച്ചുനിൽക്കുന്നു. ഇക്കാര്യത്തിൽ എൽഡിഎഫ് നിലപാടു വ്യക്തമാക്കണമെന്നും രമേശ് ആവശ്യപ്പെട്ടു.
പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ എത്ര മദ്യശാലകൾ തുറക്കുമെന്നത് ലഭിക്കുന്ന അപേക്ഷകൾ പരിശോധിച്ചാകും തീരുമാനിക്കുന്നതെന്ന് അടിയന്തര പ്രമേയ നോട്ടീസിനു മറുപടി നൽകിയ മന്ത്രി ടി.പി. രാമകൃഷ്ണൻ അറിയിച്ചു. പുതിയ മദ്യശാലകൾ തുറക്കില്ലെന്നു മന്ത്രി ആവർത്തിച്ചു പ്രഖ്യാപിച്ചു. മദ്യശാലകൾ തുറക്കാനുള്ള വിധിക്കായി കേരളം സുപ്രീംകോടതിയെ സമീപിച്ചിട്ടില്ല. എങ്ങനെയെങ്കിലും മദ്യഷാപ്പുകളുടെ എണ്ണം കൂട്ടുന്ന നിലപാടു സ്വീകരിച്ചിട്ടില്ല. തെറ്റിദ്ധാരണ പരത്തുന്ന വാർത്തകളാണ് ഉണ്ടാകുന്നത്.
ആരുമായും ഏതു തരത്തിലുള്ള ചർച്ചകൾ നടത്താനും സർക്കാർ തയാറാണ്. മദ്യവർജനം മാത്രമല്ല, ലഹരിവർജനമാണ് എൽഡിഎഫ് സർക്കാരിന്റെ സമീപനം. ജനസംഖ്യാടിസ്ഥാനത്തിൽ പഞ്ചായത്തുകളെ നഗരപ്രദേശങ്ങളാക്കി ഉയർത്തിയതു പുതിയ മദ്യശാലകൾക്ക് അനുമതി നൽകുന്നതിന്റെ ഭാഗമല്ല. ബാറുടമകൾക്കായി സുപ്രീംകോടതിയിൽ ഹാജരായതു കോണ്ഗ്രസിന്റെ ദേശീയ നേതാവായ അഭിഷേക് സിംഗ്വിയാണെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ യുഡിഎഫ് സർക്കാരിനെതിരേയുള്ള ബാറുടമകളുടെ ഉത്പന്നമാണ് ഇടതുസർക്കാരെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ കെ.സി. ജോസഫ് ആരോപിച്ചു. ബാറുകാരെ സഹായിക്കാനാണു സർക്കാർ സുപ്രീംകോടതിയിൽ പോയത്. 10,000 ജനസംഖ്യയിൽ കുറവുള്ള 10 പഞ്ചായത്തുപോലും കേരളത്തിലില്ല. യുഡിഎഫ് സർക്കാർ പൂട്ടിയ 418 ബാറുകളിൽ ഭൂരിഭാഗവും പിണറായി സർക്കാർ തുറന്നു. ആരാധനാലയങ്ങൾ, സ്കൂളുകൾ എന്നിവിടങ്ങളിൽനിന്നുള്ള മദ്യശാലകളുടെ ദൂരപരിധി കുറച്ചതും എൽഡിഎഫ് സർക്കാരാണെന്നും കെ.സി. ജോസഫ് ആരോപിച്ചു.
യുഡിഎഫിനൊപ്പം കേരള കോണ്ഗ്രസ്-എമ്മും ബിജെപിയും നിയമസഭയിൽനിന്നു വാക്കൗട്ട് നടത്തി.
