തിരുവനന്തപുരം: സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം പുതുക്കി നിശ്ചിയിക്കുന്നതു സംബന്ധിച്ച തീരുമാനമെടുക്കുന്നതിനായി ഇന്നലെ തിരുവനന്തപുരത്ത് ലേബർ കമ്മീഷണറേറ്റ് കോണ്‍ഫറൻസ് ഹാളിൽ ചേർന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞു. 28-ന് വീണ്ടും യോഗംചേരും.
സർക്കാരിന് തൊഴിലാളി സംഘടനകളും ആശുപത്രി മാനേജ്മെന്റുകളും സമർപ്പിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും നിർദേശങ്ങളും പരിഗണിച്ച് ശരിയായ തീരുമാനമായിരിക്കും കൈക്കൊള്ളുകയെന്ന് മിനിമം വേതന ഉപദേശക സമിതി ചെയർമാൻ പി.കെ.ഗുരുദാസൻ പറഞ്ഞു.
സർക്കാരിന് തൊഴിലാളി സംഘടനകളും ആശുപത്രി മാനേജ്മെന്റുകളും സമർപ്പിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും നിർദേശങ്ങളും പരിഗണിച്ച് ശരിയായ തീരുമാനമായിരിക്കും കൈക്കൊള്ളുകയെന്ന് മിനിമം വേതന ഉപദേശക സമിതി ചെയർമാൻ പി.കെ.ഗുരുദാസൻ പറഞ്ഞു.