തിരുവനന്തപുരം: വർക്കല അയിരൂർ വില്ലേജിൽ തഹസീൽദാർ ഏറ്റെടുത്ത പുറന്പോക്കു ഭൂമി സ്വകാര്യ വ്യക്തിക്കു വിട്ടുനൽകിയ സബ് കളക്ടർ ദിവ്യ എസ്. അയ്യരുടെ നടപടി സർക്കാർ സ്റ്റേ ചെയ്തു. കൂടുതൽ പരാതി വന്ന സാഹചര്യത്തിൽ സബ് കളക്ടർ ഇതുവരെ നടത്തിയ മറ്റു ഭൂമി തീരുമാനങ്ങളും പരിശോധിക്കാൻ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ ലാൻഡ് റവന്യു കമ്മീഷണർക്കു നിർദേശം നൽകി. ആവശ്യമായ അന്വേഷണം നടത്തി സർക്കാർ ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു.
സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സബ് കളക്ടർ ഇതുവരെ നടത്തിയ എല്ലാ ഭൂമി ഇടപാടുകളും ലാൻഡ് റവന്യു കമ്മീഷണർ എ.ടി. ജയിംസ് പരിശോധിക്കും. വർക്കല എംഎൽഎ വി. ജോയി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു റവന്യു മന്ത്രി വിശദ അന്വേഷണത്തിനു നിർദേശം നൽകിയത്. ഇന്നു നിയമസഭയിലും ഇതു സംബന്ധിച്ച വിഷയം എംഎൽഎ അവതരിപ്പിക്കുന്നുണ്ട്.
അതിനിടെ വർക്കലയിലെ സർക്കാർ പുറമ്പോക്കു ഭൂമി സ്വകാര്യ വ്യക്തിക്കു വിട്ടു നൽകിയ സബ് കളക്ടറുടെ നടപടിയിൽ അപ്പീലുമായി ഇലകമണ്‍ ഗ്രാമ പഞ്ചായത്ത്, ലാൻഡ് റവന്യു കമ്മീഷണർക്കു പരാതി നൽകിയതായി വൈസ് പ്രസിഡന്റ് ബി.എസ്. ജോസ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വരുംദിവസങ്ങളിൽ ലാൻഡ് റവന്യു കമ്മീഷണർ ഇരു ഭാഗത്തേയും വിളിച്ചു വരുത്തി ഹിയറിംഗ് നടത്തും. സബ് കളക്ടറുടെ നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായോയെന്നു പരിശോധിക്കും.
അതിനിടെ, മണക്കാട് വില്ലേജിൽ കുര്യാത്തി മേഖലയിൽ സബ് കളക്ടർ ഭൂമി വിട്ടുനൽകിയതുമായി ബന്ധപ്പെട്ട പരാതി മുഖ്യമന്ത്രിക്കും റവന്യു മന്ത്രിക്കും ലഭിച്ചു. ഇക്കാര്യവും പരിശോധിക്കാൻ ലാൻഡ് റവന്യു കമ്മീഷണറെ ചുമതലപ്പെടുത്തി.
അയിരൂർ വില്ലേജിലെ സർവേ നമ്പർ 272 ൽ ഉൾപ്പെട്ട 27 സെന്റ് പുറമ്പോക്കു ഭൂമി, ഏറ്റെടുത്തു കൊണ്ടു തഹസിൽദാർ ഉത്തരവു പുറത്തിറക്കിയിരുന്നു. എന്നാൽ, പുറമ്പോക്കു ഭൂമിക്കു സമീപം ഒൻപതു സെന്റ് ഭൂമിയുള്ള സ്വകാര്യ വ്യക്തി ഹൈക്കോടതിയെ സമീപിച്ചു.
തന്റെ ഭാഗം കേൾക്കാതെയാണു തഹസിൽദാർ ഹിയറിംഗ് നടത്തിയതെന്നു ഹൈക്കോടതിയെ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ രേഖകൾ പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കാൻ അപ്പീൽ അധികാരിയായ സബ്കളക്ടർക്കു കോടതി നിർദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഭൂമി ഏറ്റെടുത്ത തഹസിൽദാറുടെ നടപടി റദ്ദാക്കി, സ്വകാര്യ വ്യക്തിക്കു ഭൂമി വിട്ടു നൽകാൻ സബ്കളക്ടർ നിർദേശിക്കുകയായിരുന്നു.