തൊഴിൽദാന പദ്ധതിയായി ചിത്രീകരിക്കരുത്: കെ.എം. മാണി
തിരുവനന്തപുരം: പുതിയ മദ്യശാലകൾ കൂട്ടത്തോടെ തുറക്കുന്നതിനെ തൊഴിൽദാന പദ്ധതിയായി ചിത്രീകരിക്കുന്ന സർക്കാർ നടപടി ശരിയല്ലെന്നു കേരള കോണ്ഗ്രസ് ലീഡർ കെ.എം. മാണി പറഞ്ഞു. വഴിനീളെ മദ്യശാല തുറക്കുന്നതു സുപ്രീംകോടതി വിധിയുടെ ഭാഗമാണെന്നു തെറ്റിദ്ധരിപ്പിക്കുന്നതു ശരിയല്ല. കോടതിവിധിയെ നിയമത്തിലൂടെ തിരുത്താൻ നിയമസഭയ്ക്കു കഴിയും.
കേരളത്തെ മദ്യശാലയാക്കാനാണു സർക്കാർ തീരുമാനം. അഭിഭാഷകനായ കോണ്ഗ്രസ് നേതാവ് ബാറുടമകൾക്കായി കോടതിയിൽ ഹാജരാകുന്നതിനെ മന്ത്രി മോശമായി ചിത്രീകരിക്കുന്നതു ശരിയല്ലെന്നും വാക്കൗട്ട് പ്രസംഗത്തിൽ മാണി പറഞ്ഞു.
പുതുതായി അനുവദിച്ച അഞ്ചു ബാറുകൾ കൂടാതെ ഈ സർക്കാർ അധികാരത്തിൽ എത്തിയ ശേഷം 94 മദ്യശാലകൾക്ക് ബാർ ലൈസൻസ് അനുവദിച്ചു. ബാറുടമ ബിജു രമേശിന്റെ ആരോപണത്തിന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇതുവരെ മറുപടി പറയാത്തതു ഗൂഢാലോചനയുടെ തെളിവാണ്.
മുൻ ധനമന്ത്രി കെ.എം. മാണിക്കെതിരായ കേസുകളുമായി മുന്നോട്ടു പോയാൽ അധികാരത്തിലെത്തുമ്പോൾ ബാറുകൾ തുറന്നു നൽകാമെന്നു കോടിയേരി ബാലകൃഷ്ണൻ ഉറപ്പു നൽകിയിരുന്നുവെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സിറ്റിംഗ് എംഎൽഎയുടെ തിരുവനന്തപുരത്തെ വീട്ടിൽ സിപിഎം സംസ്ഥാന സെക്രട്ടറിയും ബാറുടമകളും രഹസ്യയോഗം ചേർന്നിരുന്നു. കെ.എം. മാണിക്കെതിരായ ആരോപണം ഗൂഢാലോചനയാണെന്ന നിലപാടിൽ യുഡിഎഫ് ഇപ്പോഴും ഉറച്ചുനിൽക്കുന്നു. ഇക്കാര്യത്തിൽ എൽഡിഎഫ് നിലപാടു വ്യക്തമാക്കണമെന്നും രമേശ് ആവശ്യപ്പെട്ടു.
പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ എത്ര മദ്യശാലകൾ തുറക്കുമെന്നത് ലഭിക്കുന്ന അപേക്ഷകൾ പരിശോധിച്ചാകും തീരുമാനിക്കുന്നതെന്ന് അടിയന്തര പ്രമേയ നോട്ടീസിനു മറുപടി നൽകിയ മന്ത്രി ടി.പി. രാമകൃഷ്ണൻ അറിയിച്ചു. പുതിയ മദ്യശാലകൾ തുറക്കില്ലെന്നു മന്ത്രി ആവർത്തിച്ചു പ്രഖ്യാപിച്ചു. മദ്യശാലകൾ തുറക്കാനുള്ള വിധിക്കായി കേരളം സുപ്രീംകോടതിയെ സമീപിച്ചിട്ടില്ല. എങ്ങനെയെങ്കിലും മദ്യഷാപ്പുകളുടെ എണ്ണം കൂട്ടുന്ന നിലപാടു സ്വീകരിച്ചിട്ടില്ല. തെറ്റിദ്ധാരണ പരത്തുന്ന വാർത്തകളാണ് ഉണ്ടാകുന്നത്.
