മൂന്നാർ: പക്ഷികളുടെ സംഗീതത്തെക്കുറിച്ച് ഇന്ത്യയിലാദ്യമായി ശില്പശാല. വനംവകുപ്പിന്റെയും മൂന്നാർ വൈൽഡ് ലൈഫ് ഡിവിഷന്റെയും നേതൃത്വത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് റിസർച്ചിന്റെ സഹകരണത്തോടെ മൂന്നാറിലാണു പശ്ചിമഘട്ട മലനിരകളിലെ പക്ഷികളുടെ സംഗീതത്തെകുറിച്ച് ആദ്യമായി ചർച്ച നടത്തിയത്.
പക്ഷികളുടെ പാട്ടുകളെക്കുറിച്ചും അതിന്റെ വൈവിധ്യങ്ങളെക്കുറിച്ചുമുള്ള വിശദമായ അപഗ്രഥനമായിരുന്നു ശില്പശാലയിൽ. ഇരവികുളം നാഷണൽ പാർക്ക്, ചിന്നാർ വന്യജീവി സങ്കേതം, ഷോല നാഷണൽ പാർക്ക് തുടങ്ങിയവയിലെ ഉദ്യോഗസ്ഥരും ജീവനക്കാരും ൽ പങ്കെടുത്തു.
രാജ്യത്തെ പതിനഞ്ചോളം പക്ഷിനിരീക്ഷകരും ഗവേഷകരും പഠനക്ലാസുകൾ നയിച്ചു. മൊബൈൽ ഫോണിലൂടെയും മറ്റ് ഉപകരണങ്ങളിലൂടെയും റിക്കോർഡ്ചെയ്യുന്ന പക്ഷികളുടെ ശബ്ദങ്ങൾ പഠനത്തിനു വിധേയമാക്കുന്നതിനും രേഖപ്പെടുത്തുന്നതിനും തീരുമാനമായി. ഡോ. റോബിൻ വിജയൻ, വിരാൾ ജോഷി, ശ്യാം, നമശിവായൻ, സത്യൻ മേപ്പയൂർ എന്നിവർ ക്ലാസുകൾ നയിച്ചു.
അസിസ്റ്റന്റ് കണ്സർവേറ്റർ ഓഫ് ഫോറസ്റ്റ് കെ.ബി. സുഭാഷ്, ഷോല ഫോറസ്റ്റ് അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ കെ.ഇ. സിബി, ഇരവികുളം നാഷണൽ പാർക്ക് അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ എസ്. സന്ദീപ, മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ആർ. ലക്ഷ്മി, ഡോ. രാജൻ പിലാക്കണ്ടി എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു ശില്പശാല.
ഇന്ന് അങ്ങാടിക്കുരുവി ദിനംകൂടൊരുക്കി പരിസ്ഥിതി പ്രവർത്തകർ
മൂന്നാർ: ലോക അങ്ങാടിക്കുരുവി ദിനമായ ഇന്ന് അങ്ങാടിക്കുരുവികൾക്ക് അഭയമരുളി പരിസ്ഥിതി പ്രവർത്തകർ. മൂന്നാർ അഡ്വഞ്ചർസ് ആൻഡ് ടൂറിസ്റ്റ് ഗൈഡ് അസോസിയേഷന്റെ നേതൃത്വത്തിലാണ് കൂടൊരുക്കൽ.മൂന്നാറിലും പരിസരപ്രദേശങ്ങളിലുമാണ് ഇത്തരം കൂടുകൾ ഒരുക്കുന്നത്. രണ്ടുവർഷംമുന്പ് വനംവകുപ്പിന്റെ നേതൃത്വത്തിൽ കൂടുകൾ ഒരുക്കിയിരുന്നു. ആധൂനിക ശാസ്ത്ര സാങ്കേതിക വിപ്ലവത്തിലും മൊബൈലിന്റെ വികേന്ദ്രീകരണത്തിലും മാഞ്ഞുകൊണ്ടിരിക്കുന്ന അങ്ങാടിക്കുരുവികളുടെ സാന്നിധ്യം അടുത്ത തലമുറയ്ക്കും അനുഭവവേദ്യമാകുന്നതിനാണു ശ്രമം.
പക്ഷികളുടെ പാട്ടുകളെക്കുറിച്ചും അതിന്റെ വൈവിധ്യങ്ങളെക്കുറിച്ചുമുള്ള വിശദമായ അപഗ്രഥനമായിരുന്നു ശില്പശാലയിൽ. ഇരവികുളം നാഷണൽ പാർക്ക്, ചിന്നാർ വന്യജീവി സങ്കേതം, ഷോല നാഷണൽ പാർക്ക് തുടങ്ങിയവയിലെ ഉദ്യോഗസ്ഥരും ജീവനക്കാരും ൽ പങ്കെടുത്തു.
രാജ്യത്തെ പതിനഞ്ചോളം പക്ഷിനിരീക്ഷകരും ഗവേഷകരും പഠനക്ലാസുകൾ നയിച്ചു. മൊബൈൽ ഫോണിലൂടെയും മറ്റ് ഉപകരണങ്ങളിലൂടെയും റിക്കോർഡ്ചെയ്യുന്ന പക്ഷികളുടെ ശബ്ദങ്ങൾ പഠനത്തിനു വിധേയമാക്കുന്നതിനും രേഖപ്പെടുത്തുന്നതിനും തീരുമാനമായി. ഡോ. റോബിൻ വിജയൻ, വിരാൾ ജോഷി, ശ്യാം, നമശിവായൻ, സത്യൻ മേപ്പയൂർ എന്നിവർ ക്ലാസുകൾ നയിച്ചു.
അസിസ്റ്റന്റ് കണ്സർവേറ്റർ ഓഫ് ഫോറസ്റ്റ് കെ.ബി. സുഭാഷ്, ഷോല ഫോറസ്റ്റ് അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ കെ.ഇ. സിബി, ഇരവികുളം നാഷണൽ പാർക്ക് അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ എസ്. സന്ദീപ, മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ആർ. ലക്ഷ്മി, ഡോ. രാജൻ പിലാക്കണ്ടി എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു ശില്പശാല.
ഇന്ന് അങ്ങാടിക്കുരുവി ദിനംകൂടൊരുക്കി പരിസ്ഥിതി പ്രവർത്തകർ
മൂന്നാർ: ലോക അങ്ങാടിക്കുരുവി ദിനമായ ഇന്ന് അങ്ങാടിക്കുരുവികൾക്ക് അഭയമരുളി പരിസ്ഥിതി പ്രവർത്തകർ. മൂന്നാർ അഡ്വഞ്ചർസ് ആൻഡ് ടൂറിസ്റ്റ് ഗൈഡ് അസോസിയേഷന്റെ നേതൃത്വത്തിലാണ് കൂടൊരുക്കൽ.മൂന്നാറിലും പരിസരപ്രദേശങ്ങളിലുമാണ് ഇത്തരം കൂടുകൾ ഒരുക്കുന്നത്. രണ്ടുവർഷംമുന്പ് വനംവകുപ്പിന്റെ നേതൃത്വത്തിൽ കൂടുകൾ ഒരുക്കിയിരുന്നു. ആധൂനിക ശാസ്ത്ര സാങ്കേതിക വിപ്ലവത്തിലും മൊബൈലിന്റെ വികേന്ദ്രീകരണത്തിലും മാഞ്ഞുകൊണ്ടിരിക്കുന്ന അങ്ങാടിക്കുരുവികളുടെ സാന്നിധ്യം അടുത്ത തലമുറയ്ക്കും അനുഭവവേദ്യമാകുന്നതിനാണു ശ്രമം.