വർഷങ്ങളായി പുറന്പോക്കു ഭൂമിയായ 27 സെന്റ് സ്ഥലമാണു സ്വകാര്യ വ്യക്തിക്കു നൽകാൻ സബ്കളക്ടർ നിർദേശിച്ചതെന്നു ഇലകമണ്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എസ്. ജോസിന്റെ പരാതിയിലുള്ളത്. എന്നാൽ, കോണ്‍ഗ്രസ് എംഎൽഎയായ കെ.എസ്. ശബരീനാഥന്റെ ഭാര്യയായ സബ്കളക്ടർക്കെതിരേ രാഷ്ട്രീയമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നാണു മറുഭാഗം വാദിക്കുന്നത്.
സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സബ് കളക്ടർ ഇതുവരെ നടത്തിയ എല്ലാ ഭൂമി ഇടപാടുകളും ലാൻഡ് റവന്യു കമ്മീഷണർ എ.ടി. ജയിംസ് പരിശോധിക്കും. വർക്കല എംഎൽഎ വി. ജോയി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു റവന്യു മന്ത്രി വിശദ അന്വേഷണത്തിനു നിർദേശം നൽകിയത്. ഇന്നു നിയമസഭയിലും ഇതു സംബന്ധിച്ച വിഷയം എംഎൽഎ അവതരിപ്പിക്കുന്നുണ്ട്.
അതിനിടെ വർക്കലയിലെ സർക്കാർ പുറമ്പോക്കു ഭൂമി സ്വകാര്യ വ്യക്തിക്കു വിട്ടു നൽകിയ സബ് കളക്ടറുടെ നടപടിയിൽ അപ്പീലുമായി ഇലകമണ്‍ ഗ്രാമ പഞ്ചായത്ത്, ലാൻഡ് റവന്യു കമ്മീഷണർക്കു പരാതി നൽകിയതായി വൈസ് പ്രസിഡന്റ് ബി.എസ്. ജോസ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വരുംദിവസങ്ങളിൽ ലാൻഡ് റവന്യു കമ്മീഷണർ ഇരു ഭാഗത്തേയും വിളിച്ചു വരുത്തി ഹിയറിംഗ് നടത്തും. സബ് കളക്ടറുടെ നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായോയെന്നു പരിശോധിക്കും.
അതിനിടെ, മണക്കാട് വില്ലേജിൽ കുര്യാത്തി മേഖലയിൽ സബ് കളക്ടർ ഭൂമി വിട്ടുനൽകിയതുമായി ബന്ധപ്പെട്ട പരാതി മുഖ്യമന്ത്രിക്കും റവന്യു മന്ത്രിക്കും ലഭിച്ചു. ഇക്കാര്യവും പരിശോധിക്കാൻ ലാൻഡ് റവന്യു കമ്മീഷണറെ ചുമതലപ്പെടുത്തി.
അയിരൂർ വില്ലേജിലെ സർവേ നമ്പർ 272 ൽ ഉൾപ്പെട്ട 27 സെന്റ് പുറമ്പോക്കു ഭൂമി, ഏറ്റെടുത്തു കൊണ്ടു തഹസിൽദാർ ഉത്തരവു പുറത്തിറക്കിയിരുന്നു. എന്നാൽ, പുറമ്പോക്കു ഭൂമിക്കു സമീപം ഒൻപതു സെന്റ് ഭൂമിയുള്ള സ്വകാര്യ വ്യക്തി ഹൈക്കോടതിയെ സമീപിച്ചു.
തന്റെ ഭാഗം കേൾക്കാതെയാണു തഹസിൽദാർ ഹിയറിംഗ് നടത്തിയതെന്നു ഹൈക്കോടതിയെ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ രേഖകൾ പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കാൻ അപ്പീൽ അധികാരിയായ സബ്കളക്ടർക്കു കോടതി നിർദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഭൂമി ഏറ്റെടുത്ത തഹസിൽദാറുടെ നടപടി റദ്ദാക്കി, സ്വകാര്യ വ്യക്തിക്കു ഭൂമി വിട്ടു നൽകാൻ സബ്കളക്ടർ നിർദേശിക്കുകയായിരുന്നു.
വർഷങ്ങളായി പുറന്പോക്കു ഭൂമിയായ 27 സെന്റ് സ്ഥലമാണു സ്വകാര്യ വ്യക്തിക്കു നൽകാൻ സബ്കളക്ടർ നിർദേശിച്ചതെന്നു ഇലകമണ്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എസ്. ജോസിന്റെ പരാതിയിലുള്ളത്. എന്നാൽ, കോണ്‍ഗ്രസ് എംഎൽഎയായ കെ.എസ്. ശബരീനാഥന്റെ ഭാര്യയായ സബ്കളക്ടർക്കെതിരേ രാഷ്ട്രീയമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നാണു മറുഭാഗം വാദിക്കുന്നത്.