ആരുമായും ഏതു തരത്തിലുള്ള ചർച്ചകൾ നടത്താനും സർക്കാർ തയാറാണ്. മദ്യവർജനം മാത്രമല്ല, ലഹരിവർജനമാണ് എൽഡിഎഫ് സർക്കാരിന്റെ സമീപനം. ജനസംഖ്യാടിസ്ഥാനത്തിൽ പഞ്ചായത്തുകളെ നഗരപ്രദേശങ്ങളാക്കി ഉയർത്തിയതു പുതിയ മദ്യശാലകൾക്ക് അനുമതി നൽകുന്നതിന്റെ ഭാഗമല്ല. ബാറുടമകൾക്കായി സുപ്രീംകോടതിയിൽ ഹാജരായതു കോണ്ഗ്രസിന്റെ ദേശീയ നേതാവായ അഭിഷേക് സിംഗ്വിയാണെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ യുഡിഎഫ് സർക്കാരിനെതിരേയുള്ള ബാറുടമകളുടെ ഉത്പന്നമാണ് ഇടതുസർക്കാരെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ കെ.സി. ജോസഫ് ആരോപിച്ചു. ബാറുകാരെ സഹായിക്കാനാണു സർക്കാർ സുപ്രീംകോടതിയിൽ പോയത്. 10,000 ജനസംഖ്യയിൽ കുറവുള്ള 10 പഞ്ചായത്തുപോലും കേരളത്തിലില്ല. യുഡിഎഫ് സർക്കാർ പൂട്ടിയ 418 ബാറുകളിൽ ഭൂരിഭാഗവും പിണറായി സർക്കാർ തുറന്നു. ആരാധനാലയങ്ങൾ, സ്കൂളുകൾ എന്നിവിടങ്ങളിൽനിന്നുള്ള മദ്യശാലകളുടെ ദൂരപരിധി കുറച്ചതും എൽഡിഎഫ് സർക്കാരാണെന്നും കെ.സി. ജോസഫ് ആരോപിച്ചു.
യുഡിഎഫിനൊപ്പം കേരള കോണ്ഗ്രസ്-എമ്മും ബിജെപിയും നിയമസഭയിൽനിന്നു വാക്കൗട്ട് നടത്തി.
തൊഴിൽദാന പദ്ധതിയായി ചിത്രീകരിക്കരുത്: കെ.എം. മാണി
തിരുവനന്തപുരം: പുതിയ മദ്യശാലകൾ കൂട്ടത്തോടെ തുറക്കുന്നതിനെ തൊഴിൽദാന പദ്ധതിയായി ചിത്രീകരിക്കുന്ന സർക്കാർ നടപടി ശരിയല്ലെന്നു കേരള കോണ്ഗ്രസ് ലീഡർ കെ.എം. മാണി പറഞ്ഞു. വഴിനീളെ മദ്യശാല തുറക്കുന്നതു സുപ്രീംകോടതി വിധിയുടെ ഭാഗമാണെന്നു തെറ്റിദ്ധരിപ്പിക്കുന്നതു ശരിയല്ല. കോടതിവിധിയെ നിയമത്തിലൂടെ തിരുത്താൻ നിയമസഭയ്ക്കു കഴിയും.
കേരളത്തെ മദ്യശാലയാക്കാനാണു സർക്കാർ തീരുമാനം. അഭിഭാഷകനായ കോണ്ഗ്രസ് നേതാവ് ബാറുടമകൾക്കായി കോടതിയിൽ ഹാജരാകുന്നതിനെ മന്ത്രി മോശമായി ചിത്രീകരിക്കുന്നതു ശരിയല്ലെന്നും വാക്കൗട്ട് പ്രസംഗത്തിൽ മാണി പറഞ്ഞു.